Posts

Showing posts from April, 2010

അല്പം സ്ത്രീകളുടെ ‘താഴത്തെ’ ( അന്തര്‍ കാ ) കാര്യം

കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ നാട്ടിന്പുറത്ത് താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി പുതിയ ഒരു പദ്ധതി ആവിഷകരിക്കുന്നു. പ്രായപൂരത്തി ആയ എല്ലാ സ്ത്രീകള്ക്കും ഒരു വര്ഷടത്തില്‍ വേണ്ടി വരുന്ന ഏകദേശം നൂറു സാനിട്ടറി നാപ്കിനുകള്‍ ഫ്രീ ആയി വിതരണം ചെയ്യാന്‍ വേണ്ടി. നിസ്സാരമായ വിലയ്ക്ക് (നാട്ടിന്പുറങ്ങളില്‍ ഒരു രൂപയ്ക്കും നഗരങ്ങളില്‍ രണ്ടോ മൂന്നോ രൂപയ്ക്കും) വിതരണം ചെയ്യാനാണ് പരിപാടി. ഇന്ന് ഇന്ത്യയിലെ ഇത്തരം നാപ്കിനുകളുടെ വിലപന ഒന്നോ രണ്ടോ വിദേശകമ്പനികളുടെ കയ്യില്‍ ആണ്. ഒരു മാസം ഉപയോഗിക്കുന്ന നാപ്കിന് 24 രൂപ മുതല്‍ 34 രൂപ വരെ വിലയും ഉണ്ട്. അപ്പോള്‍ മുന്പ് പറഞ്ഞ ഒരു രൂപ മൂന്നു രൂപാ വിലക്ക് തന്നെ ഇരുപതു കോടി വനിതകള്ക്ക്ന വിതരണം ചെയ്യാന്‍ രണ്ടായിരം കോടി രൂപാ ചെലവ് വരും പ്രതിവര്ഷം . സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്വം ആയി ഏറ്റെടുക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇത് മറ്റൊരു സ്കാം (കുമ്ഭകോണം) ആയി മാറുമോ എന്നാണു സംശയം. പോരാഞ്ഞു ഉപയോഗശേഷം ഇത് നശിപ്പിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാവേണ്ടതും ഉണ്ട്. നമ്മുടെ നാട്ടിന്പുറങ്ങളില്‍ ഉള്ള സ്ത്രീകള്‍ പഴംതുണി ആണ് ഇന്നും ഉപയോഗിക്കുന്നത്. മുപ്പതു

സാന്ത്വനം അന്തര്‍ദേശീതലത്തില്‍ !!!!!!

നഗര മദ്ധ്യത്തില് തന്നെയാണു ഞങ്ങളുടെ ഹൌസിങ് കോളനി. മാവൂറ് റോഡില് നിന്നു കഷ്ടിച്ചു ഒരു കിലോമീറ്ററ് ദൂരം മാത്രം. പണ്ടുണ്ടായിരുന്ന ചെളി വയല് നികത്തി ഉണ്ടാക്കിയതാണു രാജീവ് നഗര് കോളനി. ഇന്നും ഇരുപതു വീടുകളെ ഉള്ളൂ. ലയണ്സ് ക്ലബ്ബിന്റെ ഒരു ഹാളും ഒരു ദിവസം ഒരു വീട്ടില് പെട്ടെന്നു ഒരു ആറടി നീളവും നാലടിയിലധികം വീതിയുമുള്ള വിവിധ വറ്ണത്തില് ഉള്ള ഒരു ബോറ്ഡു പ്രത്യക്ഷപ്പെട്ടു. പേരു “സാന്ത്വനം ഇന്റെര്നാഷണല് ചാരിടെബിള് ട്രസ്റ്റ് (അന്തറ്ദ്ദേശീയ സാന്ത്വന അനുകമ്പ സംഘടന). ഒന്നു രണ്ടു ദിവസം കഴിഞ്ഞു . അവിടെ ആട്ടോയിലും കാറിലും ധാരാളം ആള്ക്കാര് വന്നും പോയും ഇരിക്കുന്നതായി തൊട്ടടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയില് പെട്ടു. ഓരോ ദിവസവും കഴിയുമ്പോള് ആള്ക്കാര് കൂടി കൂടി വരുന്നു. അയല്പക്കത്തുള്ള ഞങ്ങളുടേയും സമാധാനം തകരുന്നുവോ എന്നു തോന്നിതുടങ്ങി. ഞങ്ങള് അന്വേഷണം തുടങ്ങി. കിട്ടിയ വിവരം ഇതാണു . സാന്ത്വനം വെറുതെ അല്ല കൊടുക്കുന്നതു. അവിടെ സാന്ത്വനം തേടി എത്തുന്നവര് രെജിസ്റ്റ്രേഷന് ഫീസ് ആയി കുറഞ്ഞതു അഞ്ഞൂറു രൂപാ കെട്ടണം. എന്നാല് മാത്രമേ സാന്ത്വനം കൊടുക്കുന്ന ‘ഗുരുക്കന്മാരെ’ കാണാന് കഴിയൂ. അകത്തു കയറിയാല് അവരവരുടേ ആവശ്യങ്ങള്