Monday, October 25, 2010

യന്തിരന് - യന്ത്രത്തിനു മനുഷ്യനാവാമോ?


കോടികള് മുടക്കി സ്റ്റൈല്മന്നന് രജനികാന്തും ഐശ്വര്യ റോയ്ഉം അഭിനയിച്ച കലാനിധി മാരന് നിറ്മിച്ച ചിത്രം കഴിഞ്ഞ ദിവസം ഞങ്ങള് കണ്ടു. ചിത്രം രണ്ടു പേര്ക്കും ഇഷ്ടപ്പെട്ടു. പതിവു തമിഴ് പടത്തിന്റെ രീതിയേ അല്ല, കുറച്ചു നാള് മുമ്പു കമലഹാസന്റെ ദശാവതാരവും സായിപ്പിന്റെ അവതാറും (http://profkuttanadan.blogspot.com/2010_01_01_archive.html) കണ്ട ശേഷം തിയേറ്ററില് പോയി കണ്ട പടം.

ശാസ്ത്രകഥയെന്നൊക്കെ പറയാമെന്നുണ്ടെങ്കിലും മനുഷ്യനും യന്ത്രവും ഒരിക്കലും ഒന്നാവാന് കഴിയില്ല എന്നതാണെന്നു തോന്നുന്നു ശങ്കറ് എന്ന സംവിധായകന് പറയാനുദ്ദേശിക്കുന്നതു. രജനി (വാസീകരന്- വാസി) എന്ന ശാസ്ത്രകാരന് ഗവേഷണഫലമായി തന്റെ തന്നെ രൂപത്തില് ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുന്നു. മനുഷ്യനെ പോലെ എല്ലാം ചെയ്യാന് , നടക്കാനും ഇരിക്കാനും നൃത്തം ചെയ്യാനും ഒക്കെ കഴിയുന്ന യന്ത്ര മനുഷ്യന്. തന്റെ അമ്മയുടെ നിറ്ദേശപ്രകാരം ചിട്ടിബാബു എന്നു ഇതിനു പേരിടുന്നു . തന്റെ ഗവേഷണഫലം വിശദീകരിക്കുന്ന ശാസ്ത്ര സമ്മേളനത്തില് മിക്കവാറും എല്ലാ ചോദ്യങ്ങള്ക്കും യന്ത്രമനുഷ്യനു ഉത്തരം കണ്ടെത്താന് കഴിയുന്നു. എന്നാല് വാസിയുടെ ഗൈഡിനു മാത്രം അതു പൂറ്ണമാണെന്നു തോന്നിയില്ല. എല്ലാ കാര്യത്തിലും മനുഷ്യനുമായി തുല്യത ഒരിക്കലും സാദ്ധ്യമല്ല എന്നു അയാള് സമറ്ത്ഥിക്കുന്നു, വാസിയുടെ വിജയത്തില് അല്പം അസൂയാലുവായി എന്നു തോന്നുന്ന അയാള്ക്ക് മാത്രം. (ഭാവിയിലെ വില്ലന്). വാസിയുടെ കാമുകി ആണു സന (ഐശ്വര്യ), വൈദ്യവിദ്യാറ്ത്ഥി ആയ അവള് തന്റെ പരീക്ഷക്കുള്ള തയാറെടുപ്പില് സഹായിക്കാന് യന്ത്രമനുഷ്യന്റെ സഹായം വാസിയൊടു ചോദിച്ചു വാങ്ങുന്നു. വായിക്കുന്ന പുസ്തകത്തിലെ വിവരങ്ങള് മുഴുവന് മിനുറ്റുകള്ക്കകം സ്കാന് ചെയ്തു ഓറ്മിക്കാന് കഴിയുന്ന യന്ത്രമനുഷ്യനു പരീക്ഷ വെറും തമാശ. അങ്ങനെ യന്ത്ര മനുഷ്യന് അസാമാന്യ ബുദ്ധി ശക്തിയുടെയും ഓറ്മ്മ ശക്തിയുടെയും പ്രതീകം ആവുന്നു. മനുഷ്യനന്മക്കു ഈ യന്ത്രമനുഷ്യനു പലതും ചെയ്യാന് കഴിയുമെന്നു കാണിക്കാന് നഗരത്തില് ഉണ്ടായ തീപിടുത്തത്തില് അവസരം ഉണ്ടായി. കൊടുംതീയില് അകപ്പെട്ട പലരെയും രക്ഷപെടുത്തിയ റോബോട്ടിനു അവസാനം കുളിമുറിയില് ബാത്ടബ്ബില് കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തിയപ്പോള് അവള് നഗ്നയാണെന്ന വിവരം അറിയില്ലായിരുന്നു. യന്ത്രത്തിനുണ്ടോ നാണവും വികാരവും. തീയില് നിന്നും രക്ഷപ്പെട്ടെങ്കിലും തന്റെ മാനം നഷ്ടപ്പെട്ട നിരാശയില് അവള് ബസ്സിന്റെ മുന്നില് ചാടി ആത്മഹത്യ ചെയ്യുന്നു. മ്റുദുല വികാരങ്ങള് ഇല്ലാത്ത യന്ത്രമനുഷ്യനു വികാരം ഉണ്ടാക്കാന് ആയി ശാസ്ത്രജ്ഞന്റെ അടുത്ത ശ്രമം. അതില് അയാള് കുറച്ചൊക്കെ വിജയിക്കുകയും ചെയ്യുന്നു. താന് മുമ്പു സനയുടെ പരീക്ഷയ്ക്കു വേണ്ടി മനസ്സിലാക്കിയ മെഡിക്കല് വിജ്ജ്ഞാനംഉപയോഗിച്ചു പ്രയാസമേറിയ ഒരു സിസേറിയന്ശസ്ത്രക്രിയ വഴി ഒരു മാതാവിനെയും കുട്ടിയെയും രക്ഷപ്പെടുത്തിയപ്പോള് യന്ത്രമനുഷ്യന് പൂറ്ണമനുഷ്യനായി എന്നു വാസിക്കു തോന്നി. പക്ഷേ തന്റെ കാമുകിയുമായി യന്ത്രമനുഷ്യന് പ്രേമത്തില് ആവും എന്ന കാര്യം അയാള് മറന്നു, പതിവു ത്രികോണ പ്രേമത്തിനു വഴിയായി. ഇതിനിടയില് വാസിയുടെ ഗൈഡ് ഒരു ഭീകര സംഘടനയില് നിന്നു, ഇത്തരം ഒരു റോബോട്ടിനെ ഉണ്ടാക്കാന് മുങ്കൂറ് ആയി പണം വാങ്ങുകയും ചെയ്യുന്നു. തന്റെ കാമുകിയെ പ്രേമിക്കുന്നതില് നിന്നും വിലക്കപ്പെട്ട ചിട്ടി സനയുടെ ജന്മ ദിനത്തില് വാസിയുടെ കോപത്തിനിരയാകുന്നു. വാസി ചിട്ടിയുടെ യന്ത്ര ശരീരത്തെ ഛിന്ന ഭിന്നമാക്കി ചവറ്റുകൂട്ടത്തില് നിക്ഷേപിക്കുന്നു. അവസരം കാത്തിരുന്ന ഗൈഡ് ചിട്ടിയുടെ ശരീര ഭാഗങ്ങള് വീണ്ടെടുത്തു പുനറ് നിറ്മിക്കുന്നു. അയാള് മാറ്റിവച്ച പ്രോഗ്രാമിന്റെ സഹയത്തോടെ ചിട്ടി നഗരം മുഴുവന് നാശം വിതറുന്നു. താന് സ്വന്തമാക്കാന് ആഗ്രഹിച്ച സനയും വാസിയും ആയുള്ള വിവാഹം നടക്കുന്നതറിഞ്ഞു കല്യാണമണ്ഡപത്തില് ഒരു കൊടുംകാറ്റു പൊലെ വന്നു എല്ലാം തകറ്ത്തു സനയെ പിടിച്ചു കൊണ്ടു പോകുന്നു. തന്റെ തന്നെ രൂപത്തില് സ്വയം നിറ്മിച്ച അസംഖ്യം റോബോട്ടുകള് കാവല് നില്കുന്ന ശാസ്ത്ര കേന്ദ്രത്തില് നിന്നു കാമുകിയെ രക്ഷപെടുത്താന് വാസി തന്നെ വേഷം മാറി അവിടെ എത്തുന്നു. തന്റെ തന്നെ ഗവേഷണ ഫലമായ യന്ത്രമനുഷ്യനെ അതിന്റെ നിയന്ത്രണ പ്രൊഗ്ഗ്രാമുകള് തന്ത്രപൂറ്വം മാറ്റി ചിട്ടിയെ സ്വയം നശിക്കാന് വാസി അവസരം ഉണ്ടാക്കുന്നു. നഗരം മുഴുവന് നാശം വിതയ്ക്കുകയും അനേകരുടെ മരണത്തിനു കാരണം ആവുകയും ചെയ്ത യന്ത്രമനുഷ്യനെ നിറ്മിച്ച വാസിയെ കോടതി കുറ്റവാളിയായി ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നു, എന്നാല്, യഥാറ്ത്ഥ കുറ്റവാളി താനല്ലെന്നും തന്റെ ഗൈഡാണു ഇതിനു വഴി വെച്ചതെന്നും വിഡിയോ തെളിവു സഹിതം വാദിച്ച വാസി കുറ്റ വിമുക്തനാക്കപ്പെടുന്നു, നമ്മുടെ രാജ്യത്തു ഇത്തരം റോബോട്ടുകള് അനുവദിക്കരുതെന്നു എന്നു കോടതി ഇനി ഒരുത്തരവുണ്ടാകും വരെ വിലക്കുന്നു.


യന്ത്രമനുഷ്യനും റൊബോട്ടുകളും തമ്മില് ഉള്ള മത്സരം മറ്റു പല സിനിമയിലും പ്രതിപാദ്യമാക്കിയിട്ടുണ്ടു. എന്നാല് നമ്മുടെ രാജ്യത്തില് ശാസ്ത്ര സത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള് വിരളം ആണല്ലോ. ഇതു ഒരു ശാസ്ത്രകഥാ ചിത്രം ആയി അംഗീകരിക്കാന് വിഷമം ഉണ്ടെങ്കിലും സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയില് യന്ത്ര മനുഷ്യനെ ഉപയോഗിക്കുന്നതിനെതിരെയുള്ല മാനുഷിക വശം നന്നായി ഈ ചിത്രം അവതരിപ്പിക്കുന്നു.യന്ത്ര മനുഷ്യന് സ്വയം പരിചയപ്പെടുത്തുമ്പോള് സാംകേതിക പദങ്ങള് ധാരാളം ഉപയോഗിക്കുന്നുണ്ടെമ്കിലും , ഇതൊന്നും ഈ ചിത്രം നല്‍കുന്ന സന്ദേശത്തിനു മാറ്റു കുറക്കുന്നില്ല. സ്ഥിരം മസാലക്കൂട്ടുകളില്ലാതെ (ഐശ്വര്യയുടെമേനി അഴകു കാണിക്കാന് വേണ്ടിയുള്ള പാട്ടുകള് അല്ലാതെ) ഒന്നുമില്ല താനും. മാനം കാക്കാന് ആത്മഹത്യ ചെയ്യുന്ന യുവതിയെ സ്വന്തം കോട്ടൂരി പുതപ്പിക്കുകയും ആത്മഹത്യ ചെയ്യുന്ന അവളെ ബസ്സിനടിയില് നിന്നു രക്ഷപെടുത്താനും ഉള്ള സ്ഥിരം തമിഴ് സ്ടയിലില് ഉള്ള രംഗവും ഇല്ല. രജനീ കാന്തിന്റെ ആരാധകര് തികച്ചും ഇതില് നിരാശര് ആവാം, തിയേറ്ററില് രജനിയെക്കാള് കയ്യടി വാങ്ങിയതു ഐശ്വര്യ എന്ന മാദകസുന്ദരി ആണെന്നതും ഇതു കൊണ്ടു തന്നെ ആവാം. നമ്മുടെ ദിവംഗതനായ കൊച്ചിന് ഹനീഫയും കലാഭവന് മണിയും ചെറിയ റോളുകളില് ഇതില് വരുന്നുണ്ടു. ഏ ആറ് രഹ്മാന്റെ സംഗീതം യാന്ത്രികമായോ എന്നൊരു സംശയം!
റോബോട്ടുകളുടെ നിറ്മാണത്തിലും ന്രുത്ത രംഗങ്ങള് ചിത്രീകരിക്കുവാനും സെറ്റിങ്സിനും ആവാം ഇത്ര പണം ചിലവായതു, പിന്നെ സ്റ്റൈല് മന്നനും സുന്ദരിയ്ക്കും കൊടുത്ത കോടികളും. ബ്രസീലിലും മലയേഷ്യയിലും വച്ചുള്ള ചിത്രീകരണവും.ചുരുക്കത്തില് ഇതു ഒരു രജനീകാന്തു ചിത്രം എന്നതിലുപരി, രജനിയുടെ മറ്റൊരു മുഖം കാണിക്കുന്ന ചിത്രം ആണു എന്നു പറയുകയാവും ഭേദം. മലയാളത്തിലെ സൂപര് സ്റ്റാറുകള് ഇപ്പോഴും മരം ചുറ്റി നടക്കുന്നതു കാണുംമ്പോള് ചിരിക്കണൊ കരയണോ? എന്തെങ്കിലും പുതുമയില്ലാതെ ഇവരെ സഹിക്കുന്ന നാം -പൊതുജനം - കഴുതകള്‍ തന്നെ.

ചിത്രങ്ങള്‍ക്ക് കടപ്പാട് :
http://entertainment.oneindia.in/tamil/exclusive/2010/endhiran-english-3d-version-231010.html

Monday, October 4, 2010

രാവണ വിജയം കഥകളി കോഴിക്കോട്ട്

രാജരാജവറ്മ കോയിതമ്പുരാന് രചിച്ച രാവണ വിജയം കഥകളി കഴിഞ്ഞ ദിവസം തോടയം കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രികല്യാണമണ്ഡപത്തില് അവതരിപ്പിച്ചു. കലാമണ്ഡലം വാസു പിഷാരടി രാവണനായും കലാമണ്ഡലം രാജശേഖരന് രംഭയായും കലാമണ്ഡലം ഹരിനാരായണന് ദൂതനായും വേഷമിട്ടു. കോട്ടക്കല് മധുവിന്റെയും സന്തോഷിന്റെയും സംഗീതവും കലാമണ്ഡലം ബലരാമന്റെ ചെണ്ടയും കോട്ടക്കല് രവിയുടെ മദ്ദളവും അകമ്പടിയായി ഉണ്ടായിരുന്നു. ആറരക്കു തുടങ്ങിയ കളി എട്ടരക്കു കഴിഞ്ഞപ്പോള് അല്പ്പം അത്ഭുതം തോന്നി എങ്കിലും ഇന്നത്തെ തിരക്കിട്ട ജീവിതത്തില് ചില അപ്രധാന രംഗങ്ങള് ഒഴിവാക്കിയതു ശരിയോ തെറ്റോ? ചെറുപ്പത്തില് രാത്രി മുഴുവന് ഉറക്കം ഒഴിച്ചു കണ്ടതു കൊണ്ടോ എന്തോ എനിക്കത്ര സുഖമായി തോന്നിയില്ല.
ഏതായാലും പിഷരടിയുടെ രാവണനും രാജശേഖരന്റെ രംഭയും ഗംഭീരമായി. ഉള്ള സമയത്തിനിടയില് അവരവരുടെ മനോധര്മ്മവും അഭിനയ ശേഷിയും അവറ്ക്കു പ്രകടിപ്പിക്കാന് അവസരം കിട്ടി. അതിലെ ചില രംഗങ്ങള് വിഡിയോയില് പകറ്ത്തിയതു കാണുക.

രംഗം ഒന്നു


മൂന്നു ലോകങ്ങളെയും കീഴടക്കി വിജയ ശ്രീലാളിതനായി ലങ്കയില് ഭാര്യ മണ്ഡോദരിയു യുമായി രമിച്ചിരിക്കുന്ന രാവണനെ കാണാന് സഹോദരന് വൈശ്രവണന് അയച്ച ഒരു ദൂതന് സന്ദേശവുമായി എത്തുന്നു. ആദ്യം രാവണന്റെ വിജയത്തില് അഭിനന്ദിച്ച ശേഷം, അഹംകാരം ആപത്താണെന്നും അനീതിയും അക്രമവും ഇനിയെന്കിലും അവസാനിപ്പിക്കണമെന്നും ദൂതന് സന്ദേശമായി പറയുന്നു. എന്നാല് വിജയത്തില് മത്തു പിടിച്ചവനായ രാവണന് ദൂതനെ നിഷ്കരുണം തന്റെ വാള് കൊണ്ടു വധിക്കുന്നു. ഇത്രമാത്രം ധിക്കാരം കാണിച്ച വൈശ്രവണനെ ആക്രമിക്കാന് സൈന്യ സമേതം പുറപ്പെടുന്നു.

രംഗം രണ്ടു
അളകാപുരിയിലേക്കുള്ള വഴിയില് ഹിമവല് സാനുക്കളില് വിശ്രമിക്കുന്ന രാവണനെ കൈലാസ സാമീപ്യ്വും, മനോഹരമായ വസന്ത കാല പ്രകൃതി സൌന്ദര്യവും കാമാതുരനാക്കുന്നു. എങ്ങിനെ കാമസമ്പൂറ്ത്തി വരുത്തും എന്നു വിചാരിച്ചിരിക്കെ സര്വ്വലോക സുന്ദരിയും നീല മൂടുപടം അണിഞ്ഞവളും ആയ രംഭ അവിടേക്കു വരുന്നു. മദനപരവശനായ രാവണന്റെ മുന്പില് എത്തിയ രംഭ അയാളുടെ കാമത്തെ ജ്വലിപ്പിക്കുന്നു. അവളോടു രാവണന് കാമാഭ്യ്ര്ത്ഥന നടത്തുന്നു. ആരാണെന്നറിയാതെ വിനയപുരസ്സരം വന്ദിച്ച ആള് പതിന്നാലു ലോകത്തിനും അധിപന് ആയ രാവണന് ആണു താന് എന്നും തന്നോടൊപ്പം കാമകേളിക്കു വരണമെന്നും രംഭയോടു അഭ്യറ്ത്ഥിക്കുന്നു. രാക്ഷസേന്ദ്രനായ രാവണന്റെ മുന്നില് ആണു താന് അകപ്പെട്ടതെന്നു രംഭ മനസ്സിലാക്കുന്നു. കുബേര തനയനായ നളകുബേരനാണു തന്റെ ഇന്നത്തെ പ്രാണനാഥന് എന്നും തന്നെ അദ്ദേഹത്തിന്റെ അടുത്തേക്കു പോകാന് അനുവദിക്കണമെന്നും രംഭ കാലില് വീണു അപേക്ഷിക്കുന്നു. തന്നെ പുത്ര ഭാര്യക്കു സമമായി കണക്കാക്കുകയാണു വേണ്ടതെന്നും അറിയിക്കുന്നു. ഇതൊന്നും മദാന്ധനായ രാവണന്റെ ചെവിയില് കൊള്ളുന്നില്ല. തനിക്കു വന്ന സൌഭാഗ്യത്തെ സ്വയം പുകഴ്ത്തി കാമലോലുപനായി രംഭയെ സമീപിക്കുന്നു. കന്ദ ബാണ ലീലക്ക് ചെയ്വാന് കുഞ്ജ സദനത്തിലേക്കു ക്ഷണിക്കുന്നു. രക്ഷപെടാന് ശ്രമിക്കുന്ന രംഭയെ രാവണന് ബലാല്കാരമായി വള്ളിക്കുടിലിലേക്കു കൂട്ടിക്കൊണ്ടു പോയി ഇഷ്ടപൂറ്ത്തി വരുത്തുന്നു. രാവണന് സുരതക്ഷീണം കാട്ടി പുറത്തു വരുന്നു. രംഭയാകട്ടെ വിവശയായി മോഹഭംഗത്തില് “ഇനി ഒരിക്കലെങ്കിലും നീ ഒരു സ്ത്രീയുടെ ശരീരത്തില് അവരുടെ അനുവാദം ഇല്ലാതെ സ്പറ്ശിച്ചാല് നിന്റെ പത്തു തലയും പൊട്ടിത്തെറിച്ചു പോകട്ടെ“ എന്നു രാവണനെ ശപിച്ചു രംഗം വിടുന്നു. രാവണന് യുദ്ധോദ്യുക്തനായി വൈശ്രവണ രാജധാനിയിലേക്കു യാത്രയാവുന്നു.
ഇതില് നിസ്സഹായ ആയ ഒരു സ്ത്രീയുടെ കഷ്ടപ്പാടു അഭിനയ മികവിലൂടെയും മനോധറ്മത്തിലൂടെയും കലാമണ്ഡലം രാജശേഖരന് കാണിച്ചുതന്നു. അതുപോലെ കാമാതുരനായ രാവണനെയും പിഷാരടി ഗംഭീരമാക്കി. ആംഗ്യ ഭാഷയില് കൂടി ഇന്നത്തെ ഊഴം എനിക്കും നാളെ വേണമെങ്കില് നളകുബേരനും ആയിക്കൊള്ളട്ടെ എന്നും മറ്റും രാവണന് കാണിക്കുന്നതു സദസ്സില് ചിരി ഉയറ്ത്തിയതില് അത്ഭുതം ഇല്ലല്ലോ. കുറഞ്ഞ സമയമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഹൃദ്യമായ അനുഭവം ആയി ഈ കഥകളി.

Followers

Blog Archive

About Me

Basically a teacher in Engineering for the last 43 years , teaching B Tech , M Tech classes and guiding research on Electrical Engineering with specialty Control and Systems Theory. Interested in travelling  and sharing experience and knowledge (whatever little I know) with others.