Posts

Showing posts from April, 2017

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

Image
കേരളത്തിലെ  നായന്മാരിലെ   വിഭാഗങ്ങള്‍ ജാതി വര്‍ണവ്യവസ്ഥ  ഒരു പക്ഷെ  കേരളത്തില്‍ ഉണ്ടായിരുന്നപോലെ   ഇന്ത്യയിലെ മറ്റൊരു ഭാഗത്തും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ തൊട്ടു കൂടായ്മ്മയും അയിത്തവും  മറ്റും നിലവിലിരുന്ന  കേരളത്തിന്റെ  ശോച്യാവസ്ഥ  കണ്ടായിരിക്കണം സ്വാമി വിവേകാനന്ദന്‍   കേരളത്തെ  ഒരു ഭ്രാന്താലയം ആയി ചിത്രീകരിച്ചത്. ഇന്നും  അതില്‍ നിന്ന് വലിയവ്യത്യാസം  ഇല്ല എന്ന് മാത്രം അയിത്തം പോയി വോട്ടു ബാങ്ക്  രാഷ്ട്രീയം  നിലവില്‍ വന്നു എന്ന് മാത്രം. നായന്മാരില്‍  അവര്‍ ചെയ്യുന്ന  ജോലികള്‍ നോക്കി 18 തരം നായന്മാര്‍  ഉള്ളതായി  രേഖകള്‍ ഉണ്ട് . താല്പര്യം ഉള്ളവര്‍ക്ക് വേണ്ടി അവ താഴെ കൊടുക്കുന്നു. ( ഇത്തരം വിവരങ്ങള്‍  ഒരു നായരായി  ജനിച്ച  എനിക്കുപോലും  പുതിയതായി തോന്നിയത് കൊണ്ടു   പങ്കുവെക്കുന്നു. നായന്മാരെപോതുവെയോ  ഏതെങ്കിലും വിഭാഗത്തെയോ    മോശമായി ചിത്രീകരിക്കാനോ പുകഴ്താനോ  എനിക്ക് ഉദ്ദേശമില്ല  എന്നോര്‍മ്മിപ്പിച്ചു കൊള്ളട്ടെ) 1)കിരിയത്ത്നായര്‍ : കിരിയത്തിലെ(വീട്ടിലെ) കാര്യങ്ങള്‍ നോക്കുന്നയാള്‍, കുടുംബക്കാരന്‍ നായര്‍ . 2) ഇല്ലത്തു നായര്‍: ബ്രാഹ്മണരെ ആശ്രയ

നായന്മാരുടെ കഥ – 6 നായന്മാരുടെ ചരിത്രം അന്നും ഇന്നും

Image
നായന്മാരുടെ ചരിത്രം അന്നും ഇന്നും നായന്മാര്‍ എന്നറിയപ്പെടുന്നത് കുറെയധികം വിഭാഗ ങ്ങളും ഉപവിഭാഗങ്ങളും കൂടിയതാണ്. 1891ലെ ഇന്ത്യാ സെന്സസ് പ്രകാരം നായര്‍ എന്ന ഗണത്തില്‍ 128 ഉപവിഭാഗങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു എന്ന് പറയുന്നു. പൊതുവേ നായന്മാര്‍ കൂട്ടുകുടുംബമായാണ് താമസിച്ചിരുന്നത്, തറവാട് എന്നാണു നായര്‍ കുടുംബങ്ങള്‍ താമസിച്ചിരുന്നയിടങ്ങള്‍ അറിയപ്പെട്ടിരുന്നതു , അവരുടേതായ വിവാഹ വ്യവസ്ഥകളും വിശ്വാസങ്ങളും ആചാരങ്ങളുമായി.  പുരാതന കാലം നായന്മാരുടെ ഉത്ഭവത്തെപ്പറ്റിയുള്ള കഥകളില്‍ നായര്‍ ‘നായകന്‍’ എന്നതില്‍ നിന്നും നാഗന്മാര്‍ ഇനത്തില്‍ നിന്നും ആണെന്ന് രണ്ടു പക്ഷമുണ്ട്എന്ന്മുമ്പ് സൂചിപ്പിച്ചിരുന്നു. നായന്മാരെപറ്റി ചരിത്രത്തില്‍ ആദ്യത്തെ സൂചന എ ഡി 77 ലായിരുന്നുവത്രേ. ചരിത്രത്തില്‍ മലബാര്‍ തീര ത്തുള്ള ഒരുനായര്‍ വിഭാഗത്തെ പ്പറ്റിയാണ് പറയുന്നത്. ഇത് കഴിഞ്ഞുനായന്മാരുടെ ചരിത്രത്തില്‍ പലയിടങ്ങളിലും തുടര്‍ച്ചയില്ല. കേരളം എ ഡി ഒന്നാം നൂറ്റാണ്ടില്‍ ചേരന്മാര്‍ ഭരിച്ചിരുന്നു എന്ന് പറയുന്നു , എനാല്‍ മൂന്നാം നൂറ്റാണ്ടില്‍ ചേരന്മാരുടെ ഭരണം റോമാക്കാരുമായുള്ള വ്യാപാരം ക്ഷയിച്ചതോടു കൂടി അവസാന

നായന്മാരുടെ കഥ - 5 നായന്മാരുടെ ചില ആചാരങ്ങളും വിശ്വാസങ്ങളും

Image
നായന്മാരുടെ ചില ആചാരങ്ങളും വിശ്വാസങ്ങളും പൊതുവേ നായന്മാരുടെ ഇടയില്‍ ധാരാളം ആചാരങ്ങളും  ന്ധവിശ്വാസങ്ങളും നിലവിലിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടു ത്തിയിരുന്നു. അതില്‍ ഏറ്റവും പ്രബലമായി തോന്നുന്നത് സര്‍പ്പദൈവങ്ങളില്‍ ഉള്ള വിശ്വാസമാണ്. ഇതിന്റെ ഉല്പ്പത്തിയെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്. കേരളം നിര്മ്മിച്ചു എന്ന് കരുതുന്ന പരശുരാമന്റെ കാലത്തെ പ്പറ്റിയുള്ള  താണിത്. .  കേരളം പരശുരാമന്‍ ഗോകര്ണമെന്ന സ്ഥലത്ത് നിന്ന് മഴുവെറിഞ്ഞു സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്തു എന്നാണല്ലോ ഐതിഹ്യം. സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്തപ്പോള്‍ ധാരാളം നാഗങ്ങള്‍ (സര്പ്പങ്ങള്‍) ഇവിടെ താമസിച്ചി രുന്നു. പരശുരാമന്‍ തന്റെ അമ്മയെ പിഴപ്പിച്ച കാര്ത്തവീര്യന്റെ കുലത്തിലുള്ള ക്ഷത്രിയരെ തലമുറകളായി നിഷ്കരുണം കൊല ചെയ്തതിനു പരിഹാരമായി ബ്രാഹ്മണര്ക്കു കേരളം ദാനം ചെയ്യുകയായിരുന്നു.. എന്നാല്‍ ബ്രാഹ്മണര്‍ ഇവിടെ താമസം തുടങ്ങിയപ്പോള്‍ പാമ്പുകളുടെ ശല്യം കൊണ്ടു ബുദ്ധിമുട്ടിയിരുന്നു. അതു പോലെ തന്നെ പാമ്പുകളവരുടെ സ്വൈരവാസ ത്തിനു മനുഷ്യരുടെ താമസവും. പരശുരാമന്‍ തന്റെ ഇഷ്ട ദൈവമായ പരമശിവന്റെ ഉപദേശം തേടി. ഭഗവാന്‍ സര്പ്പങ്ങളുടെ രാജാവ്

കുട്ടനാട്ടിലെ നായന്മാരുടെ കഥ - 4

Image
ചില കളികള്‍, പുരുഷന്മാരുടെ വേല, സ്ത്രീകള്ക്ക് തിരുവാതിര നായര്‍ കുടുംബങ്ങളില്‍ നിലവില്‍ നിന്നിരുന്ന അഥവാ നായന്മാര്‍ കൂടുതല്‍ പങ്കെടുത്തിരുന്ന ചില കളികളെപ്പറ്റി പറയുന്നു. ഇന്ന് ഈ കളികള്‍ നായന്മാരുടെ മാത്രം കുത്തകയല്ല. പലതും മറ്റു സമുദായക്കാരും കളിക്കുന്നുണ്ട്, പോരാഞ്ഞു ഇതില്‍ ചിലത് ഓണം പോലുള്ള ദേശീയ ഉത്സവ ങ്ങളുടെ ഭാഗം ആയി മാറിയിട്ടും ഉണ്ട്. 1.പുരുഷ ന്മാരുടെ വേലകളി പഴയ നായര്‍ പടയാളികളുടെ ഓര്മ്മ പുതുക്കുന്ന ഒരു ക്ഷേത്രകലയാണ്‌ വേലകളി. പടയാളികളുടെ വേഷവിധാനങ്ങളോടെ ഇന്നും കുട്ടനാട്ടിലെയും തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിലെയും ഉത്സവങ്ങള്ക്ക് വേലകളി എന്നൊരു പരിപാടി യുണ്ട്. ചുവന്ന കച്ചയും തലപ്പാവും വാളും പരിച യുമായി ഭഗവാന്റെയോ ഭഗവതിയുടെയോ എഴുന്നള്ളിച്ച വിഗ്രഹത്തിനു മുമ്പില്‍ താള നിബദ്ധ മായി വേലകളി അവതരിപ്പിക്കുന്നു. “താത്തീത്ത ക തിത്തെയ്തോം” എന്ന വായ്‌ത്താരിയും താളവുമാണ്‌ ഇതിനുപയോ ഗിക്കുന്നതു. അമ്പലക്കുളത്തിനു ചുറ്റും വേഷം ധരിച്ച പടയാളികള്‍ അണിനിരന്നവതരിപ്പിക്കുന്ന വേലയ്ക്കു ‘കുളത്തില്‍ വേല’ എന്നു പറയുന്നു. തിരുവിതാംകൂര്‍ ഭാഗത്തെ എല്ലാ ക്ഷേത്രങ്ങ ള്ക്കും വലിയ ഒരു അമ്പലക്കുളം ഉണ്ടാവ

കുട്ടനാട്ടിലെ നായന്മാരുടെ കഥ - 3

മരണാനന്തര കര്മ്മങ്ങളും പുലയും വാലായ്മ്മയും   നായര്‍ കുടുംബങ്ങളില്‍ ആരെങ്കിലും വാര്ദ്ധക്യം കൊണ്ടോ അസുഖം മൂലമോ മരിച്ചാല്‍ മിക്കവാറും എല്ലാ ബന്ധുക്കളും അവിടെ വന്നു മരിക്കാന്‍ കിടക്കുന്നയാളിനെ കണ്ടു ഗംഗാജലം വായില്‍ തുള്ളി ഒഴിച്ച് കൊടുക്കുന്നു. ഇന്നത്തെ പ്പോലെ മൂക്കിലും വായിലും മറ്റു ഭാഗങ്ങളിലും കുഴലുകള്‍ കയറ്റി ഐ സി യു വിലെ ഭീകര മരണം തീരെ ഉണ്ടായിരുന ്നില്ല. പ്രായമായവര്ക്കു അവര്ക്ക് പ്രിയമുള്ളവരേ കണ്ടു കൊണ്ടു സ്വച്ഛ ന്ദമൃത്യു വരിക്കാന്‍ കഴിഞ്ഞിരുന്നു. മരിച്ചു കഴിഞ്ഞാല്‍ ശവശരീരം തറയില്‍ കിടത്തി ചുറ്റും ഭസ്മം കൊണ്ടു ചുറ്റും വരയിട്ടു നിലവിളക്ക് കത്തിച്ചു വെക്കുന്നു. കുട്ടികള്‍ രാമനാമം ജപിക്കുന്നു. മുതിര്ന്നവര്‍ ഭാഗവതം ഉച്ചത്തില്‍ വായിക്കും. സംസ്കരിക്കാന്‍ ശരീരം കുളിപ്പിക്കാന്‍ കൊണ്ടു പോകുന്നതു വരെ ഇത് തുടരും. ശവശരീരം ചീഞ്ഞു നാറാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ സംസ്കരിക്കും, 12-16 മണിക്കൂറിനകം തന്നെ മോര്ച്ചറിയില്‍ വെക്കുന്ന പതിവേ ഇല്ല, വിഡിയോ എടുക്കലും മറ്റും തീരെ ഇല്ല. നായ ന്മാര്ക്ക് പൊതുശ്മശാനം ഉള്ളതായി കേട്ടിട്ടില്ല, അതുകൊണ്ടു തന്നെ അവരവരുടെ വീട്ടില്‍ തന്നെ യാണ് സംസ്കരിക്കുക, ചെറിയ കുട

കുട്ടനാട്ടിലെ നായന്മാരുടെ കഥ - 2

Image
നായര്‍ പെണ്കുട്ടികളുടെ കല്യാണങ്ങള്‍ അന്നത്തെ നായര്‍ കുടുംബങ്ങളില്‍ പെണ്കു്ട്ടികള്ക്ക് വളരെയധികം മുന്ഗണന കിട്ടിയിരുന്നു എന്ന് മുമ്പ് പറഞ്ഞുവല്ലോ. പെണ്കുട്ടികള്‍ പിറക്കുന്നത്‌ വളരെ സന്തോഷകരമായി ആള്ക്കാര്‍ കരുതിയിരുന്നു. കുടും ബത്തിന്റെ നിലനില്പ്പിനും ഐശര്യത്തിനും പെണ്കു ട്ടികള്‍ അത്യാവശ്യം വേണം എന്ന അറിവ് അവര്ക്ക് ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ പിറക്കുന ്നതിനു മുമ്പ് ഭ്രൂണ നിര്ണയത്തിനും ഭ്രൂണഹത്യയ്ക്കും അവസര ങ്ങളും ഇല്ലായിരുന്നു. ഒരു പെണ്കുട്ടി പിറന്നാല്‍ പല പ്രായത്തില്‍ പല ആഘോഷങ്ങളാണ് അവളുടെ തറവാട്ടില്‍ നടന്നിരുന്നത്.ഇവയെ എല്ലാം പൊതുവേ കല്യാണങ്ങള്‍ എന്നാണു പറയുക.  1. കാത്തു കുത്ത് കല്യാണം. പെണ്കുട്ടികളുടെ കാതു (ചെവി) കുത്തുക എന്നത് ആദ്യത്തെ ആഘോഷമാണ്, കര്‍ണാഭരണങ്ങള്‍ അണിയാന്‍ കുട്ടികളുടെ രണ്ടു ചെവിയിലും ഓരോ ദ്വാരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വിദഗ്ദ്ധനായ ഒരാള്‍ ചെറിയ മുള്ള് കൊണ്ടു പ്രത്യേക സ്ഥാനം നോക്കി കുത്തിയാല്‍ രക്തം കിനിയുക പോലും ഇല്ല. മുറിവ് പഴുക്കുകയും ഇല്ല. അക്യുപന്ക്ചര് അന്ന് ഇവിടെ കേട്ടുകേള്വി പോലും ഇല്ലാത്ത കാലമായിരുന്നു എന്നോര്ക്കുക. ദ്വാരം ഇട്ടതിനു ശേഷം ചെറിയ ഈര

കുട്ടനാട്ടിലെ നായന്മാരുടെ കഥ - 1

Image
കേരളത്തിലെ, പ്രത്യേകിച്ചും കുട്ടനാട്ടിലെ നായന്മാര്‍ പൊതുവേ രാജാക്കന്മാരുടെ പടയാളികള്‍ ആയാണ് അറിയപ്പെട്ടിരുന്നതു. ‘നായര്‍’ എന്ന പേര്‍ പടയാളികള്‍ എന്നര്ത്ഥം വരുന്ന ‘ നായകര്‍’ എന്നതില്‍ നിന്നാണെ ന്നും അതല്ല സര്പ്പദേവതകളെ ആരാധിച്ചിരുന്ന ‘നാഗന്‍’ മാരില്‍ നിന്നാണെന്നും രണ്ടു പക്ഷമുണ്ട്. ഏതായാലും പൊതുവേ ഇവര ്‍ രാജാക്കന്മാരുടെ പടയാളികള്‍ ആയിരുന്നു, കുട്ടനാടിന്റെ സിംഹ ഭാഗവും അമ്പലപ്പുഴ തലസ്ഥാനമായ ചെമ്പകശ്ശേരി രാജാവിന്റെ അധീനതയില്‍ ആയിരുന്നുവല്ലോ, മാര്ത്താണ്ഡവര്മ്മ തിരുവിതാംകൂര്‍ മുഴുവന്‍ യുദ്ധം ചെയ്തു കീഴടക്കുന്നത്‌ വരെ. രാജാവിന്റെ കീഴില്‍ യുദ്ധം ജയിച്ചു ഓരോ യുദ്ധം ജയിക്കുമ്പോഴും പടനായകന്മാര്ക്ക് ഓരോ സ്ഥാനപ്പേരും ധാരാളം വസ്തു വകകളും പതിച്ചു കൊടുത്തിരുന്നു. അങ്ങനെ പടനായകന്മാര്ക്ക് കൊടുത്ത സ്ഥാനപ്പേരുകളായി രുന്നു, പണിക്കര്‍, കൈമള്‍, കുറുപ്പ് തുടങ്ങിയവ.  പണ്ടത്തെ നായര്‍ സ്ത്രീകള്‍ അരയ്ക്കു മുകളില്‍ വസത്രം ധരിക്കുകയില്ലായിരുന്നു, ക്രമേണ രണ്ടാം മുണ്ടും ബ്ലൌസും മറ്റും പ്രചാരത്തില്‍ വന്നു. ഇന്നും പഴയ അമ്മമാര്‍ ഒന്നരയും മുണ്ടും ധരിക്കുന്നു. മുണ്ടിനുള്ളില്‍ വീതി കൂടിയ തോര്ത്ത് ഉപയോഗിച്ചു അടിവസ്ത്