Saturday, March 17, 2012

കർണ ശപഥം കഥകളി

രംഗം ഒന്നു; ദുര്യോധനൻ, ഭാനുമതി, കർണൻ മഹാഭാരത്തിലെ അത്ത്യുജ്വല നായകന്മാരിൽ ഒരാളാണല്ലൊ കറ്ണൻ. മഹാഭാരത യുദ്ധം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ ദുര്യോധനന്റെ ഭാര്യ ഭാനുമതി ദു:ഖിതയാകുന്നു. അസംഖ്യം യോദ്ധാക്കൾ മരിച്ചു വീണു കഴിഞ്ഞു, ഇനിയും എത്ര മരിക്കാൻ തയാറായി നിൽകുന്നു. ശൃംഗാര ചേഷ്ടകൾ കാണിച്ചു അടുത്തു നിൽകുന്ന തന്റെ കാന്തന്റെ ജീവൻ തന്നെ എത്ര നാൾ ഉണ്ടാവും എന്നോറ്ത്തു ഭാനുമതി വിലപിക്കുന്നു. എല്ലാം പുച്ഛിച്ചു തള്ളി തന്റെ പത്നിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ശ്രമിക്കുന്നു, എന്നാൽ തന്റെ നല്ല വാക്കുകൾ പത്നിയെ സമാധാനിപ്പിക്കാൻ പര്യാപ്തമാകുന്നില്ലല്ലൊ എന്നു വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രിയ സുഹൃത്തും അംഗരാജാവുമായ കറ്ണൻ അവിടേക്കു വരുന്നു. സ്വാഗതവാക്കുകളോടെ തന്റെ പത്നിയുടെ ബാലിശമായ ചിന്തകൾക്കു സുഹൃത്തു തന്നെ മറുപടി പറയൂ, അവളെ സമാധാനിപ്പിക്കൂ എന്നു പറഞ്ഞു ദുര്യോധനൻ പിൻ വാങ്ങുന്നു. സ്നേഹിതന്റെ പത്നിയുടെ ദു:ഖ കാരണം മനസിലാക്കിയ കർണൻ, താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്നെ താനാക്കിയ, പൊതുസഭയിൽ തന്നെ അംഗരാജാവാക്കി വാഴിച്ചു മാനം രക്ഷിച്ച തന്റെ ആത്മാറ്ത്ഥ സുഹൃത്തിനു ഒന്നും സംഭവിക്കുകയില്ല എന്നുറപ്പുകൊടുക്കുന്നു. കറ്ണന്റെ വാക്കുകൾ ഭാനുമതിക്കു ആശ്വാസവചനങ്ങൾ ആയി അവർ സന്തോഷ പൂറ്വം അന്ത:പുരത്തിലേക്കു പോകുന്നു. കർണന്റെ പൂർവ വൃത്താന്തം (കഥകളിയിലില്ലാത്തതു) കറ്ണൻ, രാധേയൻ, അംഗരാജാവു എന്നിങ്ങനെ അറിയപ്പെട്ട കറ്ണൻ സത്യത്തിൽ കുന്തിയുടേ ആദ്യത്തെ പുത്രൻ ആണു. കുന്തീദേവി തന്റെ ചെറുപ്പകാലത്തു ഏതാണ്ടു ഒരു വറ്ഷകാലം ക്ഷിപ്രകോപിയായ ദുറ്വാസാവ് മഹറ്ഷിയെ ശുഷ്രൂഷിച്ചു. സന്തുഷ്ടനായ മഹർഷി ഭാവിയിൽ കുന്തി വിവാഹം കഴിക്കുന്ന ആളിനു (പാണ്ഡുവിനു) അവൾക്കു സന്താന ഭാഗ്യം കൊടുക്കാൻ കഴിയുകയില്ല എന്നു മനസിലാക്കി ഒരു മന്ത്രം ഉപദേശിക്കുന്നു. ഈ മന്ത്രം ഉരുവിട്ടു ഏതു ദേവനെ ഭജിച്ചാലും ആ ദേവനിൽ നിനക്കൊരു പുത്രൻ ഉണ്ടാകും എന്നു അനുഗ്രഹിക്കുന്നു. വിവാഹത്തിനു മുൻപു തന്നെ ഒരു കൌതുകത്തിനു കുന്തി സൂര്യഭഗവാനെ മന്ത്രോച്ചാരണത്തോടെ പ്രാറ്ത്ഥിക്കുന്നു. സൂര്യ ഭഗവാൻ കവച കുണ്ഡലങ്ങളോടെ ജനിച്ച ഒരു പുത്രനെ കുന്തിക്കു സമ്മാനിക്കുന്നു. എന്നാൽ അവിവാഹിതയയ അവൾ ദുഷ്കീറ്ത്തി ഭയന്നു തന്റെ ദാസിയുടെ സഹായത്തൊടെ ആ കുട്ടിയെ ഒരു കുട്ടയിലാക്കി സുരക്ഷിതമായി ഗംഗയിൽ ഒഴുക്കുന്നു, ആരെങ്കിലും ആ കുട്ടിയെ എടുത്തു വളറ്ത്തും എന്ന പ്രതീക്ഷയിൽ. ഒരു മുക്കുവനായ അഥിരഥൻ ആ കുട്ടിയെ രക്ഷിച്ചു തന്റെ ഭാര്യ രാധയ്ക്കു സമ്മാനിക്കുന്നു. അങ്ങനെ അഥിരഥന്റെയും രാധയുടെയും മകനായി , രാധേയനായി, സൂര്യപുത്രൻ വളറ്ന്നു. എന്നാൽ തന്നെ സ്നേഹം കൊണ്ടു വീറ്പ്പു മുട്ടിക്കുന്ന വളറ്ത്തച്ഛനെയും വളറ്ത്തമ്മയെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ തന്നെ തന്റെ യഥാറ്ത്ഥ പിതാവും മാതാവും ആരെന്നു കറ്ണൻ ഓറ്ത്തു ദു:ഖിച്ചു കൊണ്ടിരുന്നു.ചെറുപ്പ കാലത്തു അച്ഛന്റെ കൂടെ കൊട്ടാരത്തിൽ പോകുമ്പൊൾ തന്റെ സമപ്രായക്കാരായ ദുര്യോധനനും സഹോദരന്മാരും പാണ്ഡവരും ദ്രോണാചാര്യരിൽ നിന്നും ആയോധന കല പഠിക്കുന്നതു കാണുന്നു. തനിക്കും പഠിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞെങ്കിലും, സൂതപുത്രനെ പഠിപ്പിക്കാൻ ആചാര്യൻ തയാറാകുന്നില്ല. ദു:ഖിതനായ കറ്ണൻ ഒരു ബ്രാഹ്മണയുവാവിന്റെ വേഷത്തിൽ ആയോധനകല അഭ്യസിക്കുവാൻ പരശുരാമന്റ് സവിധത്തിൽ എത്തുന്നു. ക്ഷത്രിയരുടെ ആജന്മ ശത്രൂവാണെന്നറിഞ്ഞുകൊണ്ടാണു ബ്രാഹ്മണ വേഷം എടുത്തതു. ആയോധനവിദ്യ മിക്കവാറും സ്വായത്തമായി കഴിഞ്ഞു വരവേ, ഒരു ദിവസം ക്ഷീണിതനായ ഗുരു കറ്ണന്റെ മടിയിൽ തലവച്ചു ഉറങ്ങുകയായിരുന്നു. ആ സമയത്തു ഭീകരനായ ഒരു വണ്ട് കറ്ണന്റെ തുടയിൽ ഇരുന്നു കറ്ണന്റെ രക്തം ഊറ്റിക്കുടിച്ചു കൊണ്ടിരുന്നു. ഗുരുവിന്റെ നിദ്രാഭംഗം ഉണ്ടാവാതിരിക്കാൻ കറ്ണൻ വേദന കടിച്ചമറ്ത്തി. എന്നാൽ പെട്ടെന്നുണറ്ന്ന ഗുരു രക്തത്തിൽ ഇരിക്കുന്ന കറ്ണനെ കാണുന്നു. ഇതു കണ്ടു സംശയം തോന്നി, “നീ ആരാണു, ഒരു ബ്രാഹ്മണ കുമാരനു ഇത്രമാത്രം സഹിക്കാൻ കഴിയുകയില്ല, നീ ക്ഷത്രിയൻ തന്നെ സംശയം ഇല്ല, സത്യം പറയൂ“ എന്നു ആജ്ഞാപിക്കുന്നു. ഭയചകിതനായ കറ്ണൻ സത്യം പറയുന്നു. എന്നാൽ “അസത്യ മാറ്ഗത്തിലൂടെ പഠിച്ച വിദ്യകൾ നിനക്കു വേണ്ട സമയത്തു ഉപകാരപ്പെടാതെ പോകട്ടെ“ എന്നു ശപിക്കുന്നു. വേദനയോടേ കറ്ണൻ ഗുരു സവിധത്തിൽ നിന്നു തിരിച്ചു പോകുന്നു. മറ്റൊരിക്കൽ കുട്ടികൾ ഭക്ഷിക്കാൻ വച്ചിരുന്ന നെയ്യ് ഭൂമിയിൽ യാദൃശ്ചികമായി കറ്ണന്റെ അശ്രദ്ധയാൽ ഭൂമിയിൽ വീഴുന്നു. കുട്ടികൾക്കു വേറേ നെയ്യ് കൊണ്ടു കൊടുക്കാൻ തയാറായെങ്കിലും നഷ്ടപ്പെട്ട നെയ്യ് തന്നെ വേണമെന്നു അവറ് വാശിപിടിച്ചപ്പോൾ നെയ് വീണ മണ്ണൂ സ്വന്തം കയ് കൊണ്ടു പിഴിഞ്ഞു മണ്ണിൽ നിന്നു നെയ് വേറ്പെടുത്തി കൊടുക്കുന്നു. എന്നാൽ കറ്ണന്റെ ശക്തമായ പിഴിച്ചിലിൽ വേദന കൊണ്ടു പുളഞ്ഞ ഭൂമീദേവി കറ്ണനെ ശപിക്കുന്നു, നിനക്കു ഏറ്റവും ആവശ്യമാകുന്ന അവസരത്തിൽ നിന്റെ രഥം ഭൂമിയിൽ താഴ്ന്നു പോകും എന്നു. ദ്രോണാചാര്യൻ തന്റെ ശിഷ്യരുടെ ആയോധനവൈഭവം പ്രദർശിപ്പിക്കാൻ ഒരു മത്സരം വിളംബരം ചെയ്യുന്നു. ഓരോ ആയോധന വിഷയത്തിലും പ്രഗത്ഭരെ മത്സരത്തിനു ക്ഷണിക്കുന്നു. ആ മത്സരത്തിൽ അറ്ജുനനെ കറ്ണൻ വെല്ലു വിളിക്കുന്നു. എന്നാൽ കറ്ണന്റെ പിതാവിന്റെ പേരും കുലവും ചോദ്യം ചെയ്യപ്പെടുന്നു. ലജ്ജിതനായ കറ്ണനെ അംഗരാജാവായി അഭിഷേകം ചെയ്തു കൊണ്ടു ദുര്യോധനൻ കറ്ണന്റെ മാനം കാക്കുന്നു. ഇതിനു പ്രത്യുപകാരമായി എന്താണു ചെയ്യേണ്ടതു എന്നു ചോദിക്കുന്ന കർണനോടു ആയുഷ്കാല സൌഹൃദം മാത്രം ദുർയ്യോധനൻ ആവശ്യപ്പെടു മറ്റൊരിക്കൽ ദ്രുപദ രാജാവിന്റെ കൊട്ടാരത്തിൽ ദ്രൌപദിയുടെ സ്വയം വരത്തിനു മുന്നോടിയായ അസ്ത്രവിദ്യ മത്സരത്തിൽ പങ്കെടുക്കാൻ തയാറായ കറ്ണനെ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം സൂത പുത്രനായ കറ്ണനെ താൻ വരിക്കില്ല എന്നു പറഞ്ഞു ദ്രൌപദി അപമാനിക്കുന്നു. അജ്ഞാതവാസത്തിൽ ആയിരുന്ന പാൺഡവരിൽ അറ്ജുനൻ മത്സരം ജയിച്ചു ദ്രൌപദിയെ വേൾക്കുന്നു. രാത്രി വൈകി തിരിച്ചു വീട്ടിൽ വന്നപ്പോൾ, നിങ്ങൾക്കു ഇന്നു കിട്ടിയതെന്തും ആകട്ടെ അതു നിങ്ങൾ തുല്യമായി വീതിച്ചനുഭവിച്ചു കൊൾക എന്ന മാതാവിന്റെ നിറ്ദേശം പാലിക്കാൻ ദ്രൌപദിയെ അഞ്ച്പേരുടെയും ഭാര്യയായി സ്വീകരിക്കുന്നു. ദാനശീലനായ കറ്ണന്റെ ആ ദൌറ്ബല്യം ചൂഷണം ചെയ്യാൻ ദേവേന്ദ്രൻ ഭാരത യുദ്ധം തുടങ്ങുന്നതിനു മുമ്പു ഒരു ദിവസം ബ്രാഹ്മണ വേഷത്തിൽ ചെന്നു ദാനം ചോദിക്കുന്നു. എന്തും കൊടുക്കാൻ തയാറായ കറ്ണന്റെ കവചകുണ്ഡലങ്ങൾ ആണു ദാനമായി വാങ്ങുന്നതു. തന്റെ ശരീരത്തിന്റെ ഭാഗമായ ഇവ അറുത്തു മുറിച്ചാണു കറ്ണൻ ബ്രാഹ്മണനു കൊടുക്കുന്നതു. കവച കുണ്ഡലങ്ങളോടെ ആരാലും തോല്പിക്കപ്പെടാൻ സാധ്യതയില്ലാത്ത കറ്ണനിൽ നിന്നു സ്വന്തം മകനായ ആർജുനനെ രക്ഷിക്കാൻ ആണു ഇന്ദ്രൻ ഇതു ചെയ്തതു. കറ്ണൻ ദാനം ചെയ്യുന്ന സമയത്തു സൂര്യദേവൻ കണ്ണിറുക്കി കാണിച്ചിട്ടു പോലും താൻ കൊടുത്ത വാഗ്ദാനം കറ്ണൻ പാലിക്കുന്നു..
രംഗം രണ്ടു;കറ്ണനും കുന്തിയും ഭാനുമതിയെ സമാധാനിപ്പിച്ചു കറ്ണൻ സന്ധ്യാ വന്ദനത്തിനു ഗംഗാതീരത്തെത്തുന്നു. സ്നാനശേഷം പ്രാറ്ത്ഥിക്കാൻ തുടങ്ങുന്ന കറ്ണനു തന്റെ ജീവിതത്തിലെ കഷടങ്ങൾ ഒന്നൊന്നായി ഓറ്മ്മ വരുന്നു. ഏകാഗ്രത നഷ്ടപ്പെട്ട തന്റെ ദുരവസ്ഥ ഓർക്കുന്നു. തന്റെ മാതാപിതാക്കൾ ആരെന്നു മരിക്കുന്നതിനു മുൻപെങ്കിലും അറിയാൻ കഴിയുമോ അവരെ ഒരു നോക്കു കാണാൻ സാധിക്കുമോ എന്റെ ദൈവമേ എന്നു വിലപിക്കുന്നു. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഓറോന്നായി ഓറ്മ്മിച്ചു വിഷമിക്കുന്നു. കലാമണ്ഡലം ഗോപി ആശാന്റെ മനോധറ്മ അഭിനയവും ശുദ്ധ മലയാളത്തിലുള്ള മാലിയുടെ കഥകളിപ്പദങ്ങളും ശ്രദ്ധിക്കുക ഇതോടൊപ്പം കൊടുത്തിട്ടുള്ള വിഡിയോയിൽ. കണ്ടനുഭവിക്കേണ്ടതു വിശ്ദീകരിച്ചു ഞാൻ ബോറടിക്കുന്നില്ല. കുന്തീദേവി കറ്ണനെ അവസാനമായി പാണ്ഡവ പക്ഷത്തേക്കു ക്ഷണിക്കാൻ വരുന്നു. ഗംഗാതീരത്തു തന്റെ മനോവ്യധയുടെ ചുരുലുകളഴിച്ചു വേദനിച്ചു കൊണ്ടിരുന്ന കറ്ണന്റെ മുന്നിലേക്കു വരുന്നു. ആരാണീ അപരിചിതയായ സ്ത്രീ സന്ധ്യാസമയത്തു തന്റെ അടുത്തേക്കു വരുന്നതു എന്നു ശ്രദ്ധിച്ച കറ്ണൻ പാണ്ഡവമാതാവായ കുന്തി ആണെന്നു കണ്ടു ആശ്ചര്യപ്പെടുന്നു. താൻ സന്ധ്യാവന്ദനത്തിനു തുടങ്ങുകയാണെന്നും എന്താണു താങ്കൾ എന്നെ കാണാൻ വരാൻ കാരണമെന്നും ആരായുന്നു. കറ്ണനെ മകനേ എന്നു സംബോധന ചെയ്തു കൊണ്ടു താനാണു നിന്റെ നിറ്ഭാഗ്യവതിയായ മാതാവെന്നും സൂര്യഭഗവാനാണു നിന്റെ പിതാവെന്നും വെളിപ്പെടുത്തുന്നു. കറ്ണൻ ഇതു കേട്ടു മോഹാലസ്യപ്പെടുന്നു, പെട്ടെന്നു തന്റെ മനോനില വീണ്ടെടുത്ത കറ്ണൻ തന്നെ ഈ വിവരം ഇത്രയും കാലം അറിയിക്കാഞ്ഞതെന്തേ? തന്നെ ഒരു അനാഥനാക്കാൻ താൻ എന്തു പാപം ചെയ്തു എന്നൊക്കെ ചോദിക്കുന്നു. അവിവാഹിതയായിരുന്ന താൻ ചെയ്ത അവിവേകത്തിന്റെ ഫലം ആണു നിന്റെ ജനനമെന്നും, അവിവാഹിതയായ രാജകുമാരിക്കു കുട്ടിയുണ്ടായി എന്ന മാനക്കേടൊഴിവാക്കാൻ പാപിയായ ഞാൻ കുട്ടിയെ ഗംഗയിലൊഴുക്കിയ്താണെന്നും പറയുന്നു. എന്റെ കനിഷ്ഠപുത്രനായ നീ സ്വന്തം സഹോദരങ്ങളായ പഞ്ചപാണ്ഡവരുമായി യുദ്ധം ചെയ്യരുതെന്നും അവരെ നയിക്കണമെന്നും അപേക്ഷിക്കുന്നു. യുദ്ധശേഷം നീ തന്നെയായിരിക്കും രാജാവെന്നും മറ്റും പറയുന്നു. എന്നാൽ തന്റെ എല്ലാ വിഷമങ്ങളിലും കൂടെ നിന്ന ദുര്യോധനനെ ഞാൻ ഒരിക്കലും പിരിയുകയില്ലെന്നും, തന്നെ കാണാൻ വന്നവരെ വെറുതെ അയക്കുന്ന ശീലമില്ലാത്തതു കൊണ്ടു അമ്മയ്ക്കു ഒരു വാക്കു മാത്രം തരാം എന്നു പറയുന്നു. അറ്ജുനൻ ഒഴികെ മറ്റൊരു പാണ്ഡവനെയും താൻ വധിക്കുന്നതല്ല എന്നും യുദ്ധത്തിനു ശേഷവും അമ്മയ്ക്കു അഞ്ചു പാണ്ഡവർ മക്കളായി ശേഷിക്കുമെന്നും ഉറപ്പുകൊടുക്കുന്നു. സത്യം ചെയ്യുന്നു. അമ്മയെ യാത്രയാകുന്നു. മാറ്ഗി വിജയകുമാർ ആയിരുന്നു, കുന്തി. കുന്തിയുടെയും കറ്ണന്റെയും അപേക്ഷയും മറുപടിയും മറ്റും നേരിട്ടു കാണുക, വിഡിയോയിൽ. പറഞ്ഞു രസം കൊല്ലുന്നില്ല.

Sunday, March 11, 2012

രാജസൂയം കഥകളി കോഴിക്കോട്ടു

ധർമ്മപുത്രർ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം അശ്വമേധത്തിനു മുന്നോടിയായി രാജസൂയം യാഗം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ ഇതിനു തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള രണ്ടു പേരെ ഉള്ളൂ. ഒന്നു മഗധ രാജാവായ ജരാസന്ധൻ, മറ്റൊരാൾ സ്വന്തം ബന്ധുവെങ്കിലും കൃഷ്ണനെ ബദ്ധശത്രുവായി കരുതുന്ന ചേദി രാജാവായ ശിശുപാലനും. രണ്ടു പേരെയും സാധാരണ യോദ്ധാക്കൾക്കു വധിക്കാൻ കഴിയാത്ത വിധം വരങ്ങളും ലഭിച്ചിട്ടുണ്ടു. രാജസൂയം കഥകളിയിൽ പ്രധാനമായും ജരാസന്ധന്റെയും ശിശുപാലന്റെയും വധമാണു ചിത്രീകരിച്ചിരിക്കുന്നതു. കഴിഞ്ഞ മാസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിലെ ഒരു ദിവസം കഥകളി രാജസൂയം ആയിരുന്നു. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയുടെ ജരാസന്ധനും കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലനും പ്രധാന വേഷങ്ങൾ. ജരാസന്ധന്റെ പൂറ്വകഥ: മഗധ രാജ്യത്തിലെ അജയ്യനായ രാജാവായിരുന്നു ജരാസന്ധൻ. ശക്തിയിലും യുദ്ധവ്വെര്യത്തിലും അതുല്യനായ ജരാസന്ധനെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു. സ്വന്തം കീർത്തി വറ്ദ്ധിക്കുണ്ടെങ്കിലും തനിക്കു അനന്തരാവകാശി ആയി ഒരു പുത്രനോ പൌത്രനോ ഇല്ലാത്തതു വിഷമമായി. സുഹ്രുത്തു ബാണാസുരന്റെ ഉപദേശം അനുസരിച്ചു തന്റെ രണ്ടു പുത്രിമാരെ മഥുര രാജാവു കംസനു വിവാഹം കഴിച്ചു കൊടുക്കുന്നു. മഥുരാപുരിയുടെ സംരക്ഷണത്തിനും തന്റെ സേനയെയും ജരാസന്ധൻ കംസനു വിട്ടുകൊടുത്തു. ശ്രീകൃഷ്ണൻ കംസനെ വധിച്ചതിൽ ജരാസന്ധനുണ്ടായ പക സ്വാഭാവികമാണല്ലോ. തന്റെ രണ്ടു പുത്രിമാരെയും വിധവകളാക്കിയ ശ്രീകൃഷ്ണനെ മഥുരയിൽ വാഴിക്കുകയില്ല എന്നു തീരുമാനിച്ചു നിരന്തരമായി മഥുരാ രാജ്യവുമായി ജരാസന്ധൻ യുദ്ധം ചെയ്തു, ഒന്നല്ല, പതിനേഴു തവണ. ജരാസന്ധന്റെ ആക്രമണം തുടറ്ന്നു കൊണ്ടിരുന്നപ്പോൾ ശ്രീകൃഷ്ണൻ ഒരു ദ്വീപായ ദ്വാരകയിലേക്കു യാദവരാജ്യത്തിന്റെ തലസ്ഥാനം മാറ്റി. അതുകൊണ്ടു തൽക്കാലം ജരാസന്ധന്റെ ആക്രമണത്തിനു വിരാമം ആയി. ജനനാൽ തന്നെ രണ്ടു ശരീര ഭാഗങ്ങളെ യോജിപ്പിച്ചു ഒന്നാക്കിയ ജരാസന്ധനെ എത്രമാത്രം കഷണങ്ങളായി മുറിച്ചാലും ആ ഭാഗങ്ങൾ നിമിഷങ്ങൾക്കകം കൂട്ടി ചേർന്നു പൂറ്വസ്ഥിതിയിലാകും മരണം സംഭവിക്കുകയില്ല എന്ന വരാനുഗ്രഹവും ജരാസന്ധന്റെ അഹംകാരത്തിനു പിന്നിൽ ഉണ്ടായിരുന്നു. ദ്വന്ദ്വ യുദ്ധത്തിൽ മാത്രമേ താൻ വധിക്കപ്പെടുകയുള്ളൂ എന്നും വരം വാങ്ങിയിരുന്നു.
രാജസൂയം കഥകളി : ഭാഗം ഒന്നു. അറ്ജുനനും ഭീമനും ശ്രീകൃഷ്ണനും മൂന്നു ബ്രാഹ്മണരുടെ വേഷത്തിൽ ജരാസന്ധന്റെ രാജസഭയിൽ എത്തുന്നു. കറ്ണനെപ്പൊലെ ധർമിഷ്ടനായ ജരാസന്ധൻ സഹായം തേടി വന്ന ബ്രാഹ്മണരെ യഥാവിധി സ്വീകരിച്ചു സൽകരിച്ചിരുത്തി എന്താണു ആഗമനോദ്ദേശം എന്നു ആരായുന്നു. എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ എന്നു പറയുന്നു. എന്നാൽ തങ്ങൾ ആവശ്യപ്പെടുന്നതു തരുമെന്നു ഉറപ്പുണ്ടെങ്കിൽ മാത്രമേ പറയൂ എന്നു ബ്രാഹ്മണർ. അങ്ങിനെ തന്നെ എന്നു സത്യം ചെയ്ത ജരാസന്ധനോടു ‘ദ്വന്ദ്വയുദ്ധം’ ആണു ബ്രാഹ്മണർ ആവശ്യപ്പെടുന്നതു. പ്രായാധിക്യം ഉണ്ടെങ്കിലും ബ്രാഹ്മണരോടു ദ്വന്ദയുദ്ധമോ എന്നു ചിരിച്ചു തള്ളുന്ന ജരാസന്ധന്റെ മുന്നിൽ, ഭീമനും അറ്ജുനനും ശ്രീകൃഷ്ണനും ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ഭീമനുമായി ദ്വന്ദയുദ്ധം തുടങ്ങി, ദിവസങ്ങൾ ആഴ്ചകളായി, 27 ദിവസം കഴിഞ്ഞിട്ടും ആരും ജയിക്കുന്നില്ല. ജരാസന്ധന്റെ ശരീരം രണ്ടായി പലപ്രാവശ്യം കീറിയിട്ടിട്ടും അവ കൂട്ടിച്ചേറ്ന്നു പൂറ്വരൂപത്തിൽ ആകുന്നു. ക്ഷീണിതനായ ഭീമൻ ഭഗവാന്റെ സഹായം തേടുന്നു. വറ്ധിത വീര്യത്തോടേ പോരാടുന്ന ജരാസന്ധന്റെ ശരീരഭാഗങ്ങൾ രണ്ടൂ കഷണമാക്കി ഇടതു ഭാഗം വലതുവശത്തേക്കും വലതുഭാഗം ഇടതു വശത്തേക്കും മാറ്റിയിടാൻ ഒരു ചുള്ളിക്കമ്പു രണ്ടാക്കി ഒടിച്ചു വിപരീത ദിശയിൽ മാറ്റിയിട്ടു കാണിച്ചു കൊടുക്കുന്നു ശ്രീകൃഷ്ണൻ കാണിച്ചു കൊടുക്കുന്നു.വിപരീത ദിശയിൽ മുറിച്ചു മാറ്റിയിട്ട ശരീര ഭാഗങ്ങൾ കൂട്ടിച്ചേരാഞ്ഞതു മൂലം ജരാസന്ധൻ വധിക്കപ്പെടുന്നു
നെല്ലിയോടന്റെ ചുവന്ന താടിയുടെ പുറപ്പാടോടെ തുടങ്ങുന്നു കഥകളി. ബ്രാഹ്മണരുടേ ആഗമനവും ജരാസന്ധന്റെ കുശലാന്വേഷണങ്ങളും ആയി തുടങ്ങുന്ന ആദ്യ രംഗത്തിന്റെ അവസാനം ദ്വന്ദ്വ യുദ്ധ വാഗ്ദാനം കിട്ടിയപ്പോൾ ബ്രാഹ്മണർ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. രണ്ടാം രംഗത്തിൽ ജരാസന്ധൻ ദ്വന്ദ്വയുദ്ധത്തിനു കൂട്ടത്തിൽ ബലവാനെന്നു തോന്നുന്ന ഭീമനെ തന്നെ തെരഞ്ഞെടുക്കുന്നു. ദ്വന്ദയുദ്ധം തുടരുന്നു, അവസാനം ശ്രീകൃഷ്ണന്റെ അവസരോചിതമായ ഉപദേശത്തോടെ ഭീമൻ ജരാസന്ധനെ വധിക്കുന്നു
രാജസൂയം കഥകളി : ഭാഗം രണ്ടു. രണ്ടാമത്തെ ഭാഗം അവതരിപ്പിച്ചതു ശിശുപാലവധം ആണു. സാക്ഷാൽ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവന്റെ സഹോദരീപുത്രനായിരുന്നു ശിശുപാലൻ. എന്നാൽ ഭഗവാന്റെ സ്വന്തം കൈ കൊണ്ടു മഹാഭാരത യുദ്ധത്തിൽ വധിക്കപ്പെടുന്ന ഒരേ ഒരാൾ എന്ന പ്രത്യേകതയും ശിശുപാലനുള്ളതാണല്ലൊ. ശിശുപാലന്റെ പൂറ്വകഥ. മഹാഭാരത കഥയിൽ ശിശുപാലൻ ജനിക്കുന്നതു മൂന്നു കണ്ണും നാലു കയ്യും ആയിട്ടാണു. മാതാപിതാക്കൾ ഈ വികൃതരൂപത്തെ ഉപേക്ഷിക്കാൻ തുടങ്ങിയപ്പോൾ ഒരു അശരീരി ഉണ്ടായി, അതിനു സമയം ആയില്ല എന്നും അടുത്തു തന്നെ ഒരാൾ ഈ കുഞ്ഞിനെ മടിയിൽ ഇരുത്തുമ്പോൾ അവന്റെ അധിക അവയവ ഭാഗങ്ങൾ ഇല്ലാതാകുമെന്നും എന്നാൽ ഈ ആളാൽ തന്നെ ഇവൻ കൊല്ലപ്പെടുമെന്നും ആയിരുന്നു അശരീരി.കൃഷ്ണൻ ഈ കുട്ടിയെ സ്വന്തം മടിയിൽ ഇരുത്തിയപ്പോൾ കുട്ടിയുടെ മൂന്നം കണ്ണും രണ്ടു കയ്യും ഇല്ലാതായി ഒരു സാധാരണ ബാലനായി മാറി. എന്നാൽ അശരീരി വചനം ഓറ്മ വന്ന അമ്മ, കൃഷ്ണന്റെ അച്ഛന്റെ സഹോദരി ദയക്കഭ്യർത്ഥിക്കുന്നു. താൻ അവനു സ്വയം നന്നാകാൻ നൂടു പ്രാവശ്യം മാപ്പു നൽകുമെന്നും, നൂറ്റൊന്നാമത്തെ തവണ ഉണ്ടായാൽ അവന്റെ മരണം നിശ്ചയമാണെന്നും അവറ്ക്കു ഉറപ്പു കൊടുക്കുന്നു, ഭഗവാൻ. കംസനെ ഗുരുവായി കണ്ട ശിശുപാലൻ കംസനെ വധിച്ച കൃഷ്ണനു മാപ്പു കൊടുത്തില്ല. പോരാഞ്ഞു താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന രുഗ്മിണിയെ അവളുടെ പ്രാറ്ത്ഥന കേട്ടു ശ്രീകൃഷ്ണൻ തേരിലേറ്റി കൊണ്ടു പോയി വിവാഹം കഴിച്ചതും വൈരാഗ്യം വർദ്ധിപ്പിച്ചു. രുഗ്മിണീയുടെ സഹോദരൻ രുഗ്മി ശിശുപാലനു സുഹൃത്തായും ഭവിച്ചു. നേരിൽ കണ്ട അവസരങ്ങളിൽ എല്ലാം ശിശുപാലൻ ശ്രീകൃഷ്ണനേ പരസ്യ്മായി നിന്ദിച്ചു കൊണ്ടേയിരുന്നു. ശിശുപാലൻ ( നരസിംഹ്ഹാവതാരത്താൽ കൊല്ലപ്പെട്ട ഹിരണ്യ കശിപുവിന്റെയും, രാവണന്റെയും മറ്റും പുനർജന്മം ആണെന്നും വിഷ്ണു പുരാണത്തിൽ ഉണ്ടത്രേ. റെഫ്: വിക്കിപ്പീഡിയ)
ശിശുപാല വധം കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലൻ (കത്തി വേഷം) പുറപ്പാടോടെ ആണു കഥകളി തുടങ്ങുന്നതു. തുടറ്ന്നുള്ള രംഗത്തിൽ ധറ്മപുത്രർ രാജസൂയയാഗത്തിൽ പ്രധാന പുരുഷനായി ശ്രീകൃഷ്ണനെ അവരോധിക്കുന്നു. സാധാരണ ദേവന്മാറ്ക്കു മാത്രം കൊടുക്കുന്ന ഈ സ്ഥാനം സാക്ഷാൽ അവതാരമായ ഭഗവാനു തന്നെ ധർമപുത്രർ നൽകിയതു സ്വാഭാവികം തന്നെ. എന്നാൽ യാഗത്തിനു ക്ഷണിക്കപ്പെട്ട ശിശുപാലൻ ഈ കാഴ്ച കണ്ടു പാണ്ഡവരോടു കയർക്കുന്നു. കൃഷ്ണനെ നിന്ദിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി വിവരിക്കുന്നൂ, കാലികളെ മേയ്ച്ചു നടന്ന ഇവനോ യജ്ഞ്ഞ വീതം, ഇവനല്ലേ സ്വന്തം മുലപ്പാലു നൽകാൻ വന്ന പൂതനയെ കൊന്നതു, രുഗ്മിണിയെ മോഷ്ടിച്ചു കൊണ്ടു പോയതു, സ്വന്തം സഹോദരി സുഭദ്രയെ മോഷ്ടിക്കാൻ അർജുനനു കൂട്ടു നിന്നതു എന്നിങ്ങനെ ഓരോന്നായി വിവരിക്കുന്നു നിന്ദിക്കുന്നു. താൻ തന്റെ പിതൃസഹോദരിയ്ക്കു കൊടുത്ത വാക്കു പാലിക്കാൻ സമയമായി എന്നു കണ്ട ഭഗവാൻ, നൂറാമത്തെ നിന്ദ വരെ ക്ഷമയോടെ കേട്ടു. നൂറ്റൊന്നാമത്തേതു കേട്ടതോടെ തന്റെ സുദറ്ശനചക്രം ഉപയോഗിച്ചു ശിശുപാലനെ വധിക്കുന്നു.
ഈ വിഡിയോകളും കാണുക : http://www.youtube.com/watch?v=6E4hUYvwN5g http://www.youtube.com/watch?v=GKqze9dVc88 http://www.youtube.com/watch?v=BzdW4Te6z2w

Saturday, February 25, 2012

പുറപ്പാട് – കഥകളി

കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ എട്ടു ഘടകങ്ങൾ ഉണ്ടത്രെ. അതിൽ ആദ്യ ഘട്ടത്തിൽ ഉള്ള കേളികൊട്ട് , പുറപ്പാടു, തോടയം, മേളപ്പദം എന്നിവ ഇന്നത്തെ ക്യാപ്സ്യൂൾ കഥകളിയിൽ നിന്നു തികച്ചും അപ്രത്യക്ഷമായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ദുര്യോധന വധം കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ പ്രാരംഭത്തിൽ നാലു മുടി വേഷങ്ങൾ ചേറ്ന്നു പുറപ്പാട് അവതരിപ്പിച്ചു.ഇരട്ട ചെണ്ടയും മദ്ദളവും പാട്ടും എല്ലാം കൂടി ഒരു പുതിയ അനുഭവമായി. പുറപ്പാട് കഥയുടെ ഭാഗമല്ല. ദൈവാനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാറ്ത്ഥനയാണു. കഥാപാത്രങ്ങളുടെ വേഷം തന്നെ ആവണമെന്നില്ല. സാധാരണ മുടി (ശ്രീകൃഷ്ണൻ , ശ്രീരാമൻ എന്നിവരുടെ വേഷം) വേഷമാണു പുറപ്പാട് അവതരിപ്പിക്കുക. ഇവിടെ നാലു മുടി വേഷം ഒന്നിച്ചാണു പുറപ്പാടു അവതരിപ്പിച്ചതു. സദനം ഹരികുമാറിന്റെ സംഗീതവും ഇരട്ട മദ്ദള ചെണ്ട ഇവയും കൂടിയപ്പൊൾ ഗംഭീരമായി.വിഡിയോ കാണുക :

Friday, February 24, 2012

മധ്യമ വ്യായോഗം -

മധ്യമ വ്യായോഗം എന്നതു ഭാസൻ ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പു രചിച്ച ഒരു സംസ്കൃത നാടകമാണു. അതിന്റെ പുനരാഖ്യാനം കാവാലം നാരായണ പണിക്കരുടെ നിറ്ദേശത്തിൽ ചിന്മയാഞ്ജലി ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. തോടയം കഥകളി യോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരിപാടി. ഒരാഴ്ച നീണ്ടു നിന്ന കഥകളി, മോഹിനിയാട്ടം, നൃത്തങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയായിരുന്നു ആട്ട സപ്തകത്തിൽ നടന്നതു. മാധ്യമവ്യായോഗത്തിൽ ഒരു മാധ്യമ പുത്രനു വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണു പ്രതിപാദിക്കുന്നതു. പാണ്ഡവരിൽ മധ്യമനായ ഭീമസേനൻ വനവാസ കാലത്തു ഹിഡുംബി എന്ന കാട്ടാള സ്ത്രീയുമായി പ്രേമത്തിൽ ആകുന്നു. അവർക്കു ഘടോട്കചൻ എന്ന പേരിൽ ഒരു പുത്രനുണ്ടായി. കഥ തുടങ്ങുന്നതിങ്ങനെ. ഹിഡുംബി അവളുടെ വൃതത്തിനു പാരണ വീടുന്നതിനായി ഒരു മനുഷ്യനെ കൊണ്ടുവരാൻ മകനോടു ആവശ്യപ്പെടുന്നു. മകൻ കാട്ടിൽ അന്വേഷിച്ചു നടക്കുമ്പോൾ ഒരു ബ്രാഹ്മണ കുടുംബം അതിലേ പോകുന്നു. അച്ഛനും അമ്മയും മൂന്നു പുത്രന്മാരും. ശരി നിങ്ങളിൽ ആരാണു ഒരാൾ എന്റെ അമ്മക്കു ഭക്ഷണം ആവുക എന്നു ഘടോട്കചൻ ചോദിക്കുന്നു. ആദ്യം അച്ഛൻ പറയുന്നു ഞാനാകാം , എനിക്കു വയസ്സായി, ഇനി ഞാൻ എന്തിനു ജീവിക്കണം? പക്ഷെ മാംസമില്ലാത്ത എല്ലും തോലും ആയ വയസ്സനെ വേണ്ട എന്നു കാട്ടാളൻ. അടുത്തതു അമ്മയുടെ ഊഴം. ‘ ഹൊ സ്ത്രീകളൊ , ഒരിക്കലും പറ്റില്ല“. ആദ്യ പുത്രൻ തയ്യാറാവുന്നു, പക്ഷെ മാതാ പിതാക്കളുടെ മരണശേഷം ക്റ്മങ്ങൾ ചെയ്യാൻ സീമന്ത പുത്രൻ വേണം എന്നു മാതാ പിതാക്കൾ. എന്നാൽ ഏറ്റവും ഇളയവനാകട്ടെ എന്നായി. എന്നാൽ എല്ലാവരുടെയും ഓമനയായ , അവനും ഒഴിവാക്കപ്പെടുന്നു. സ്വാഭാവികമായും മധ്യമനായ പുത്രൻ തയാറായി. നദിയിൽ പോയി കുളിച്ചു പ്രാറ്ത്ഥിച്ചു വരാം എന്നു പറഞ്ഞു അയാൾ പോകുന്നു. അയാൾ വരാൻ താമസിക്കുന്നതു കണ്ടു ഘടോട്കചൻ അക്ഷമനായി “ മധ്യമാ മധ്യമാ“ എന്നു വിളിക്കുന്നു. കാട്ടിൽ വ്യായാമം ചെയ്തു ചുറ്റി നടക്കുകയായിരുന്ന ഭീമൻ ഇതു കേൾക്കുന്നു. ആരാണാവോ എന്നെ വിളിക്കുന്നതു എന്നന്വേഷിച്ച ഭീമൻ കാണുന്നതു ഒരു കാട്ടാളൻ തന്നെ വിളിക്കുന്നതാണു. ഇതെന്താണു എന്നു ചോദിച്ച ഭീമനൊടു തന്റെ അമ്മയ്ക്കു ഭക്ഷണം ആയി മധ്യമ ബ്രാഹ്മണനെ കൊണ്ടു പോകുകയാണു അയാളെയാണു വിളിച്ചതു, നിങ്ങളെ അല്ല എന്നു എന്നു പറയുന്നു. തിരിച്ചെത്തിയ മധ്യമ ബ്രാഹ്മണനെ ഒഴിവാക്കി പകരം തന്നെത്തന്നെ കൊണ്ടു പോകാൻ ഭീമൻ പറയുന്നു. പക്ഷെ ഘടോട്കചൻ അനുസരിക്കുന്നില്ല. അവർ തമ്മിൽ തറ്ക്കമായി യുദ്ധമായി. ഘടോട്കചൻ തോറ്റു , അവർ എല്ലാവരും കൂടി ഹിഡുംബയുടെ അടുത്തേക്കു പോകുന്നു. അമ്മക്കു നല്ല ഭക്ഷണം കൊണ്ടു വന്നിട്ടുണ്ടു , ഇതാ ഇഷ്ടം പോലെ കഴിച്ചുകൊള്ളൂ എന്നു പറഞ്ഞു ഭീമനെ കാണിച്ചു കൊടുക്കുന്നു. തന്റെ പ്രിയതമനെ വളരെ നാളുകൾക്കു ശേഷം കണ്ട ഹിഡുംബ വ്രീളാ വിവശയാകുന്നു. “ഇതാണു നിന്റെ ദൈവം , നിന്റെ പിതാവ് “ എന്നു മകനു കാണിച്ചു കൊടുക്കുന്നു. ഘടോട്കചൻ അച്ചന്റെ കാൽക്കൽ വീണു മാപ്പപേക്ഷിക്കുന്നു. പത്നിയേയും മകനേയും പുണറ്ന്ന ഭീമൻ മകനോടു ബ്രാഹ്മണരോടു മാപ്പു പറയാൻ പറയുന്നു., അവർ മാപ്പു നൽകി ഘടോട്കചനെ അനുഗ്രഹിക്കുന്നു.

Monday, February 20, 2012

അംബയുടെ ചരിത്രം മോഹിനിയാട്ട രൂപത്തിൽ

മഹാഭാരതത്തിലെ അംബയുടെ കഥ പല പ്രത്യേകതകളും ഉള്ളതാണല്ലോ. ശന്തനു പുത്രനായ ഭീഷ്മർ തന്റെ സഹോദരനായ വിചിത്ര വീര്യനു വേണ്ടി സ്വയംവര വേദിയിൽ നിന്നു അംബ, അംബിക, അംബാലിക എന്നീ മൂന്നു സഹോദരിമാരെ ബലം പ്രയോഗിച്ചു കൊണ്ടു പോകുന്നു. അംബയുടെ കാമുകനായ ശാല്യരാജാവു എറ്തിക്കുന്ന്കിലും അയാളെ ഭീഷ്മർ തോല്പിക്കുന്നു. വിചിത്രവീര്യന്റെ അടുക്കൽ എത്തിയ കുമാരിമാരിൽ മൂത്തവളായ അംബ താൻ ശാല്യ രാജാവിനെ പതിയായി മനസാ വരിച്ചതാണെന്നു അറിയിക്കുന്നു. രാജാവു അവളെ തിരിച്ചു പോകാൻ അനുവദിക്കുന്നു. എന്നാൽ തിരിച്ചു ചെന്ന അംബയെ ശാല്യ രാജാവു സ്വീകരിക്കുന്നില്ല. നിന്റെ കൈ ആദ്യം പിടിച്ച ഭീഷ്മർ തന്നെ ആണു നിന്റെ ഭറ്ത്താവു എന്നു പറഞ്ഞു നിരസിക്കുന്നു. അംബ ഭീഷ്മരുടെ അടുത്തു തിരിച്ചെത്തുന്നു. “നിങ്ങൾ ആണു എന്റെ കൈ ആദ്യം പിടിച്ചതു, അതുകൊണ്ടു എന്റെ ഭറ്ത്താവും നിങ്ങൾ തന്നെ.. എനിക്കു ഒരു ജീവിതം തരൂ“ എന്നു അപേക്ഷിക്കുന്നു. എന്നാൽ താൻ നിത്യബ്രഹ്മ ചാരിയാണെന്നും അംബയെ സ്വീകരിക്കാൻ നിവൃത്തി ഇല്ലെന്നും പറയുന്നു. അംബ തന്റെ നിസ്സഹായാവസ്ഥക്കു കാരണമായ ഭീഷ്മരോടു പ്രതികാരം ചെയ്യുവാൻ പ്രതിജ്ഞ എടുക്കുന്നു. പരമശിവനെ തപസ്സു ചെയ്തു അടുത്ത ജന്മം ഭീഷ്മരെ വധിക്കുവാൻ അനുഗ്രഹിക്കണമെന്നു വരം വാങ്ങുന്നു. ദ്രുപദ രാജാവിന്റെ മകൾ ആയി അംബ പുനറ്ജനിക്കുന്നു. ഒരു പുരുഷനായി വളർത്തിയ ശിഖണ്ഡി വലുതായപ്പോൾ വിവാഹം കഴിക്കുന്നു. സ്ത്രീ ആണെന്നുള്ള വിവരം പുറത്തറിഞ്ഞപ്പോൾ പരിഹാസ പാത്രമായ ശിഖണ്ഡി കാട്ടിലേക്കു പോകുന്നു. അവിടെ വച്ചു ഒരു യക്ഷൻ ശിഖണ്ഡിക്കു പുരുഷ രൂപം നൽകുന്നു. തിരിച്ചെത്തിയ ശിഖണ്ഡി ഭാരത യുദ്ധത്തിൽ ഭീഷ്മരെ എതിർക്കുന്നു. നപുംസകമായ ശിഖണ്ഡിയോടു യുദ്ധം ചെയ്യാൻ വിസമ്മതിക്കുന്ന ശിഖണ്ഡിയുടെ അസ്ത്രം ഏറ്റു ഭീഷ്മരുടെ മാറു പിളറ്ക്കുന്നു. തനിക്കു ഇഷ്ടമുള്ളപ്പോൾ മാത്രം മരിക്കാം (സ്വച്ഛന്ദ മൃത്യു) എന്ന അനുഗ്രഹം കിട്ടിയ ഭീഷ്മർ അറ്ജുനൻ നിറ്മ്മിച്ച ശരശയ്യയിൽ മരണം കാത്തു കിടക്കുന്നു. ഈ പ്രതികാരത്തിന്റെ കഥ മോഹിനിയാട്ടരൂപത്തിൽ കലാമണ്ഡലം സരസ്വതിയുടെ നൃത്താലയ കോഴിക്കോട് എന്ന സംഘം ചിന്മയാഞ്ജലി ആഡി റ്റോറിയത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. സ്ത്രീ കഥാപാത്രങ്ങൾ മാത്രം ഉള്ള മോഹിനിയാട്ടത്തിൽ ചില പരിഷ്കാരം വരുത്തി ഹൃദ്യമായി അവതരിപ്പിച്ചു. കഥകളിയിൽ നിന്നു കടം വാങ്ങിയ ആട്ടക്കഥ ഭാഗം സമന്വസമായി ഇതോടൊപ്പം വിന്യസിപ്പിച്ചു. കലാമണ്ഡലം സരസ്വതിയുടെ ഭീഷ്മർ ഗംഭീരം ആയി. മറ്റു അഭിനേതാക്കളും അവരവരുടെ ഭാഗം നന്നാക്കി. ആട്ടസപ്തകം എന്ന പേരിൽ തോടയം കഥകളിയോഗവും ചിന്മയാ മിഷനും ചേർന്നു നടത്തിയ ഒരാഴ്ചത്തെ പരിപാടിയിൽ അവസാന ദിവസത്തെ പരിപാടിയിൽ ഒന്നായിരുന്നു ഇതു. അതിന്റെ ചില ഭാഗങ്ങൾ വിഡിയോയിൽ കാണുക.

Friday, February 3, 2012

കാരട്ടും കോഴിമുട്ടയും കാപ്പിക്കുരുവും : ഒരു കഥ ( സ്വാമി ഉദിത് ചൈതന്യജി പറഞ്ഞതു)

ഒരു യുവതി തന്റെ അമ്മയുടെ അടുത്തെത്തി തന്റെ ജീവിതം വളരെ കഷ്ടത്തിൽ ആണെന്നും ഈ ജീവിതം തനിക്കു മതിയായി എന്നു പറഞ്ഞു. ‘അമ്മേ എനിക്കിതു മതിയായി, ഞാൻ ഇതു അവസാനിപ്പിക്കുകയാണു. ഒരു പ്രശ്നത്തിനു പരിഹാരം കാണുമ്പോൾ മറ്റൊന്നു ഉണ്ടാകുന്നു.എനിക്കു വയ്യ.“
അമ്മ മകളെ അടുക്കളയിലേക്കു കൊണ്ടു പോയി. അവിടെ മൂന്നു പാത്രങ്ങൾ എടുത്തു മൂന്നിലും വെള്ളം നിറച്ചു അടുപ്പത്തു വച്ചു. ആദ്യത്തേതിൽ അമ്മ കുറച്ചു കാരട്ടു ഇട്ടു. രണ്ടാമത്തെതിൽ ഒരു കോഴിമുട്ടയും മൂന്നാമത്തെതിൽ കുറച്ചു കാപ്പിക്കുരുവും . ഇരുപതു മിനുട്ടു എല്ലാ പാത്രവും തിളപ്പിച്ചു. പാത്രങ്ങൾ വാങ്ങി വച്ചു. ആദ്യത്തെ പാത്രത്തിൽ നിന്നു കാരട്ടു ഒരു പ്ലേറ്റിൽ എടുത്തു വച്ചു., രണ്ടാമത്തെ പാത്രത്തിൽ നിന്നു മുട്ടയും എടുതു വച്ചു. മൂന്നാമത്തെ പാത്രത്തിൽ നിന്നു കാപ്പി ഒരു കപ്പിൽ ഒഴിച്ചു വച്ചു.
മകളോടു ചോദിച്ചു, നീ എന്താണു കാണുന്നതു?
മകൾ; കാരട്ടും മുട്ടയും കാപ്പിയും.
അമ്മ മകളെ അടുത്തു വിളിച്ചു ആദ്യം കാരട്ടു തൊട്ടു നോക്കുവാൻ പറഞ്ഞു. കാരട്ടു നല്ലവണ്ണം വെന്തിരുന്നു. അതു കൊണ്ടു നല്ല മാറ്ദവം ഉള്ളതായി മാറിയിരുന്നു.
അമ്മ രണ്ടാമത്തെ പാത്രത്തിലെ മുട്ട പൊട്ടിച്ചു നോക്കാൻ പറഞ്ഞു. മുട്ടയുടെ തോടു പൊളിച്ചപ്പോൾ അതു നല്ലവണ്ണം പുഴുങ്ങി കട്ടി കൂടിയിരുന്നു.
അവസാനം അവളോടു കാപ്പി രുചിച്ചു നോക്കാൻ പറഞ്ഞു. മകൾ പറഞ്ഞു “നല്ല ഒന്നാം തരം കാപ്പി“.
അമ്മ പറഞ്ഞു: മകളേ, ഈ മൂന്നു സാധനങ്ങൾക്കും ഒരേ രീതിയിൽ ഉള്ള പ്രതികൂല സാഹചര്യമാണു കിട്ടിയതു. തിളപ്പിച്ച വെള്ളം. എന്നാൽ അവ മൂന്നും മൂന്നു രീതിയിൽ ആണു പ്രതികരിച്ചതു. പാവം കാരട്ടു സ്വയം വെന്തു പോയി, അതിനു ചൂടിനെ തടുത്തു നിറ്ത്താൻ കഴിഞ്ഞില്ല. മുട്ടയ്ക്കു അതിനുള്ളിലുള്ള മഞ്ഞക്കരുവിനെയും വെള്ളക്കരുവിനെയും രക്ഷിക്കാൻ ഒരു തോടുണ്ടായിരുന്നു. എന്നിട്ടും പുറത്തു നിന്നു കിട്ടിയ ചൂടു കൊണ്ടു മുട്ട നല്ല കട്ടിയുള്ളതായി മാറി. മൂന്നാമത്തെ കാപ്പിക്കുരു ചൂടു സ്വീകരിച്ച് സ്വയം അലിഞ്ഞു തന്റെ ഉള്ളിൽ ഉള്ള കാപ്പി ആ ചൂടു വെള്ളത്തിൽ അലിയിച്ചു ചൂടു വെള്ളത്തെ ഒന്നാം തരം കാപ്പി ആക്കി മാറ്റി.
ഇതിൽ ഏതാണു നീ ? ഒരു ദുരവസ്ത ഉണ്ടാകുമ്പോൾ പ്രത്യക്ഷമായി ഉറപ്പും ഭംഗിയും ഉള്ളതായി കാണുന്ന കാരട്ടു പോലെ നീ അലിഞ്ഞു പോകുമോ? അതോ , കോഴിമുട്ടയുടെ ഉള്ളിലെ കരുക്കൾ കട്ടപിടിച്ചതുപോലെ കൂടുതൽ കട്ടി ഉള്ളതായി മാറുമോ? അതോ കാപ്പിക്കുരു പോലെ പ്രതികൂല സാഹചര്യം മുതലെടുത്തു ചൂടു സ്വീകരിച്ചു സ്വയം അലിഞ്ഞു മറ്റുള്ളവർക്കു ഗുണം ചെയ്യാൻ കഴിയുന്ന രീതിയിലേക്കു മാറുമോ?അങ്ങനെ നീ ഉയറ്ന്ന നിലയിലേക്കു ഉയരുമോ ?
ചിന്തിക്കൂ, പ്രതികൂല സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു, കാരട്ടായാണൊ, കോഴിമുട്ടയാണോ അതോ കാപ്പിക്കുരുവായൊ?
നിങ്ങൾ തന്നെ തീരുമാനിക്കുക.

Tuesday, November 22, 2011

സ്വാമി ഉദിത് ചൈതന്യജി പറഞ്ഞതു :

ദാനം എന്ന കല
നദികൾ അവയിലെ വെള്ളം കുടിക്കുന്നില്ല, വൃക്ഷങ്ങൾ അവയിലെ പഴങ്ങൾ ഭക്ഷിക്കുന്നില്ല, മഴ മേഘങ്ങൾ അവ മൂലം വളരുന്ന ധാന്യങ്ങൾ ആഹരിക്കുന്നില്ല. മാന്യന്റെ ധനം മറ്റുള്ളവറ്ക്കു വേണ്ടി ഉള്ളതാണു.
ദാനം കൊടുക്കുന്നതു നല്ല കാര്യം ആണെന്നും എല്ലാവരും കൊടുക്കുവാൻ ശീലിക്കണം എന്നും അംഗീകരിച്ചാലും ചില ചോദ്യങ്ങൾക്കു ഉത്തരം കാണേണ്ടതുണ്ടു.

1.എപ്പോഴാണു കൊടുക്കേണ്ടതു?

മഹാഭാരതത്തിലെ കഥ ഓർമിക്കുന്നില്ലേ? യുധിഷ്ടിരന്റെ സമീപം ഒരു യാചകൻ ഭിക്ഷ ചോദിച്ചു ചെല്ലുന്നു. നിങ്ങൾ നാളെ വരൂ എന്നു പറഞ്ഞു യുധിഷ്ടിരൻ അയാളെ മടക്കുന്നു. അപ്പോൾ ഭീമ സേനനൻ ചിരിച്ചു കൊണ്ടു പറയുന്നു “ അല്ല, നമ്മുടെ ജ്യേഷ്ടൻ മരണത്തെ കീഴടക്കി കഴിഞ്ഞല്ലൊ. കാരണം നാളെ ഭിക്ഷ കൊടുക്കാൻ അദ്ദേഹം ജീവിച്ചിരിക്കും എന്നു ഉറപ്പാക്കിയതു പോലെ.”
അതുകൊണ്ടു ഭിക്ഷ കൊടുക്കാൻ സമയം നോക്കെണ്ടതില്ല.

2. എത്രമാത്രം കൊടുക്കാം ?

ചരിത്രത്തിൽൽ നിന്നു ഒരേടു. റാണാ പ്രതാപ് സിങ് മുഗളന്മാരുമായി യുദ്ധത്തിൽ തോറ്റു എല്ലാം നഷ്ടപ്പെട്ടു. ധനവും എല്ലാം, പ്രത്യേകിച്ചു പ്രതീക്ഷ പോലും നഷ്ടമായിരുന്ന സമയത്തു അദ്ദേഹത്തിന്റെ മുൻ മന്ത്രി ഭമാഷ തന്റെ ധനം മുഴുവൻ രാജാവിന്റെ കാൽക്കൽ സമറ്പ്പിച്ചു. ഈ സമറ്പ്പണത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു റാണാ പ്രതാപ് സിങ് ഒരു സേനയുണ്ടാക്കി വീണ്ടും യുദ്ധത്തിനിറങ്ങി വിജയിച്ചു..

ഉത്തരം ഇതാണു ഒരാളിനു കൊടുക്കാൻ എത്ര മാത്രം കഴിയുമോ അത്ര കൊടുക്കാം.

3. എന്താണു കൊടുക്കുക ?

എന്തും കൊടുക്കാം , പണം മാത്രമല്ല, ഒരു പൂവോ എന്തിനു ഒരു ചെറു പുഞ്ചിരി പോലും കൊടുക്കാം, നിങ്ങൾ ഒരപരിചിതനു ഒരു പുഞ്ചിരി കൊടുക്കുമ്പോൾ ഒരു പക്ഷേ ദിവസങ്ങളായി അയാൾക്കു കിട്ടുന്ന ഒരു സമ്പാദ്യം ആവാം അതു. നിങ്ങൾക്കു എന്തും കൊടുക്കാം, പക്ഷേ അതു നിങ്ങളുടെ ഹൃദയത്തിൽ നിന്നു ആയിരിക്കണം, ആത്മാർത്ഥ തയോടെ ആയിരിക്കണം.

4.ആറ്ക്കാണു കൊടുക്കേണ്ടതു ?

പലപ്പോഴും ഒരാളിനു കൊടുക്കുന്നതിനു മുൻപു അയാളുടെ അർഹതയെപ്പറ്റി നാം നോക്കാറുണ്ടു. അതിന്റെ ആവശ്യമില്ല. ഒരു പക്ഷെ അയാളുടെ അറ്ഹതയെ നാം വിശകലനം ചെയ്യണമെന്നില്ല. ന്യയാന്യായങ്ങൾ നാം ചിന്തിക്കേണ്ടതില്ല.
മുൻ വിധികൾ ഇല്ലാതെ ദാനം ചെയ്യുക.

5.എങ്ങനെയാണു കൊടുക്കേണ്ടതു ?

നിശ:ബ്ദമായി കൊടുക്കുക. വാങ്ങുന്ന ആൾക്കു ലജ്ജ തോന്നുന്ന രീതിയിലാവരുതു, കൊടുക്കുന്ന ആൾക്ക് അഹംകാരം തോന്നുകയും അരുതു. വലതു കൈ കൊണ്ടു കൊടുക്കുന്നതു ഇടതു കൈ അറിയരുതു എന്നു പറയാറില്ലേ? പരസ്യങ്ങളും മറ്റും ഇല്ലാതെ ചെയ്യുന്ന ദാനമേ ദാനം ആയി കണക്കാക്കാൻ കഴിയൂ.
കൊടുക്കുമ്പോൾ വാങ്ങുന്ന ആളിനു ജാള്യം തോന്നരുതു, കൊടുക്കുന്ന ആളിനു അഭിമാനവും.
6.കൊടുത്തതിനു ശേഷം ഒരാളിനു എന്തു തോന്നാം ?
ഏകലവ്യന്റെ കഥ അറിഞ്ഞു കൂടെ. ദ്രോണാചാര്യർ ഗുരുദക്ഷിണ ആയി തന്റെ തള്ള വിരൽ ആവശ്യപ്പെട്ടപ്പോൾ ഏകലവ്യൻ യാതൊരു മടിയും കൂടാതെ തന്റെ വിരൽ മുറിച്ചു ഗുരുവിനു സമറ്പ്പിച്ചു. ഈ കഥയുടെ ബാക്കി കേൾക്കെണ്ടേ , ഏകലവ്യൻ മരിക്കാൻ കിടക്കുമ്പോൾ ആരോ ചോദിച്ചു നിങ്ങൾ ഒരിക്കലെങ്കിലും നിങ്ങളുടെ വിരൽ മുറിച്ചു കൊടുത്തതിൽ ദു:ഖിച്ചിട്ടുണ്ടോ ? എന്നു. അയാൾ പറഞ്ഞു , ഒരിക്കൽ മാത്രം. അശ്വത്ഥാമാ മരിച്ചു എന്ന കളവു കേട്ടു ദു:ഖിതനായി യുദ്ധം ചെയ്യാതെ നിന്ന ദ്രോണാചാര്യരെ കൊല്ലാൻ അറ്ജുനൻ അടുത്തപ്പോൾ, എന്റെ തള്ള വിരൽ നഷ്ടപ്പെട്ടല്ലോ എന്നു ഓർത്തു ദു:ഖിച്ചു. എന്റെ വിരൽ ഉണ്ടായിരുന്നു എങ്കിൽ ആരും എന്റെ ഗുരുവിനെ കൊല്ലുമായിരുന്നില്ല, തീറ്ച.

കൊടുക്കുക, ഒരിക്കലും കൊടുത്തതിനെ ഓറ്ത്തു ദു:ഖിക്കാതിരിക്കുക.

7.അവസാനത്തെ ചോദ്യം ?

എന്റെ അവകാശികൾക്കു ഞാൻ എത്ര ബാക്കി വെക്കണം ?
“ നിങ്ങളുടെ കുട്ടികൾക്കു എന്തെങ്കിലും ചെയ്യാൻ വേണ്ടതു സൂക്ഷിക്കുക, അവർ ഒന്നും ചെയ്യാതിരിക്കാൻ മാത്രം ഇടവരുത്തരുതു “ (വാറെൻ ബഫ്ഫെറ്റ്)
ഭക്ത കബീർ പറഞ്ഞതു ഓറ്ക്കുക: നിങ്ങളുടെ കയ്യിലെ ധനം വറ്ദ്ധിക്കുമ്പോൾ, നിങ്ങളുടെ തോണിയിൽ വെള്ളം നിറയുമ്പോൾ അതു ഒരു നല്ല കാര്യത്തിനു പുറത്തേക്കു ഒഴിച്ചു കളയുക. രണ്ടു കയ്യും നിറച്ചുകോരി ഒഴിക്കുക. .

Followers

Blog Archive

About Me

Basically a teacher in Engineering for the last 43 years , teaching B Tech , M Tech classes and guiding research on Electrical Engineering with specialty Control and Systems Theory. Interested in travelling  and sharing experience and knowledge (whatever little I know) with others.