അമിതമായി കറിയുപ്പു കഴിക്കുന്നവര് സൂക്ഷിക്കുക. ലോക ആരോഗ്യ സംഘടനയുടെ ഏറ്റവും അടുത്തു പ്രസിദ്ധീകരിച്ച കണക്കനുസരിച്ചു 69 ശതമാനം സ്ട്രോക്കിനും 49 ശതമാനം ഹ്രുദ്രോഗങ്ങള്കും കാരണം അമിത രക്തസമ്മറ്ദമാണു. എന്നാല് അമിത രക്തസമ്മറ്ദത്തിനു കാരണം കുടുതല് കറിയുപ്പു കഴിക്കുന്നതു കൊണ്ടാണു എന്നു അടുത്ത കാലത്താണു വ്യക്തമായി മനസിലായതു. ആറു രാജ്യങ്ങളില് നിന്നും ആയി 1,75,000 ആള്കാരില് 3.5 വര്ഷം നീണ്ടു നിന്ന 13 പഠനങ്ങളില് നിന്നും കറിയുപ്പും അമിത രക്തസമ്മറ്ദവുമായി വ്യക്തമായ ബന്ധം ഉണ്ടെന്നു തെളിഞ്ഞിരിക്കുന്നു. ഒരു ദിവസം കഴിക്കുന്ന കറിയുപ്പില് 5 ഗ്രാം വറ്ദ്ധന ഉണ്ടായപ്പോള് 23% ആള്കാറ്ക്കു സ്റ്റ്രോക്ക് 17% ആള്കാറ്ക്കു ഹ്രുദ്രോഗവും ഉണ്ടാവാനുള്ള സാധ്യത വറ്ദ്ധിചു. ലോക ആരോഗ്യ സംഘടന നിര്ദേശിച കറിയുപ്പിന്റെ തോതു വെറും 5 ഗ്രാം മാത്രമാകുമ്പോള് നമ്മുടെ രാജ്യം പോലുള്ള പല രാജ്യങളിലും 9 ഗ്രാമിലധികം ഉപ്പുപയോഗിക്കുന്നു. ഇത്തരം കറിയുപ്പിന്റെ ഉപയോഗത്തിനു പ്രധാന കാരണം സംസ്കരിച ആഹാരസാധനങ്ങള് ആണെങ്കിലും, മറ്റു ആഹാര സാധനങളോടുള്ള താല്പര്യവും ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും കാരണമാവുന്നു.
രക്ത സമ്മറ്ദം നിയന്ത്രിക്കാന് ഏറ്റവും ഫലപ്പ്രദമായ ഒരു മാറ്ഗമാണു ഉപ്പിന്റെ ഉപയോഗം കുറയ്ക്കല്. ഒരു ദിവസം ഉപയോഗിക്കുന്ന ഉപ്പില് 3 ഗ്രാം കുറച്ചാല് രക്ത സമ്മറ്ദത്തില് 2.5/1.4 മി മി (മെറ്കുറി) കുറവുണ്ടാവുമെന്നു തെളിഞ്ഞിട്ടുണ്ടു. ഇതു 6 ഗ്രാം ആക്കിയാല് 5/2.8 മി മീ വരെ കുറയ്ക്കാം. പല രാജ്യങ്ങളിലും ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാന് നടപറ്ടികള് എടുത്തിട്ടുണ്ടു. ഫിന്ലണ്ട്, ജപ്പാന്, യു കെ എന്നിവ ഇതില്പേടുന്നു. ആഹാര സാധനങളില് അടങ്ങിയിട്ടുള്ള സോഡിയം എത്ര എന്നു പരസ്യപ്പെടുത്തണമെന്നു അമേരിക്കയില് നിബന്ധന ഉണ്ടു. ഫിന്ലാണ്ടില് മുപ്പതു വര്ഷമായി നടക്കുന്ന ശ്രമങ്ങളില് നിന്നും ഉപ്പിന്റെ ഉപയോഗം മുപ്പതു ശതമാനം കുറക്കാന് കഴിഞ്ഞു. ഇതിന്റെ ഫലമായി 65 വയസ്സില് കൂടുതല് പ്രായമുള്ളവരില് 70% വരെ ഹ്രുദ്രോഗം കുറഞ്ഞത്രേ. ജപ്പാനില് സ്റ്റ്രോക്ക് 70%കുറഞ്ഞു. ഇന്ത്യയില് നഗരങ്ങളില് 24-30% വരെ ആള്കാറ്ക്കും ഗ്രാമങ്ങളില് 12-14% വരെയും അമിതരക്ത സമ്മറ്ദം ഉണ്ടു. ഫാസ്റ്റ് ഫുഡ് പോലെയുള്ള സംസ്കരിച്ച ആഹാര സാധനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചാല് മാത്രമേ ഇതിനു കുറവുണ്ടാവൂ. ഇതിനു ഏറ്റവും അവശ്യം വേണ്ടതു പൊതുജനങ്ങളെ ഈ കാര്യങ്ങള് മനസ്സിലാക്കുകയാണു. ചില നല്ല ഹോട്ടലുകളില് ഭക്ഷ്യ സാധനങ്ങളില് ചേര്ക്കുന്ന കറിയുപ്പിന്റെ ഉപയോഗം കുറക്കുന്നുണ്ടു. ആവശ്യമുള്ളവര്ക്കു കൂടുതല് ഉപ്പു ചേറ്ക്കാന് മേശപ്പുറത്തു വച്ചാല് മതിയല്ലോ. പ്രമേഹ രോഗികള് പഞ്ചസാരയുടെ ഉപയോഗം ക്രമേണ കുറയ്ക്കുന്നതു പോലെ ഉപ്പിന്റെ ഉപയോഗം ക്രമേണ കുറയ്ക്കുന്നതു നല്ലതാണെന്നു എത്രയും വേഗം വീട്ടമ്മമാര് മനസ്സിലാക്കിയാല് വീട്ടിലുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാം.
കുടുതല് വിവരം അറിയാന് താഴെപ്പറയുന്ന ലിങ്കില് നോക്കുക
http://health.msn.com/health-topics/high-blood-pressure/articlepage.aspx?cp-documentid=100071561
http://highbloodpressure.about.com/od/prevention/tp/lower-your-salt-intake.htm
http://longevity.about.com/od/abouthighbloodpressure/p/sodium.htm
http://beta.thehindu.com/health/medicine-and-research/article54872.ece
Thursday, December 10, 2009
Thursday, November 12, 2009
കോഴിക്കോട്ടു നിന്നുള്ള വിമാന യാത്ര.
കോഴിക്കോട്ടു വിമാനത്താവളം നവീകരിച്ചതിനു ശേഷം അതു നമ്മുടെ സമീപ പ്രദേശങ്ങളില് ഉള്ള മറ്റേതു വിമാനത്താവളത്തിനും കിട പിടികുന്നതാണു, കാഴ്ചയില്. കോയംബത്തൂരാണെങ്കിലും എന്തിനു നമ്മുടെ തലസ്ഥാന നഗരിയിലെ വിമാനത്താവളവുമായി പോലും താരതമ്യം ചെയ്യുമ്പോള് പോലും. പക്ഷേ എന്തേ ഇവിടെ യാത്രക്കാര് എന്നും ബഹളം ഉണ്ടാക്കി എന്നു പത്രത്തില് വാറ്ത്ത വരാന്, മിക്കവാറും ആഴ്ചയില് ഒന്നു രണ്ടു പ്രാവശ്യം എങ്കിലും. ഒന്നുകില് വിമാനം തിരിച്ചു വിടുന്നു, കൊച്ചിയിലോ മറ്റോ ഇറങ്ങുന്നു. അല്ലെങ്കില് സമയത്തിനു പുറപ്പേടാന് തയ്യാറാവാത്തതു കൊണ്ടു. ഇതിനു ഒരു പരിഹാരമില്ലേ? ഉണ്ടാവണമല്ലോ.
ഒന്നാമതായി വിമാനത്താവളത്തിന്റെ ഭംഗി വറ്ദ്ധിപ്പിച്ചു. വാഹനങ്ങള് പാറ്ക്കു ചെയ്യാനുള്ള സൌകര്യം കൂട്ടിയീട്ടുണ്ടു. പാറ്കിങ് ഫീ കൂട്ടുകയും ചെയ്തു. പ്പ്രീമിയം പാറ്കിങ്ങും ( Rs 150/ hour) സദാ പാറ്കിങും (Rs 60/ hour) എല്ലാം ഉണ്ടു. എന്നാല് വിമാനത്താവളത്തിന്റെ ഉള്ളിലെ സംകേതികമായ സൌകര്യങ്ങള് വറ്ദ്ധിച്ചിട്ടുണ്ടോ എന്നു നോക്കണം. ഒന്നാമതായി കൂടുതല് വിമാനങ്ങള് വരുമ്പോള് അവയ്ക്കു വേണ്ട സ്ഥല സൌകര്യം ഇവിടെ ഇല്ല. വിമാനങള് ഇടാനുള്ള ഹാങറ് സൌകര്യം പരിമിതമാണു. . ഇവിടെ നിന്നു കൂടുതലും വിദേശ വിമാന കമ്പനികളുടെ സെറ്വീസുകളാണു പോകുന്നതു, ഗള്ഫ് രാജ്യങ്ങളിലേക്കു. വിദേശ കമ്പനിക്കാരുടെ വിമാനങ്ങള് രാവിലെ വന്നാല് പലതും മണിക്കൂറുകള് കഴിഞ്ഞാണു തിരിച്ചു പോകുന്നതു. അവയ്ക്കു പാറ്ക്കു ചെയ്യാന് സൌകര്യം വിമാനത്താവളത്തില് ഇല്ല. റണ് വേയുടെ നീളം കൂട്ടുക തുടങ്ങിയ കൂടുതല് സാങ്കേതിക കാര്യങ്ങളിലേക്കു കടക്കുന്നില്ല.
ഇവയില് മിക്കവയും രാവിലെ ഏതാണ്ടു മൂന്നു മണിക്കൂറിനകം ചില ദിവസങ്ങളില് നാലൊ അഞ്ചോ വിമാനങ്ങല് അര മണിക്കൂറ് ഇടവിട്ടു കോഴിക്കോട്ടു എത്തിച്ചേരുന്നവയാണു. ഗള്ഫില് നിന്നു വരുന്ന ഈ വിമാനങ്ങളില് സാമാന്യം പിടിപ്പതു ലഗേജു മായാണു ആള്ക്കാര് വരുന്നതു. ഇങ്ങനെ വരുന്ന ലഗേജു കൈകാര്യം ചെയ്യാനുള്ള സൌകര്യം ഇവിടെ ഇല്ല. ഈ മൂന്നോ നാലോ ഫ്ലൈറ്റുകളിലെ ലഗേജു മുഴുവന് ഒന്നോ രണ്ടോ ബെല്റ്റുകളില് ആണു എത്തിക്കുന്നതു. തിരക്കുള്ള സമയത്തു ഈ ബെല്റ്റിന്റെ അടുത്തെത്താന് പോലും വിഷമമാണു. പല യാത്രക്കാരും രണ്ടൂം മൂന്നും ട്രോളിയുമായി ബെല്റ്റിന്റെ മുന്നില് ഉണ്ടാവും. ഒരു ചെറിയ സൂട്ട് കേസ് എടുക്കാന് പോലും ഈയുള്ളവനും ഒരിക്കല് തനിച്ചു യാത്ര ചെയ്ത എന്റെ ഭാര്യയും ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടു. ഈ സമയം മുഴുവം മറ്റാരെങ്കിലും നമ്മുടെ പെട്ടി എടുത്തു കൊണ്ടു പോകല്ലേ എന്നു പ്രാറ്ത്ഥിച്ചു കൊണ്ടു ദൂരെ നില്ക്കാനേ തരമുള്ളൂ. ശരിക്കും അവിടെ ബലാബലം തന്നെ ആണു, കയ്യൂക്കുള്ളവന് കാര്യക്കാര് എന്ന പഴഞ്ചൊല്ലു അറ്ത്ഥവത്താക്കുന്ന് രീതി.. അല്പം വൈകിയാല്പലപ്പോഴും ഒരു ട്രോളി കിട്ടാന് തന്നെ വിഷമം ആണു.
ഈ ബുദ്ധിമുട്ടു ഒഴിവാക്കാന് വിദേശത്തു നിന്നു വരുന്ന വിമാനങ്ങളുടെ സമയം ക്രമീകരിച്ചാല് പൊരേ? അല്പം ശ്രദ്ധിച്ചാല് മതിയാവേണ്ടതാണു.അതുപ്പോലെ തന്നെ വിമാനത്തില് കയറാന് രണ്ടു എയറോ ബ്രീഡ്ജുണ്ടാക്കിയ പോലെ പൊലെ ലഗ്ഗേജു ഇടാന് ഒന്നു രണ്ടു ബെല്റ്റുകള് കൂടി ഉണ്ടാക്കിയാല് കൊള്ളാം. ഒരു യാത്രക്കാരനു ഒരു ട്രോളി എന്ന നിയന്ത്രണവും ആലോചിക്കാവുന്നതാണു. ഒറ്റക്കു യാത്ര ചെയ്യുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാന് ആരെയെങ്കിലും നിറുത്തിയാലും കൊള്ളാം.
ഇനി ആഭ്യന്തര സെറ്വ്വീസുകളുടെ കാര്യം. ഇവിടെ നിന്നു ബോംബേയ്ക്കു മാത്രമെ ആവശ്യമായ ആഭ്യന്തര ര സെറ്വീസുകള് ഉള്ളൂ. ഡല്ഹിയിലേക്കുള്ള യാത്രയാണു രസകരം. ആകെ യാത്രാ സമയം മൂന്നു മണിക്കൂറ് കോഴിക്കോട്ടു നിന്നു ഡല്ഹിയില് എത്താന്. പക്ഷേ ഇവിടെ നിന്നുള്ള ഒരേ ഒരു സെറ്വീസില് സാധാരണ എടുക്കുന്നതു ആറു മണിക്കൂറ്. കഴിഞ്ഞ ദിവസം ഒന്പതു മണിക്കൂറ് എടുത്തു. കാരണം ഈ വിമാനം കോയമ്പത്തൂര് മുക്കാല് മണിക്കൂര് നിറുത്തും അത്രയും സമയം മുംബായിലും. മുബായിലെ ട്രാഫിക്കില് പെട്ടാല് കഥ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈ വിമാനം കോയമ്പത്തൂരില് തന്നെ മൂന്നു മണിക്കൂറ് കിടന്നു, മുമ്ബായില് നിന്നു അനുവാദം കിട്ടാത്തതു കൊണ്ടു.
മറ്റു സ്ഥലങ്ങളിളേക്കു, തിരുവനന്തപുരത്തേക്കു ഒന്നു, ബാങ്കളൂറ്ക്കു ഒന്നു , കഴിഞ്ഞു. ഇതും പ്രൈവറ്റ് വിമാനക്കമ്പനികളുടെ ഔദാര്യത്തില്. അതു ഏതു സമയത്തും നിറ്ത്താം. ഉദാഹരണത്തിനു ബാങ്കളൂരു സെറ്വീസ് നിറുത്തിയിരിക്കുകയായിരുന്നു, അടുത്താണു, രാത്രി ബസ് സെറ്വീസിനു തടസ്സം വന്നതു കൊണ്ടു വീണ്ടും തുടങ്ങിയതാണെന്നു തോന്നുന്നു.
ഇനി കണ്ണൂര് വിമാനത്താവളവും വരുന്നു, അതുകൊണ്ടു യാത്രക്കാരുടെ കഷ്ടപ്പാടു കുറയുമോ? കാത്തിരുന്നു കാണാം.
ചുരുക്കത്തില് വിമാനത്താവളത്തിന്റെ ‘വികസനം‘ പാറ്ക്കിങ് സൌകര്യം വറ്ദ്ധിപ്പിക്കുന്നതിലും പാറ്കിങ് ഫീ കൂട്ടിയത്തിലും മാത്രമേ ഉള്ളോ എന്നു എന്നെ പോലുള്ള സാധാരണ യാത്രക്കാര് സംശയിച്ചാല് കുറ്റം പറയാമോ?
ഒന്നാമതായി വിമാനത്താവളത്തിന്റെ ഭംഗി വറ്ദ്ധിപ്പിച്ചു. വാഹനങ്ങള് പാറ്ക്കു ചെയ്യാനുള്ള സൌകര്യം കൂട്ടിയീട്ടുണ്ടു. പാറ്കിങ് ഫീ കൂട്ടുകയും ചെയ്തു. പ്പ്രീമിയം പാറ്കിങ്ങും ( Rs 150/ hour) സദാ പാറ്കിങും (Rs 60/ hour) എല്ലാം ഉണ്ടു. എന്നാല് വിമാനത്താവളത്തിന്റെ ഉള്ളിലെ സംകേതികമായ സൌകര്യങ്ങള് വറ്ദ്ധിച്ചിട്ടുണ്ടോ എന്നു നോക്കണം. ഒന്നാമതായി കൂടുതല് വിമാനങ്ങള് വരുമ്പോള് അവയ്ക്കു വേണ്ട സ്ഥല സൌകര്യം ഇവിടെ ഇല്ല. വിമാനങള് ഇടാനുള്ള ഹാങറ് സൌകര്യം പരിമിതമാണു. . ഇവിടെ നിന്നു കൂടുതലും വിദേശ വിമാന കമ്പനികളുടെ സെറ്വീസുകളാണു പോകുന്നതു, ഗള്ഫ് രാജ്യങ്ങളിലേക്കു. വിദേശ കമ്പനിക്കാരുടെ വിമാനങ്ങള് രാവിലെ വന്നാല് പലതും മണിക്കൂറുകള് കഴിഞ്ഞാണു തിരിച്ചു പോകുന്നതു. അവയ്ക്കു പാറ്ക്കു ചെയ്യാന് സൌകര്യം വിമാനത്താവളത്തില് ഇല്ല. റണ് വേയുടെ നീളം കൂട്ടുക തുടങ്ങിയ കൂടുതല് സാങ്കേതിക കാര്യങ്ങളിലേക്കു കടക്കുന്നില്ല.
ഇവയില് മിക്കവയും രാവിലെ ഏതാണ്ടു മൂന്നു മണിക്കൂറിനകം ചില ദിവസങ്ങളില് നാലൊ അഞ്ചോ വിമാനങ്ങല് അര മണിക്കൂറ് ഇടവിട്ടു കോഴിക്കോട്ടു എത്തിച്ചേരുന്നവയാണു. ഗള്ഫില് നിന്നു വരുന്ന ഈ വിമാനങ്ങളില് സാമാന്യം പിടിപ്പതു ലഗേജു മായാണു ആള്ക്കാര് വരുന്നതു. ഇങ്ങനെ വരുന്ന ലഗേജു കൈകാര്യം ചെയ്യാനുള്ള സൌകര്യം ഇവിടെ ഇല്ല. ഈ മൂന്നോ നാലോ ഫ്ലൈറ്റുകളിലെ ലഗേജു മുഴുവന് ഒന്നോ രണ്ടോ ബെല്റ്റുകളില് ആണു എത്തിക്കുന്നതു. തിരക്കുള്ള സമയത്തു ഈ ബെല്റ്റിന്റെ അടുത്തെത്താന് പോലും വിഷമമാണു. പല യാത്രക്കാരും രണ്ടൂം മൂന്നും ട്രോളിയുമായി ബെല്റ്റിന്റെ മുന്നില് ഉണ്ടാവും. ഒരു ചെറിയ സൂട്ട് കേസ് എടുക്കാന് പോലും ഈയുള്ളവനും ഒരിക്കല് തനിച്ചു യാത്ര ചെയ്ത എന്റെ ഭാര്യയും ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടു. ഈ സമയം മുഴുവം മറ്റാരെങ്കിലും നമ്മുടെ പെട്ടി എടുത്തു കൊണ്ടു പോകല്ലേ എന്നു പ്രാറ്ത്ഥിച്ചു കൊണ്ടു ദൂരെ നില്ക്കാനേ തരമുള്ളൂ. ശരിക്കും അവിടെ ബലാബലം തന്നെ ആണു, കയ്യൂക്കുള്ളവന് കാര്യക്കാര് എന്ന പഴഞ്ചൊല്ലു അറ്ത്ഥവത്താക്കുന്ന് രീതി.. അല്പം വൈകിയാല്പലപ്പോഴും ഒരു ട്രോളി കിട്ടാന് തന്നെ വിഷമം ആണു.
ഈ ബുദ്ധിമുട്ടു ഒഴിവാക്കാന് വിദേശത്തു നിന്നു വരുന്ന വിമാനങ്ങളുടെ സമയം ക്രമീകരിച്ചാല് പൊരേ? അല്പം ശ്രദ്ധിച്ചാല് മതിയാവേണ്ടതാണു.അതുപ്പോലെ തന്നെ വിമാനത്തില് കയറാന് രണ്ടു എയറോ ബ്രീഡ്ജുണ്ടാക്കിയ പോലെ പൊലെ ലഗ്ഗേജു ഇടാന് ഒന്നു രണ്ടു ബെല്റ്റുകള് കൂടി ഉണ്ടാക്കിയാല് കൊള്ളാം. ഒരു യാത്രക്കാരനു ഒരു ട്രോളി എന്ന നിയന്ത്രണവും ആലോചിക്കാവുന്നതാണു. ഒറ്റക്കു യാത്ര ചെയ്യുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാന് ആരെയെങ്കിലും നിറുത്തിയാലും കൊള്ളാം.
ഇനി ആഭ്യന്തര സെറ്വ്വീസുകളുടെ കാര്യം. ഇവിടെ നിന്നു ബോംബേയ്ക്കു മാത്രമെ ആവശ്യമായ ആഭ്യന്തര ര സെറ്വീസുകള് ഉള്ളൂ. ഡല്ഹിയിലേക്കുള്ള യാത്രയാണു രസകരം. ആകെ യാത്രാ സമയം മൂന്നു മണിക്കൂറ് കോഴിക്കോട്ടു നിന്നു ഡല്ഹിയില് എത്താന്. പക്ഷേ ഇവിടെ നിന്നുള്ള ഒരേ ഒരു സെറ്വീസില് സാധാരണ എടുക്കുന്നതു ആറു മണിക്കൂറ്. കഴിഞ്ഞ ദിവസം ഒന്പതു മണിക്കൂറ് എടുത്തു. കാരണം ഈ വിമാനം കോയമ്പത്തൂര് മുക്കാല് മണിക്കൂര് നിറുത്തും അത്രയും സമയം മുംബായിലും. മുബായിലെ ട്രാഫിക്കില് പെട്ടാല് കഥ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈ വിമാനം കോയമ്പത്തൂരില് തന്നെ മൂന്നു മണിക്കൂറ് കിടന്നു, മുമ്ബായില് നിന്നു അനുവാദം കിട്ടാത്തതു കൊണ്ടു.
മറ്റു സ്ഥലങ്ങളിളേക്കു, തിരുവനന്തപുരത്തേക്കു ഒന്നു, ബാങ്കളൂറ്ക്കു ഒന്നു , കഴിഞ്ഞു. ഇതും പ്രൈവറ്റ് വിമാനക്കമ്പനികളുടെ ഔദാര്യത്തില്. അതു ഏതു സമയത്തും നിറ്ത്താം. ഉദാഹരണത്തിനു ബാങ്കളൂരു സെറ്വീസ് നിറുത്തിയിരിക്കുകയായിരുന്നു, അടുത്താണു, രാത്രി ബസ് സെറ്വീസിനു തടസ്സം വന്നതു കൊണ്ടു വീണ്ടും തുടങ്ങിയതാണെന്നു തോന്നുന്നു.
ഇനി കണ്ണൂര് വിമാനത്താവളവും വരുന്നു, അതുകൊണ്ടു യാത്രക്കാരുടെ കഷ്ടപ്പാടു കുറയുമോ? കാത്തിരുന്നു കാണാം.
ചുരുക്കത്തില് വിമാനത്താവളത്തിന്റെ ‘വികസനം‘ പാറ്ക്കിങ് സൌകര്യം വറ്ദ്ധിപ്പിക്കുന്നതിലും പാറ്കിങ് ഫീ കൂട്ടിയത്തിലും മാത്രമേ ഉള്ളോ എന്നു എന്നെ പോലുള്ള സാധാരണ യാത്രക്കാര് സംശയിച്ചാല് കുറ്റം പറയാമോ?
Wednesday, November 4, 2009
കണ്ണൂരില് പണ്ടു നടന്നതു – ഇപ്പോഴും നടക്ക്കാവുന്നതു
ആമുഖം : ഇതെഴുതുന്നയാള് ഒരു രാഷ്ട്രീയ പാറ്ട്ടിയിലും അംഗം അല്ല. ഇന്നത്തെ ഇടതു വലതു സമദൂര രാഷ്ട്രീയത്തില് വലിയ താല്പര്യം ഉള്ള ആളുമല്ല. ഒരു സറ്കാറ് ഉദ്യോഗസ്ഥന് എന്ന നിലയില് പത്തിരുപതു പ്രാവശ്യം തിരഞ്ഞെടുപ്പു നടത്താന് നിയോഗിക്കപ്പെട്ടിട്ടും ഉണ്ടു. ആ അവസരങ്ങളില് ഒരിക്കല് പോലും വോട്ടു ചെയ്തിട്ടും ഇല്ല.
കണ്ണൂര് പാര്ല്യമെന്റു നിയോജക മണ്ഡലത്തില് ഒരിക്കല് തിരഞ്ഞെടുപ്പുദ്യോഗസ്ഥനായി പോകേണ്ടി വന്ന എന്റെ അനുഭവം പറയട്ടേ. നിയോജക മണ്ഡലം തളിപ്പറമ്പിനടുത്തു ഒരു കുഗ്രാമം. രാവിലെ കണ്ണൂര് തഹ്സീല്ദാരില് നിന്നും പെട്ടിയും മറ്റും ആയി ഒരു വിധം വൈകുന്നേരം നാലുമണി ആയപ്പോള് ബൂത്തില് എത്തി. ബൂത്തു പരിശോധിച്ചു അത്യാവശ്യം ചെയ്യെണ്ട കാര്യങ്ങള് ചെയ്തു എന്നു ഉറപ്പു വരുത്തി. ബൂത്തു ഒരു നാടന് പള്ളിക്കൂടത്തില് ആണു. ബാലട് പേപ്പറും മറ്റും വയ്ക്കാന് അലമാരയും ഒന്നും ഇല്ല. എന്റെ ബ്രീഫ് കേസില് തന്നെ അതു ഭദ്രമായി സൂക്ഷിച്ചു. അവിടെ അടുത്തൊന്നും വീടുകളില്ല എന്നു തോന്നുന്നു. കുടിക്കാന് കുറച്ചു വെള്ളം എങ്കിലും കിട്ടുമോ എന്നു നോക്കി. ഇല്ല. ആരോ ഒരു പൊട്ടിയ ബക്കറ്റു കൊണ്ടെ തന്നു. കിണറ്റിലെ വെള്ളം കോരി കുടിച്ചു ദാഹം തീറ്ത്തു. വൈകുന്നേരത്തെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്നു ചോദിച്ചു. ആരോ പറഞ്ഞു കുറച്ചു ദൂരെ ഒരു ഹോട്ടല് ഉണ്ടു, അവിടെ പോകാം എന്നു. (മലബാറില് ഞാന് പല സ്ഥലത്തും തിരഞ്ഞെടുപ്പു ജോലിക്കു പോയിട്ടുണ്ടു. എല്ലായിടത്തും നാലഞ്ച് പേരെങ്കിലും വന്നു, സാറേ ഞങ്ങള് ഭക്ഷണം കൊണ്ടു വരട്ടേ എന്നു ചോദിച്ചിട്ടുണ്ടു. അടുത്തൂള്ള പല വീട്ടിലും ഭക്ഷണം ക്ഴിച്ചിട്ടും ഉണ്ടു. ജോലി കഴിഞ്ഞു പോകുന്നതിനു മുമ്പു ന്യായമായ ഒരു തുക എല്ലാവരോടും വാങ്ങി ഞാന് തന്നെ വീട്ടുകാരെ ഏല്പിച്ചിട്ടും ഉണ്ടു. അതു പഴയ കഥ). ഇതു ആദ്യമായ അനുഭവം.
ഏതായാലും രാത്രി എട്ടു മണി ആയപ്പോള് ആരോ ഒരാള് ഭക്ഷണം കഴിക്കാന് വിളിച്ചു. ഒരു ചെറിയ ടോറ്ച്ചിന്റ്റെ വെളിച്ചത്തില് ‘മുള്ളു മുരടു മൂറ്ക്കന് പാമ്പു ‘ നിറഞ്ഞ വഴിയിലൂടെ എന്റെ ബ്രീഫ് കേസും താങ്ങി ഞാന് രണ്ടു കിലൊമീറ്റര് നടന്നു ഒരു ഹോട്ടലില് എത്തി. ഭക്ഷണം കഴിച്ചു. ഒന്പതു മണിക്കു തിരിച്ചു വന്നു, വിയറ്ത്തു കുളിച്ചു. ഉറങ്ങിയും ഉറങ്ങാതെയും ഒരു വിധം നേരം വെളുപ്പിച്ചു.
രാവിലെ അഞ്ചു മണിക്കു തന്നെ ഉണറ്ന്നു കിണറ്റില് നിന്നു രണ്ടു ബക്കറ്റു വെള്ളം ഇരുട്ടിന്റെ മറവില് തലയില് ഒഴിച്ചു പണി തുടങ്ങി. മൂന്നു ഏജന്റന്മാറ് വന്നിട്ടുണ്ടു. എല്ലാവറ്ക്കും പാസു കൊടുത്തു. റിലീഫ് ഏജെന്റുമാറ് പിന്നീടു വരുമെന്നു പറഞ്ഞു. ഏഴു മണിക്കു തന്നെ വോട്ടിങ് തുടങ്ങി. നീണ്ട ക്യൂ ആണു.
ഇടക്കു ഒന്നു രണ്ടു വോട്ടറ്മാര് ഏതോ ഒരു സഹകര്ണ ബാങ്കിന്റെ ഐഡെന്റിറ്റി കാറ്ഡുമായി വന്നിട്ടുണ്ടു. ഇതെന്താ എന്നു ചോദിച്ചപ്പോള് പുറകില് നിന്നു ചോദ്യം. “ സാറെന്താ പേപ്പര് വായിച്ചില്ലേ? വോട്ടര് കാറ്ഡിനു പകരം ഇത്തവണ ഇതു മതിയെന്നു ഇന്നത്തെ പേപ്പറില് ഉണ്ടല്ലൊ’. പച്ച വെള്ലം കിട്ടാത്ത നാട്ടില് ആണു രാവിലെ പേപ്പറ് വായിക്കാന് സമയം..
അന്ധരായ വോട്ടര്മാരോടു ഞാന് എന്തൊ ചോദിച്ചു. അവരുടെ കാഴ്ചയെപറ്റി. ഉടന് തന്നെ പുറകില് നിന്നു ഒരു ചോദ്യം “ നിങ്ങളെന്താ ഡോക്ടറ് ആണൊ ?’“.
ഒന്നും മിണ്ടാതെ ജോലി തുടറ്ന്നു. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി. ഞാന് വീണ്ടും അന്ധരായ വൊട്ടര്മാരോടു ചോദിച്ചപ്പോല് വീണ്ടും “ ഇവിടെ 98 ശതമ്മനം പോളിങ്ങുള്ളതാണു, ഇങ്ങനെ ചെയ്താല് എല്ലാവറ്ക്കും വോട്ടു ചെയ്യുന്നതെങ്ങനെ?”.
ക്ഷമ കെട്ടു ഞാന് പറഞ്ഞു ഈ ബൂത്തില് വരുന്നവരെ വോട്ടു ചെയ്യിക്കാനാണു ഞങ്ങള് വന്നിരിക്കുന്നതു. അതിനു ഞങ്ങളെ അനുവദിക്കുക, നിങ്ങള് നിങ്ങളുടെ ജോലി നോക്കുക,.” എന്നു. അതു അയാള്ക്കു പിടിച്ചില്ല എന്നു തോന്നി ഏജെന്റന്മാറ് തമ്മില് ഒരിക്കല് പോലും തറ്ക്കമില്ലാത്തതു എന്നെ അത്ഭുതപ്പെടുത്തി. വിവരം അന്വേഷിച്ചപ്പോല് പാസ് മൂന്നു പാറ്ട്ടിക്കാരുടെ ആണെങ്കിലും മൂന്നാളും ഒരേ പാറ്ട്ടിയില് ഉള്ളതാണത്രേ. അതുകൊണ്ടു അഭിപ്രായ വ്യത്യ്യാസമേ ഇല്ല. കൂടുതല് ശക്തനായ ആള് മാത്രം ബഹളം ഉണ്ടാക്കിയാല് മതിയല്ലോ..
ഉച്ച ഭക്ഷണത്തിനു വെളിയില് മൂന്നു മണി കഴിഞു പോയപ്പോല്ല് കമന്റു “ ഇയാള് ഇവിടെ നിന്നു നേരെ ചൊവ്വെ പോകുന്ന മട്ടില്ല, സാറെ ഇതു കണ്ണൂരാ”“.
ഒന്നും മിണ്ടിയില്ല. ഏതായാലും നാലു മണി ആയപോള് രണ്ടു വലിയ വണ്ടി പോലീസുകാര് അവിടെ എത്തി, പ്രശ്നം ഉണ്ടാകുമെന്നു കരുതി അവാം. എന്റെ സഹപ്രവര്ത്തകര് ചിലര് അല്പം അന്ധാളിച്ചു. ഞാന് പറഞ്ഞു സാരമില്ല, നമ്മുടെ ജോലി നാം ചെയ്യുക. ബാക്കി പിന്നീടു നോക്കാം.
സമയം 4.55 ആയപ്പോല് ഞാന് ബൂത്തില് ഉള്ളവര്ക്കു സ്ലിപ്പുമായി ഇറങ്ങി. കൃത്യം അഞ്ചു മണിക്കു ക്യൂവില് അവസാനമുള്ല ആളിനു മുതല് സ്ലിപ്പു കൊടുത്തു ബൂത്തിന്റെ അടുത്തുള്ള ആളിനു അവസാനതെ 93 ആമത്തെ സ്ലിപ്പു കൊടുത്തു. ബൂത്തില് സ്ലിപ്പു കിട്ടാത്ത ആള്ക്കാര് ആരെങ്കിലും ഉണ്ടോ എന്നു ഉച്ചത്തില് വിളിച്ചു ചോദിച്ചു.ഞങ്ങളുടെ നാട്ടില് പടിപ്പുര വാതില് അടക്കുന്നതിനു മുമ്പു “അത്താഴപ്പട്ടിണിക്കാറ് ഉണ്ടോ“ എന്നു ചോദിക്കുന്നതു പോലെ.ഇതു കണ്ടപ്പോള് ചിലറ്ക്കൊക്കെ കുറച്ചു സമാധാനമായി എന്നു തോന്നുന്നു. ഞാന് കണീശ്ശക്കാരന് ആയതു കൊണ്ടു അഞ്ചു മണി കഴിഞ്ഞു ആരെയും വോട്ടു ചെയ്യിക്കില്ല എന്നായിരിക്കും അവര് വിചാരിച്ചതു. സ്ലിപ്പു കൊടുത്ത എല്ലാവരെയും വോട്ടു ചെയ്യിച്ചു കഴിഞ്ഞപ്പോള് മണി ആറര.
ബാലറ്റ് കണക്കു ശരിയാക്കി പെട്ടി എല്ലാം പൂട്ടി കഴിഞ്ഞപ്പോല് ഏഴു മണി. എന്റെ തൊട്ടടുത്ത ബൂത്തിലെ ആള് പാവം കണക്കൊപ്പിക്കാന് കഴിയാതെ വിഷമിക്കുകയാണു. പാവം ബാങ്ക് ആപ്പീസറ് ആദ്യമാണു തിരഞ്ഞെടുപ്പു ജോലിക്കു വരുന്നതു. അയാളെ കുറച്ചു നേരം സഹായിച്ചു . അതു കൊണ്ടു എട്ടു മണി ആയപ്പോല് പെട്ടികള് ജീപ്പിലെത്തിച്ചു തിരിച്ചു യാത്ര ആയി. ചുരുക്കത്തില് നാട്ടുഭാഷയില് ‘ തടി കഴിച്ചിലാക്കി’ ഞങ്ങള് പത്തു മണിക്കു പെട്ടി തിരിച്ചേല്പിച്ചു ഹൈവേയില് കോഴിക്കോട്ടേക്കു ബസ്സു കാത്തു നിന്നു. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു.
കണ്ണൂര് പാര്ല്യമെന്റു നിയോജക മണ്ഡലത്തില് ഒരിക്കല് തിരഞ്ഞെടുപ്പുദ്യോഗസ്ഥനായി പോകേണ്ടി വന്ന എന്റെ അനുഭവം പറയട്ടേ. നിയോജക മണ്ഡലം തളിപ്പറമ്പിനടുത്തു ഒരു കുഗ്രാമം. രാവിലെ കണ്ണൂര് തഹ്സീല്ദാരില് നിന്നും പെട്ടിയും മറ്റും ആയി ഒരു വിധം വൈകുന്നേരം നാലുമണി ആയപ്പോള് ബൂത്തില് എത്തി. ബൂത്തു പരിശോധിച്ചു അത്യാവശ്യം ചെയ്യെണ്ട കാര്യങ്ങള് ചെയ്തു എന്നു ഉറപ്പു വരുത്തി. ബൂത്തു ഒരു നാടന് പള്ളിക്കൂടത്തില് ആണു. ബാലട് പേപ്പറും മറ്റും വയ്ക്കാന് അലമാരയും ഒന്നും ഇല്ല. എന്റെ ബ്രീഫ് കേസില് തന്നെ അതു ഭദ്രമായി സൂക്ഷിച്ചു. അവിടെ അടുത്തൊന്നും വീടുകളില്ല എന്നു തോന്നുന്നു. കുടിക്കാന് കുറച്ചു വെള്ളം എങ്കിലും കിട്ടുമോ എന്നു നോക്കി. ഇല്ല. ആരോ ഒരു പൊട്ടിയ ബക്കറ്റു കൊണ്ടെ തന്നു. കിണറ്റിലെ വെള്ളം കോരി കുടിച്ചു ദാഹം തീറ്ത്തു. വൈകുന്നേരത്തെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്നു ചോദിച്ചു. ആരോ പറഞ്ഞു കുറച്ചു ദൂരെ ഒരു ഹോട്ടല് ഉണ്ടു, അവിടെ പോകാം എന്നു. (മലബാറില് ഞാന് പല സ്ഥലത്തും തിരഞ്ഞെടുപ്പു ജോലിക്കു പോയിട്ടുണ്ടു. എല്ലായിടത്തും നാലഞ്ച് പേരെങ്കിലും വന്നു, സാറേ ഞങ്ങള് ഭക്ഷണം കൊണ്ടു വരട്ടേ എന്നു ചോദിച്ചിട്ടുണ്ടു. അടുത്തൂള്ള പല വീട്ടിലും ഭക്ഷണം ക്ഴിച്ചിട്ടും ഉണ്ടു. ജോലി കഴിഞ്ഞു പോകുന്നതിനു മുമ്പു ന്യായമായ ഒരു തുക എല്ലാവരോടും വാങ്ങി ഞാന് തന്നെ വീട്ടുകാരെ ഏല്പിച്ചിട്ടും ഉണ്ടു. അതു പഴയ കഥ). ഇതു ആദ്യമായ അനുഭവം.
ഏതായാലും രാത്രി എട്ടു മണി ആയപ്പോള് ആരോ ഒരാള് ഭക്ഷണം കഴിക്കാന് വിളിച്ചു. ഒരു ചെറിയ ടോറ്ച്ചിന്റ്റെ വെളിച്ചത്തില് ‘മുള്ളു മുരടു മൂറ്ക്കന് പാമ്പു ‘ നിറഞ്ഞ വഴിയിലൂടെ എന്റെ ബ്രീഫ് കേസും താങ്ങി ഞാന് രണ്ടു കിലൊമീറ്റര് നടന്നു ഒരു ഹോട്ടലില് എത്തി. ഭക്ഷണം കഴിച്ചു. ഒന്പതു മണിക്കു തിരിച്ചു വന്നു, വിയറ്ത്തു കുളിച്ചു. ഉറങ്ങിയും ഉറങ്ങാതെയും ഒരു വിധം നേരം വെളുപ്പിച്ചു.
രാവിലെ അഞ്ചു മണിക്കു തന്നെ ഉണറ്ന്നു കിണറ്റില് നിന്നു രണ്ടു ബക്കറ്റു വെള്ളം ഇരുട്ടിന്റെ മറവില് തലയില് ഒഴിച്ചു പണി തുടങ്ങി. മൂന്നു ഏജന്റന്മാറ് വന്നിട്ടുണ്ടു. എല്ലാവറ്ക്കും പാസു കൊടുത്തു. റിലീഫ് ഏജെന്റുമാറ് പിന്നീടു വരുമെന്നു പറഞ്ഞു. ഏഴു മണിക്കു തന്നെ വോട്ടിങ് തുടങ്ങി. നീണ്ട ക്യൂ ആണു.
ഇടക്കു ഒന്നു രണ്ടു വോട്ടറ്മാര് ഏതോ ഒരു സഹകര്ണ ബാങ്കിന്റെ ഐഡെന്റിറ്റി കാറ്ഡുമായി വന്നിട്ടുണ്ടു. ഇതെന്താ എന്നു ചോദിച്ചപ്പോള് പുറകില് നിന്നു ചോദ്യം. “ സാറെന്താ പേപ്പര് വായിച്ചില്ലേ? വോട്ടര് കാറ്ഡിനു പകരം ഇത്തവണ ഇതു മതിയെന്നു ഇന്നത്തെ പേപ്പറില് ഉണ്ടല്ലൊ’. പച്ച വെള്ലം കിട്ടാത്ത നാട്ടില് ആണു രാവിലെ പേപ്പറ് വായിക്കാന് സമയം..
അന്ധരായ വോട്ടര്മാരോടു ഞാന് എന്തൊ ചോദിച്ചു. അവരുടെ കാഴ്ചയെപറ്റി. ഉടന് തന്നെ പുറകില് നിന്നു ഒരു ചോദ്യം “ നിങ്ങളെന്താ ഡോക്ടറ് ആണൊ ?’“.
ഒന്നും മിണ്ടാതെ ജോലി തുടറ്ന്നു. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി. ഞാന് വീണ്ടും അന്ധരായ വൊട്ടര്മാരോടു ചോദിച്ചപ്പോല് വീണ്ടും “ ഇവിടെ 98 ശതമ്മനം പോളിങ്ങുള്ളതാണു, ഇങ്ങനെ ചെയ്താല് എല്ലാവറ്ക്കും വോട്ടു ചെയ്യുന്നതെങ്ങനെ?”.
ക്ഷമ കെട്ടു ഞാന് പറഞ്ഞു ഈ ബൂത്തില് വരുന്നവരെ വോട്ടു ചെയ്യിക്കാനാണു ഞങ്ങള് വന്നിരിക്കുന്നതു. അതിനു ഞങ്ങളെ അനുവദിക്കുക, നിങ്ങള് നിങ്ങളുടെ ജോലി നോക്കുക,.” എന്നു. അതു അയാള്ക്കു പിടിച്ചില്ല എന്നു തോന്നി ഏജെന്റന്മാറ് തമ്മില് ഒരിക്കല് പോലും തറ്ക്കമില്ലാത്തതു എന്നെ അത്ഭുതപ്പെടുത്തി. വിവരം അന്വേഷിച്ചപ്പോല് പാസ് മൂന്നു പാറ്ട്ടിക്കാരുടെ ആണെങ്കിലും മൂന്നാളും ഒരേ പാറ്ട്ടിയില് ഉള്ളതാണത്രേ. അതുകൊണ്ടു അഭിപ്രായ വ്യത്യ്യാസമേ ഇല്ല. കൂടുതല് ശക്തനായ ആള് മാത്രം ബഹളം ഉണ്ടാക്കിയാല് മതിയല്ലോ..
ഉച്ച ഭക്ഷണത്തിനു വെളിയില് മൂന്നു മണി കഴിഞു പോയപ്പോല്ല് കമന്റു “ ഇയാള് ഇവിടെ നിന്നു നേരെ ചൊവ്വെ പോകുന്ന മട്ടില്ല, സാറെ ഇതു കണ്ണൂരാ”“.
ഒന്നും മിണ്ടിയില്ല. ഏതായാലും നാലു മണി ആയപോള് രണ്ടു വലിയ വണ്ടി പോലീസുകാര് അവിടെ എത്തി, പ്രശ്നം ഉണ്ടാകുമെന്നു കരുതി അവാം. എന്റെ സഹപ്രവര്ത്തകര് ചിലര് അല്പം അന്ധാളിച്ചു. ഞാന് പറഞ്ഞു സാരമില്ല, നമ്മുടെ ജോലി നാം ചെയ്യുക. ബാക്കി പിന്നീടു നോക്കാം.
സമയം 4.55 ആയപ്പോല് ഞാന് ബൂത്തില് ഉള്ളവര്ക്കു സ്ലിപ്പുമായി ഇറങ്ങി. കൃത്യം അഞ്ചു മണിക്കു ക്യൂവില് അവസാനമുള്ല ആളിനു മുതല് സ്ലിപ്പു കൊടുത്തു ബൂത്തിന്റെ അടുത്തുള്ള ആളിനു അവസാനതെ 93 ആമത്തെ സ്ലിപ്പു കൊടുത്തു. ബൂത്തില് സ്ലിപ്പു കിട്ടാത്ത ആള്ക്കാര് ആരെങ്കിലും ഉണ്ടോ എന്നു ഉച്ചത്തില് വിളിച്ചു ചോദിച്ചു.ഞങ്ങളുടെ നാട്ടില് പടിപ്പുര വാതില് അടക്കുന്നതിനു മുമ്പു “അത്താഴപ്പട്ടിണിക്കാറ് ഉണ്ടോ“ എന്നു ചോദിക്കുന്നതു പോലെ.ഇതു കണ്ടപ്പോള് ചിലറ്ക്കൊക്കെ കുറച്ചു സമാധാനമായി എന്നു തോന്നുന്നു. ഞാന് കണീശ്ശക്കാരന് ആയതു കൊണ്ടു അഞ്ചു മണി കഴിഞ്ഞു ആരെയും വോട്ടു ചെയ്യിക്കില്ല എന്നായിരിക്കും അവര് വിചാരിച്ചതു. സ്ലിപ്പു കൊടുത്ത എല്ലാവരെയും വോട്ടു ചെയ്യിച്ചു കഴിഞ്ഞപ്പോള് മണി ആറര.
ബാലറ്റ് കണക്കു ശരിയാക്കി പെട്ടി എല്ലാം പൂട്ടി കഴിഞ്ഞപ്പോല് ഏഴു മണി. എന്റെ തൊട്ടടുത്ത ബൂത്തിലെ ആള് പാവം കണക്കൊപ്പിക്കാന് കഴിയാതെ വിഷമിക്കുകയാണു. പാവം ബാങ്ക് ആപ്പീസറ് ആദ്യമാണു തിരഞ്ഞെടുപ്പു ജോലിക്കു വരുന്നതു. അയാളെ കുറച്ചു നേരം സഹായിച്ചു . അതു കൊണ്ടു എട്ടു മണി ആയപ്പോല് പെട്ടികള് ജീപ്പിലെത്തിച്ചു തിരിച്ചു യാത്ര ആയി. ചുരുക്കത്തില് നാട്ടുഭാഷയില് ‘ തടി കഴിച്ചിലാക്കി’ ഞങ്ങള് പത്തു മണിക്കു പെട്ടി തിരിച്ചേല്പിച്ചു ഹൈവേയില് കോഴിക്കോട്ടേക്കു ബസ്സു കാത്തു നിന്നു. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു.
Friday, October 30, 2009
പഴശ്ശി രാജാ ചരിത്രവും സിനിമയും
ഹരിഹരന്റെയും എം റ്റി യുടെയും ‘പഴശ്ശിരാജാ’ എന്ന ചിത്രം ചരിത്രത്തോടു എത്ര മാത്രം നീതി പുലറ്ത്തുന്നോ എന്നു നോക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശം. സാധാരണ സിനിമാ പ്രേക്ഷകരെ പോലെ ഞാനും പത്നിയും കൂടി ഞായറാഴ്ച രാവിലെ പത്തു മണിക്കുള്ള പ്രദറ്ശനത്തിനു ശ്രീ തിയേറ്ററില് കയറി. ബുദ്ധിമുട്ടു കൂടാതെ ബാല്ക്കണി റ്റിക്കറ്റു കിട്ടി. കയറിയപ്പോള് താഴെയുള്ള മിക്കവാറും സീറ്റുകള് കാലി.ഞങ്ങള് ചെമ്പകശ്ശേരി രാജാവിന്റേ നാട്ടില് നിന്നു വന്നവരായതുകൊണ്ടു പഴശ്ശിരാജായുടെ ചരിത്രം അത്ര നന്നായി അറിയാന് വയ്യ, എങ്കിലും ഒരു ഏകദേശ രൂപം മാത്രം അറിയാം.
വയനാടു ഭാഗത്തുള്ള കോട്ടയം എന്ന നാട്ടു രാജ്യത്തിലെ ഇളമുറതമ്പുരാനായിരുന്നു പഴശ്ശിരാജാ എന്നും അനന്തിരവന്റെ ജനസമ്മതിയില് അല്പം കുശുമ്പുണ്ടായ അദ്ദേഹത്തിന്റെ അമ്മാവന് അയാളെ വശത്താക്കാന് ശ്രമിച്ചു എങ്കിലും കഴിയാഞ്ഞപ്പോള് ബ്രിട്ടീഷുകാരുടെ സഹായത്തോടെ അയാളെ ഒതുക്കാന് ശ്രമിച്ചു. ടിപ്പു സുല്ത്താന് ബ്രിട്ടീഷുകാരോടു പൊരുതി നിന്ന കാലത്തു വയനാട്ടില് മാനന്തവാടി തലസ്ഥാനമായി പ്രവറ്ത്തിച്ചിരുന്ന പഴശ്ശി കുരിച്ച്യരുടെയും നാട്ടിലെ നായന്മാരുടെയും സഹായത്തോടെ കുറെനാള് ബ്രിട്ടിഷുകാരെ തടഞ്ഞു നിറുത്തിയെന്നും അന്തിമമായി നാട്ടുരാജാക്കന്മാരുടെ തൊഴുത്തില് കുത്തും പാരവെപ്പും കൊണ്ടു നില്ക്കക്കള്ലിയില്ലാതെ ബ്രിട്ടീഷ് തോക്കിന്റെ മുമ്പില് പരാജയം സമ്മതിച്ചു ജീവന് വെടിഞ്ഞു എന്നും ആണു മനസ്സിലാക്കിയതു. ടിപ്പു സുല്ത്താനുണ്ടായ പരാജയം പഴശ്ശിരാജാവിനെ കീഴ്പ്പെടുത്താന് ബ്രിട്ടീഷുകാറ്ക്കു സഹായകമായി എന്നും വായിച്ചു. തലശ്ശേരി മാനന്തവാടി, വയനാടു എന്നീ ഭൂഭാഗങ്ങളാണു ഇതില് ഉള്പെട്ട നാടുകള്.
ഒരു സിനിമാ നിറ്മാതാവിനെ സംബന്ധിച്ചിടത്തോളം ഇത്രയേറെ പ്രകൃതി ഭംഗിയുള്ള ഒരു സ്ഥലം എവിടെ കാണാനാണു. അതു ഈ സിനിമായുടെ കാര്യത്തിലും അക്ഷരാറ്ത്ഥത്തില് ശരിയാണ്. വയനാടിന്റെ പ്രകൃതി സൌന്ദര്യം ശരിക്കും ഈ ചിത്രം മുതലാക്കിയിട്ടുണ്ടു. അഭിനേതാക്കളുടെ കാര്യത്തില് മമ്മൂട്ടിയാണു നായകന്. മനോജ് കെ ജയന്, തിലകന്, തമിഴ് നടനായ ശരത്കുമാര് , ബ്രിട്ടീഷുകാരുടെ വാലാട്ടികള് ആയി ജഗതിയും ജഗദീഷും, ഒരൊറ്റ പാട്ടില് മാത്രം കാണാന് കാപ്റ്റന് രാജുവും എല്ലാം ഉണ്ടു. പദ്മ പ്രിയയുടെ കുറിച്യപ്പെണ്നും, കനിഹ എന്ന പഴശ്സിയുടെ ഭാര്യയും കൂട്ടിനും ഉണ്ടു. ബ്രിട്ടീഷ് പട്ടാളക്കാരുടെ ആക്രമണത്തില് ഭയന്നോടിയ ഭാര്യയുടെ ഗറ്ഭം അകാലത്തില് പൊലിഞ്ഞതോടു കൂടിയാണു തുടക്കം. അമ്മാവനായ തിലകന് മരുമകനെ ശാസിച്ചു നിറുത്താന് കഴിയാഞ്ഞപ്പോള് ബ്രിട്ടീഷ് ചേരിയില് കൂടി അയാളെ ഒതുക്കാന് ശ്രമിക്കുന്നു. ഇതൊക്കെ ആണെങ്കിലും, ചിത്രം വിജയമാണെന്നു ജനത്തിന്റെ കയ്യടിയില് നിന്നു മനസ്സിലാക്കാം. വലിയ ബഡ്ജറ്റു പടം തമിഴിലും ഹിന്ദിയിലും മാത്രമല്ല, മലയാളത്തിലും പിടിക്കാം എന്നു ഗോകുലം ഗോപാലനും തെളിയിച്ചിരിക്കുന്നു.
അഭിനേതാക്കളില് ഞങ്ങളുടെ അഭിപ്രായത്തില് മനോജ് കെ ജയനും ശരത്കുമാര്മാണു മെച്ചം. കണ്ടു മടുത്ത മുഖം ആയതുകൊണ്ടോ എന്തോ മമ്മൂട്ടി പ്രതീക്ഷക്കൊത്തു ഉയറ്ന്നതായി കണ്ടില്ല. എന്നാല് താരതമ്യെന ചെറിയ റോളാണെങ്കിലും മനോജ് കെ ജയന് കലക്കി, പടത്തലവനായ ശരത്കുമാറും. ഇവര് മൂന്നു പേരും കഴിച്ചാല് എടുത്തു പറയാനുള്ള പ്രകടനം പദ്മപ്രിയയുടെ താണു. ആക് ഷന് ഹീറോയിന് ആയും അവറ്ക്കു നന്നായി അഭിനയിക്കാന് കഴിയും അവര് കാണിച്ചു. ചെറുതെങ്കിലും നല്ല റോള് അവരെ അതിനു സഹായിക്കുകയും ചെയ്തു. റസൂല് പൂക്കുട്ടിയുടെ ശബ്ദനിയന്ത്രണം സാംകേതികത അറിവില്ലാത്തതു കൊണ്ടാവാം ഞങ്ങള്ക്കു ആസ്വദിക്കാന് കഴിഞില്ല. യുദ്ധത്തിന്റെയും മറ്റും ശബ്ദം അല്പം കൂടി പോയോ എന്നും തോന്നി. എന്നാല് വനത്തിലെ ശബ്ദങ്ങള് യധാതഥമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. പാട്ടുകള് അസാധാരണമെന്നു പറയാനാവില്ല, വടക്കന് വീരഗാഥയിലെപ്പോലെ. ജഗതിയെയും ജഗദീഷിനെയും കോമാളി കളിപ്പിച്ചില്ല എന്നതിലാശ്വാസം. മാമുക്കൊയയുടെ യുദ്ധം മാത്രം ടൈപ്പ് ചെയ്യപ്പെട്ടത് കൊണ്ടാവാം, ചിരിപ്പിക്കാനേ ഉതകിയുള്ളൂ. ചുരുക്കത്തില് ഞങ്ങളുടെ അഭിപ്രയത്തില് എം റ്റി ഹരിഹരന് റ്റീമിനു വടക്കന് വീരഗാഥയില് നിന്നുണ്ടായത്ര വിജയം ആയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാലും നമ്മുടെ വീരനായകന്മാരില്‍ ഒരാളുടെ ആവേശമുണ്ടാക്കുന്ന ജീവിതം തികഞ്ഞ യാധാര്‍ദ്ധ്യ ബോധത്തോടെ ചിത്രീകരിച്ചു എന്നത് അഭിനന്ദനാര്‍ഹം തന്നെ.
For those who want to know the history of Pazhassiraaja see this link:
http://en.wikipedia.org/wiki/Pazhassi_Raja
വയനാടു ഭാഗത്തുള്ള കോട്ടയം എന്ന നാട്ടു രാജ്യത്തിലെ ഇളമുറതമ്പുരാനായിരുന്നു പഴശ്ശിരാജാ എന്നും അനന്തിരവന്റെ ജനസമ്മതിയില് അല്പം കുശുമ്പുണ്ടായ അദ്ദേഹത്തിന്റെ അമ്മാവന് അയാളെ വശത്താക്കാന് ശ്രമിച്ചു എങ്കിലും കഴിയാഞ്ഞപ്പോള് ബ്രിട്ടീഷുകാരുടെ സഹായത്തോടെ അയാളെ ഒതുക്കാന് ശ്രമിച്ചു. ടിപ്പു സുല്ത്താന് ബ്രിട്ടീഷുകാരോടു പൊരുതി നിന്ന കാലത്തു വയനാട്ടില് മാനന്തവാടി തലസ്ഥാനമായി പ്രവറ്ത്തിച്ചിരുന്ന പഴശ്ശി കുരിച്ച്യരുടെയും നാട്ടിലെ നായന്മാരുടെയും സഹായത്തോടെ കുറെനാള് ബ്രിട്ടിഷുകാരെ തടഞ്ഞു നിറുത്തിയെന്നും അന്തിമമായി നാട്ടുരാജാക്കന്മാരുടെ തൊഴുത്തില് കുത്തും പാരവെപ്പും കൊണ്ടു നില്ക്കക്കള്ലിയില്ലാതെ ബ്രിട്ടീഷ് തോക്കിന്റെ മുമ്പില് പരാജയം സമ്മതിച്ചു ജീവന് വെടിഞ്ഞു എന്നും ആണു മനസ്സിലാക്കിയതു. ടിപ്പു സുല്ത്താനുണ്ടായ പരാജയം പഴശ്ശിരാജാവിനെ കീഴ്പ്പെടുത്താന് ബ്രിട്ടീഷുകാറ്ക്കു സഹായകമായി എന്നും വായിച്ചു. തലശ്ശേരി മാനന്തവാടി, വയനാടു എന്നീ ഭൂഭാഗങ്ങളാണു ഇതില് ഉള്പെട്ട നാടുകള്.
ഒരു സിനിമാ നിറ്മാതാവിനെ സംബന്ധിച്ചിടത്തോളം ഇത്രയേറെ പ്രകൃതി ഭംഗിയുള്ള ഒരു സ്ഥലം എവിടെ കാണാനാണു. അതു ഈ സിനിമായുടെ കാര്യത്തിലും അക്ഷരാറ്ത്ഥത്തില് ശരിയാണ്. വയനാടിന്റെ പ്രകൃതി സൌന്ദര്യം ശരിക്കും ഈ ചിത്രം മുതലാക്കിയിട്ടുണ്ടു. അഭിനേതാക്കളുടെ കാര്യത്തില് മമ്മൂട്ടിയാണു നായകന്. മനോജ് കെ ജയന്, തിലകന്, തമിഴ് നടനായ ശരത്കുമാര് , ബ്രിട്ടീഷുകാരുടെ വാലാട്ടികള് ആയി ജഗതിയും ജഗദീഷും, ഒരൊറ്റ പാട്ടില് മാത്രം കാണാന് കാപ്റ്റന് രാജുവും എല്ലാം ഉണ്ടു. പദ്മ പ്രിയയുടെ കുറിച്യപ്പെണ്നും, കനിഹ എന്ന പഴശ്സിയുടെ ഭാര്യയും കൂട്ടിനും ഉണ്ടു. ബ്രിട്ടീഷ് പട്ടാളക്കാരുടെ ആക്രമണത്തില് ഭയന്നോടിയ ഭാര്യയുടെ ഗറ്ഭം അകാലത്തില് പൊലിഞ്ഞതോടു കൂടിയാണു തുടക്കം. അമ്മാവനായ തിലകന് മരുമകനെ ശാസിച്ചു നിറുത്താന് കഴിയാഞ്ഞപ്പോള് ബ്രിട്ടീഷ് ചേരിയില് കൂടി അയാളെ ഒതുക്കാന് ശ്രമിക്കുന്നു. ഇതൊക്കെ ആണെങ്കിലും, ചിത്രം വിജയമാണെന്നു ജനത്തിന്റെ കയ്യടിയില് നിന്നു മനസ്സിലാക്കാം. വലിയ ബഡ്ജറ്റു പടം തമിഴിലും ഹിന്ദിയിലും മാത്രമല്ല, മലയാളത്തിലും പിടിക്കാം എന്നു ഗോകുലം ഗോപാലനും തെളിയിച്ചിരിക്കുന്നു.
അഭിനേതാക്കളില് ഞങ്ങളുടെ അഭിപ്രായത്തില് മനോജ് കെ ജയനും ശരത്കുമാര്മാണു മെച്ചം. കണ്ടു മടുത്ത മുഖം ആയതുകൊണ്ടോ എന്തോ മമ്മൂട്ടി പ്രതീക്ഷക്കൊത്തു ഉയറ്ന്നതായി കണ്ടില്ല. എന്നാല് താരതമ്യെന ചെറിയ റോളാണെങ്കിലും മനോജ് കെ ജയന് കലക്കി, പടത്തലവനായ ശരത്കുമാറും. ഇവര് മൂന്നു പേരും കഴിച്ചാല് എടുത്തു പറയാനുള്ള പ്രകടനം പദ്മപ്രിയയുടെ താണു. ആക് ഷന് ഹീറോയിന് ആയും അവറ്ക്കു നന്നായി അഭിനയിക്കാന് കഴിയും അവര് കാണിച്ചു. ചെറുതെങ്കിലും നല്ല റോള് അവരെ അതിനു സഹായിക്കുകയും ചെയ്തു. റസൂല് പൂക്കുട്ടിയുടെ ശബ്ദനിയന്ത്രണം സാംകേതികത അറിവില്ലാത്തതു കൊണ്ടാവാം ഞങ്ങള്ക്കു ആസ്വദിക്കാന് കഴിഞില്ല. യുദ്ധത്തിന്റെയും മറ്റും ശബ്ദം അല്പം കൂടി പോയോ എന്നും തോന്നി. എന്നാല് വനത്തിലെ ശബ്ദങ്ങള് യധാതഥമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. പാട്ടുകള് അസാധാരണമെന്നു പറയാനാവില്ല, വടക്കന് വീരഗാഥയിലെപ്പോലെ. ജഗതിയെയും ജഗദീഷിനെയും കോമാളി കളിപ്പിച്ചില്ല എന്നതിലാശ്വാസം. മാമുക്കൊയയുടെ യുദ്ധം മാത്രം ടൈപ്പ് ചെയ്യപ്പെട്ടത് കൊണ്ടാവാം, ചിരിപ്പിക്കാനേ ഉതകിയുള്ളൂ. ചുരുക്കത്തില് ഞങ്ങളുടെ അഭിപ്രയത്തില് എം റ്റി ഹരിഹരന് റ്റീമിനു വടക്കന് വീരഗാഥയില് നിന്നുണ്ടായത്ര വിജയം ആയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാലും നമ്മുടെ വീരനായകന്മാരില്‍ ഒരാളുടെ ആവേശമുണ്ടാക്കുന്ന ജീവിതം തികഞ്ഞ യാധാര്‍ദ്ധ്യ ബോധത്തോടെ ചിത്രീകരിച്ചു എന്നത് അഭിനന്ദനാര്‍ഹം തന്നെ.
For those who want to know the history of Pazhassiraaja see this link:
http://en.wikipedia.org/wiki/Pazhassi_Raja
Friday, October 23, 2009
ഒരു റെയില് യാത്ര., റെയില് വേയുടെ കാര്യക്ഷമതയും.
തിരുവനതപുരത്തിനു പോകാന് റ്റിക്കറ്റു ബുക്കു ചെയ്തു, രണ്ടാം ടയറ് എസി യില് തന്നെ. വണ്ടി കൃത്യ സമയത്തു തന്നെ എത്തി, എ1 കമ്പാറ്ട്ടുമെന്റു തിരഞ്ഞു പിടിച്ചു ബെറ്ത്തില് എത്തി. പക്ഷേ ഞാന് ബുക്കു ചെയ്ത ബെറ്ത്തില് ആരോ സുഖമായി പുതച്ചു കിടന്നു ഉറങ്ങുന്നു. അല്പം പ്രായമായ ആള് ആയതു കൊണ്ടു ഉണറ്ത്താന് തുനിഞ്ഞില്ല, അപ്പോള് അടുത്ത സീറ്റില് ഇരുന്ന ആള് പറഞ്ഞു, എസി ഒരു കോച്ചേ ഉള്ളൂ. റ്റി റ്റി യെ കണ്ടാല് നിങ്ങളുടെ സീറ്റ് എവിടെ എന്നു അറിയാം എന്നു. റ്റി റ്റി പുറത്തു നില്കുന്നു, ചുറ്റും ഒരു പത്തിരുപതു ആള്ക്കാറ് ഉണ്ടു. സാധാരണ റ്റിക്കറ്റു ബുക്കു ചെയ്യ്യാതെ അവസാന നിമിഷത്തില് ബെറ്ത്തിനുള്ള ആവശ്യക്കാരാണെന്നേ ഞാന് കരുതിയുള്ളൂ. ഞാനും കൂട്ടത്തില് കൂടിയപ്പോഴാണു അറിയുന്നതു എന്നെപ്പോലെ സീറ്റു അറിയാന് വേണ്ടി ഉള്ലവരാണു. ഞാനും അവരുടെ കൂടെ കൂടി, പത്തു മിനുട്ടു കഴിഞ്ഞു റ്റി റ്റി പറഞ്ഞു നിങ്ങള് ഒന്നാം ക്ലാസ്സില് എ ക്യാബിനില് പോയി ഇരിക്കൂ, ഞാന് അവിടെക്കു വരാം എന്നു. ഏതായാലും ഇരിക്കാന് ഇടമായല്ലോ എന്നു കരുതി ഞാന് അവിടെ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോല് റ്റി റ്റി വന്നു, സീറ്റു ഉറപ്പാക്കി. അവിടെത്തന്നെ ഇരുന്നോളൂ എന്നു ഉത്തരവായി.
നല്ല ക്ഷീണം ഉണ്ടായിരുന്നു എന്നതു കൊണ്ടും ചുറ്റുപാടും പാറ്റാകളും മറ്റു ക്ഷുദ്ര ജന്തുക്കളും പറക്കുന്നതു പോലും ശ്രദ്ധിക്കാതെ ഉറങ്ങാന് കിടന്നു. കയ്യില് ഒരു ഷീറ്റു പോലും ഇല്ല, സെക്കണ്ടു എസിയില് പുതപ്പും മറ്റും തരുമല്ലോ എന്നു കരുതി. ഏതായാല്കും റബ്ബറ് കുഷനില് വീണതേ അറിഞ്ഞുള്ളൂ. ഉടനെ ഉറങ്ങി. ഉറക്കത്തിനിടയില് റ്റി റ്റി എന്തോ കടലാസ് കയ്യില് തന്നു, പകുതി ഉറക്കത്തില് അതു പോക്കറ്റില് തള്ലി ഉറക്കം തുടറ്ന്നു. തിരുവനതപുരത്തു എത്തിയപ്പോശ്ഴാണു അതു എടുത്തു നോക്കിയതു. എനിക്കറ്ഹമായ സീറ്റു തരാന് കഴിഞില്ല അതു കൊണ്ടു റെയില്കൂലിയില് ഉള്ള വ്യത്യാസം തിരിച്ചു വാങ്ങാനുള്ള സെറ്ട്ടിഫികേറ്റാണു. ഇതു കൊണ്ടെന്താ പ്രയോജനം? പണ്ടൊക്കെ റെയില് വേയില് നിന്നു പണം മടക്കി കിട്ടണമെങ്കില് രെയില് വേ ഡിവിഷനില് എഴുതി കിട്ടിയാല് ആയി ഇല്ലെങ്കിലും എന്നാണു ഓറ്മ്മ.
ഏതായാലും തിരുവനന്തപുരത്തു ഇറങ്ങി, എന്നെ കൊണ്ടു പോകാന് ഉള്ള വണ്ടി വരാന് അല്പം താമസം ഉണ്ടെന്നു അറിഞ്ഞു റ്റിക്കറ്റു കൌണ്ടറില് അന്വേഷിക്കാം എന്നു വിചാരിച്ചു ഒരു കൌണ്ടറില് കാണിച്ചു,. അവര് അപേക്ഷ എഴുതണമെന്നോ മറ്റോ പറയുമെന്നു പ്രതീക്ഷിച്ചു പേനയും കടലാസും തപ്പി എട്യുക്കുന്ന സമയത്തു അവര് റ്റിക്കറ്റു തിരിച്ചു തന്നു പുറത്തു ഒപ്പിടാന് പറഞ്ഞു. ഞാന് അനുസരിച്ചു, അടുത്ത നിമിഷം കൂടുതല് വാങ്ങിയ റെയില് കൂലി നൂറു രൂപാ തിരിച്ചു തന്നു. എന്തെളുപ്പം, എ സി ഇല്ലാതെ യാത്ര ചെയ്തെങ്കിലും എന്താ, പൈസ ഉടനെ കിട്ടിയല്ലോ. അപ്പോള് നമ്മുടെ റെയില് വേയിലും പുരോഗമനം ഉണ്ടു, റ്റിക്കറ്റു ബുക്കു ചെയ്യുന്നതില് മാത്രമല്ല, മറ്റു കാര്യത്തിലും. ആവശൂത്തിനു കോച്ചിടാന് സൌകര്യമില്ലെങ്കിലും യാത്രക്കാരില് നിന്നു വാങ്ങിയ അധിക കൂലി ഉടനേ തിരിച്ചു തരാനുള്ള സംവിധാനം ഉള്ളതു നന്നായി. മുന്മന്ത്രി ലാലു പ്രസാദിന്നു നമസ്കാരം.
നല്ല ക്ഷീണം ഉണ്ടായിരുന്നു എന്നതു കൊണ്ടും ചുറ്റുപാടും പാറ്റാകളും മറ്റു ക്ഷുദ്ര ജന്തുക്കളും പറക്കുന്നതു പോലും ശ്രദ്ധിക്കാതെ ഉറങ്ങാന് കിടന്നു. കയ്യില് ഒരു ഷീറ്റു പോലും ഇല്ല, സെക്കണ്ടു എസിയില് പുതപ്പും മറ്റും തരുമല്ലോ എന്നു കരുതി. ഏതായാല്കും റബ്ബറ് കുഷനില് വീണതേ അറിഞ്ഞുള്ളൂ. ഉടനെ ഉറങ്ങി. ഉറക്കത്തിനിടയില് റ്റി റ്റി എന്തോ കടലാസ് കയ്യില് തന്നു, പകുതി ഉറക്കത്തില് അതു പോക്കറ്റില് തള്ലി ഉറക്കം തുടറ്ന്നു. തിരുവനതപുരത്തു എത്തിയപ്പോശ്ഴാണു അതു എടുത്തു നോക്കിയതു. എനിക്കറ്ഹമായ സീറ്റു തരാന് കഴിഞില്ല അതു കൊണ്ടു റെയില്കൂലിയില് ഉള്ള വ്യത്യാസം തിരിച്ചു വാങ്ങാനുള്ള സെറ്ട്ടിഫികേറ്റാണു. ഇതു കൊണ്ടെന്താ പ്രയോജനം? പണ്ടൊക്കെ റെയില് വേയില് നിന്നു പണം മടക്കി കിട്ടണമെങ്കില് രെയില് വേ ഡിവിഷനില് എഴുതി കിട്ടിയാല് ആയി ഇല്ലെങ്കിലും എന്നാണു ഓറ്മ്മ.
ഏതായാലും തിരുവനന്തപുരത്തു ഇറങ്ങി, എന്നെ കൊണ്ടു പോകാന് ഉള്ള വണ്ടി വരാന് അല്പം താമസം ഉണ്ടെന്നു അറിഞ്ഞു റ്റിക്കറ്റു കൌണ്ടറില് അന്വേഷിക്കാം എന്നു വിചാരിച്ചു ഒരു കൌണ്ടറില് കാണിച്ചു,. അവര് അപേക്ഷ എഴുതണമെന്നോ മറ്റോ പറയുമെന്നു പ്രതീക്ഷിച്ചു പേനയും കടലാസും തപ്പി എട്യുക്കുന്ന സമയത്തു അവര് റ്റിക്കറ്റു തിരിച്ചു തന്നു പുറത്തു ഒപ്പിടാന് പറഞ്ഞു. ഞാന് അനുസരിച്ചു, അടുത്ത നിമിഷം കൂടുതല് വാങ്ങിയ റെയില് കൂലി നൂറു രൂപാ തിരിച്ചു തന്നു. എന്തെളുപ്പം, എ സി ഇല്ലാതെ യാത്ര ചെയ്തെങ്കിലും എന്താ, പൈസ ഉടനെ കിട്ടിയല്ലോ. അപ്പോള് നമ്മുടെ റെയില് വേയിലും പുരോഗമനം ഉണ്ടു, റ്റിക്കറ്റു ബുക്കു ചെയ്യുന്നതില് മാത്രമല്ല, മറ്റു കാര്യത്തിലും. ആവശൂത്തിനു കോച്ചിടാന് സൌകര്യമില്ലെങ്കിലും യാത്രക്കാരില് നിന്നു വാങ്ങിയ അധിക കൂലി ഉടനേ തിരിച്ചു തരാനുള്ള സംവിധാനം ഉള്ളതു നന്നായി. മുന്മന്ത്രി ലാലു പ്രസാദിന്നു നമസ്കാരം.
Monday, October 19, 2009
എനിക്കും കിട്ടണം പണം : മറ്റൊരു ഡോക്ടറ്
ഞാന് കോഴിക്കോട്ടു ജോലി ചെയ്യുന്നതിനിടയില് ആണു. ഹെറ്ണിയ എന്ന രോഗം വന്നു പെട്ടതു. ‘കുടലിറക്കം‘ എന്നു മലബാറില് പറയുന്ന ഈ അസുഖത്തിനു ശസ്ത്രക്രിയ മാത്രമേ ചികിത്സയുള്ളൂ എന്നു പലരും പറഞ്ഞു. പ്രത്യേകിച്ചും ആരംഭ ദിശയില് കൂടുതല് പ്രശ്നം ഉണ്ടാകാന് സാദ്ധ്യത ഉണ്ടത്രേ. മനസ്സിലാകിയതില് നിന്നു നമ്മുടെ ഉദരഭിത്തിയുടേ താഴ് ഭാഗത്തുള്ള പേശികളുടെ ബലക്കുറവു മൂലം അതില് ഒരു ചെറിയ സുഷിരം ഉണ്ടാവുന്നു. കുടലിന്റെ ഒരു ഭാഗം ജനനേന്ദ്രിയത്തിന്റെ വശത്തുണ്ടാകുന്ന ആ സുഷിരത്തില് കൂടി താഴോട്ടു ഇറങ്ങുന്നതാണു കുടലിറക്കം. ആദ്യം ആ സുഷിരം ചെറിയതായിരിക്കും. കൂടുതല് ഭാരം എടുക്കുമ്പോഴോ , മല വിസറ്ജനം ചെയ്യുമ്പോള് സമ്മറ്ദം ചെലുത്തുന്നതു കൊണ്ടൊ പെട്ടെന്നു കൂടലിന്റെ ഭാഗം താഴേക്കിറങ്ങുന്നു. തീവ്രമായ വേദന ആ സമയത്തുണ്ടാവുന്നു. ജീവിതത്തില് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വേദന. വേദനയുടെ ശക്തിയില് വിയറ്ത്തു കൂളിച്ചു വല്ലാതെ തളരുന്നു. സുഷിരം വളരെ ചെറുതാണെങ്കില് കുടലിന്റെ പുറത്തേക്കു ചാടുന്ന ഭാഗം രക്ത ഓട്ടം നിലച്ചു നീല നിറം ആവുക ആണെങ്കില് ആ ഭാഗം മുറിച്ചു കള്യേണ്ടി വന്നേക്കുമത്രേ. ഇതിനാണു സ്ട്രാങുലേറ്റഡ് ഹെറ്ണിയ (strangulated hernea)എന്നു പറയുന്നതു. ശ്രദ്ധിക്കാതിരുന്നാല് ജീവാപായം വരെ വരാന് സാധ്യത ഉണ്ടാവും. എന്നാല് കുറച്ചു പഴക്കം ആയാല് ഈ സുഷിരം വലുതാകുകയും കുടലിന്റെ താഴോട്ടുള്ള ഇറക്കം കൂടുതല് പ്രാവശ്യം സംഭവിക്കാമെന്നാലും വേദന കുറയുകയും മുന്പറഞ്ഞ മാതിരി ഉണ്ടാകാവുന്ന അപകടം ഒഴിവാകുകയും ചെയ്യ്ന്നു. പരിചയം കൊണ്ടു താഴോട്ടിറങ്ങുന്ന കുടല് ഭാഗത്തെ വിരലുകൊണ്ടു തള്ളി പൂര്വസ്ഥിതിയില് ആക്കി കെട്ടി വക്കാനും കഴിയുന്നു. ഉറപ്പുള്ള ലങ്കോട്ടി (കൌപീനം) അഥവാ ഉദരഭിത്തികള്കു ശക്തികിട്ടാന് തുകല്കൊണ്ടുള്ള ബെല്ടു ഇവ ഉപയോഗിച്ചാല് കുറെയൊക്കെ ബുദ്ധിമുട്ടു ഒഴിവാക്കാം. പക്ഷേ യാത്രക്കിടയിലോ മറ്റോ കുടലിറങ്ങിയാല് വളരെ ബുദ്ധിമുട്ടുണ്ടാകാം.
ഏതായാലും കൂടുതല് ചിന്തിക്കാതെ ഓപ്പേറേഷനു തന്നെ തീരുമാനിച്ചു. പലപ്പോഴായി അനുഭവിച്ചവന്ന വേദനയുടെ ശക്തി അത്ര ഉണ്ടായിരുന്നു. കോഴിക്കോട്ടു മെഡിക്കല് കോളേജിലെ നല്ല ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനെന്നറിയപ്പെടുന്ന ഒരു അസിസ്റ്റന്റ് പ്രൊഫസ്സറെയാണു കാണിച്ചതു. വളരെ നല്ല മനുഷ്യന്. വീട്ടില് പോയി കണ്ടു കാര്യമായി സംസാരിച്ചു. കൂടുതല് പരിചയപ്പെട്ടപ്പോള് സാധാരണയുള്ള കണ്സല്ട്ടേഷന് ഫീസുപോലും വാങ്ങിയില്ല. ഭാര്യയോടു ഞാന് പറഞ്ഞു വീട്ടില് അറിയിക്കേണ്ട, കുഞ്ഞുങ്ങള് രണ്ടു പേരെയും സഹപ്രവറ്തകരുടെ കൂടെ ആക്കി, ഞാനും ഭാര്യയും ആശുപത്രിയില് ഒരു പേയ് വാറ്ഡുമുറി കിട്ടിയതനുസരിച്ചു ഓപെറേഷനു തയാറായി. കൂട്ടിനായി മംഗലാപുരത്തു ജോലിചെയ്യുന്ന അളിയനെയും കൂട്ടി. സ്വന്തവേ പേടി കൂടുതല് ആയ ശ്രീമതി പലരോടും അന്വേഷിച്ചപ്പോള് പേവാറ്ഡില് താമസം സുഖമാണെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞുള്ള ദിവസങ്ങളില് ചില ബുദ്ധിമുട്ടുകളുണ്ടാകാം. തീവ്ര പരിചരണം ആവശ്യമുള്ള ആ ദിവസങ്ങളില് പേ വാറ്ഡില് വേണ്ടത്ര നഴ്സിങ്ങ് പരിചരണം കിട്ടുമോ എന്നു ശ്രീമതിക്കു വലിയ ശങ്ക. അതുകൊണ്ടു ഒന്നു രണ്ടു ദിവസം ശസ്ത്രക്രിയാ വാറ്ഡില് തന്നെ കിടക്കണമെന്നു അയാള്കു നിറ്ബന്ധം. വാറ്ഡില് കിടക്കുന്നവറ്ക്കു യൂണിറ്റ് തലവന്റെ അനുവാദം വേണം. എന്റെ ഓപെറെഷന് ചെയ്യാന് തീരുമാനിച്ച സറ്ജന് തന്നെ തലവനെ കാണുന്നതു നല്ലതു എന്നു പറഞ്ഞു.
തലവന് കുപ്രസിദ്ധനായ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്. കൈക്കൂലിവാങ്ങുന്നതില് യാതൊരു വൈമനസ്യവും ഇല്ലാത്ത ആള്. അന്നു കോഴിക്കോട്ടു അഴിമതിക്കാരും മനുഷ്യത്വം ഇല്ലാത്തവരുമായ ചില ഡോക്ടറ്മാരെ ജനകീയവിചാരണ നടത്തിയതായി കേട്ടിരുന്നു. ഈ ഡോക്ടറും അവരുടെ ലിസ്റ്റില് പെട്ടതായിരുന്നു. ഏതായാലും അളിയന്റെ കയ്യില് കുറച്ചു പണവുമായി തലവനെ വീട്ടില് പോയി കാണാന് പറഞ്ഞുവിട്ടു.. അദ്ദേഹം രോഗി ആരാണെന്നു പോലും ചോദിക്കാതെ പണം എണ്ണിനോക്കി പോക്കറ്റില് ഇട്ടു. പിറ്റേ ദിവസം ശസ്ത്രക്രിയ നടന്നു . വാറ്ഡിന്റെ ഒരു മൂലയില് പകുതി ഭാഗം പൊളിഞ്ഞ ഒരു കട്ടിലില് എനിക്കു കിടക്കാന് തന്നു. ഒരു ഭാഗം നാല്പത്തഞ്ച് ഡിഗ്രീയോളം മുകളിലേക്കു ചെരിഞ്ഞു നില്കുന്ന ഒരു കട്ടില്. തലവനെ പ്രത്യേകം കണ്ടതിനുള്ല സംഭാവന ആവാം. എന്നു സമാധാനിച്ചു.
പക്ഷേ എനിക്കു അന്നു രാത്രി കാളരാത്രി ആയിരുന്നു. കാരണം മൂത്രശങ്ക തീറ്കാന് ഒരു മാറ്ഗവുമില്ല. വാറ്ഡിലേ മൂത്രപ്പുരയിലെ വൃത്തികേടില് മൂത്രം ഒഴിക്കാന് നല്ല ആരോഗ്യം ഉള്ള സാധാരണ ആള്കാറ്ക്കു തന്നെ വലിയ വിഷമണു, പിന്നാണോ വയറിന്റെ താഴ്ഭാഗം നാലിഞ്ചു പിളാറ്ന്നു കുത്തിക്കെട്ടിയിരിക്കുംപോഴു. അല്ലാതെ തന്നെ പ്രൈവസി കുറഞ്ഞാല് മൂത്രം വീഴ്ത്താന് അല്പം ശങ്ക കൂടുതലുള്ള ഞാന്. ടാപു തുറന്നിട്ടു നോക്കി, ചൂടുവെള്ളം വയറിനു മുകളില് വച്ചു നോക്കി, ഒരു പ്രയോജനവും ഇല്ല. പന്ത്രണ്ടു മണിക്കൂറികളോളം മൂത്രം പോകാന് കഴിഞ്ഞില്ലെങ്കില് ഉള്ള ബുദ്ധിമുട്ടുകള് അനുഭവിച്ചവര്ക്കെ അറിയൂ. രക്തത്തില് യൂറിയായുടെ അംശം കൂടിയാല് ആളു ഇപ്പോള് മരിക്കുമോ എന്നു വരെ തോന്നാം ( ഡോക്ടറ് മാറ് ഡിസ്ട്രസ്സ് ലക്ഷണങ്ങള് distress symptoms എന്നു പറയുന്ന നിലയിലേക്കു ഞാന് നീങ്ങി. അവസാന കാലത്തേ ശ്വ്വാസം വലിക്കുമ്പോളുള്ള വിഷമം ഇതുപോലാണത്രേ. ) കാരണം മനസ്സിലാക്കിയപ്പോള് ഡോക്ടര്മാറ് പേ വാറ്ഡിലേക്കു പൊയ്കൊള്ളാന് അനുവാദം തരുകയും ചെയ്തു. അവിടെ എത്തി ഏതാനും മിനുട്ടുകള്കകം മൂത്രം ഒഴിച്ചപ്പോള് എന്റെ വിഷമം മാറുകയും ചെയ്തു.
കുറച്ചു ദിവസങ്ങള് കഴിഞ്ഞു ആശുപത്രിയില് നിന്നു വീട്ടിലേകു പോന്നു. അതിനു ശേഷം ഒന്നു രണ്ടു പ്രാവശ്യം വയറ്റില് ഗ്യാസ് നിറഞ്ഞതുകൊണ്ടു ചെറിയ ബുദ്ധിമുട്ടുകള് ഉണ്ടായി, നമ്മുടെ ഓപെറേഷന് ചെയ്ത ഡോക്ടറുടെ അടുത്തു പോയി. ഒരിക്കല് പോലും അദ്ദേഹം ഒരു പൈസാ സ്നേഹപൂറ്വം കൊടുത്തിട്ടും അദ്ദേഹം വാങ്ങിയില്ല. അവസാനത്തെ ചെക്കപ് കഴിഞ്ഞു പോരുമ്പോള് അദ്ദേഹം അറിയാതെ ഞാന് കുറച്ചു പണം അദ്ദേഹത്തിന്റെ മേശവിരിയുടെ താഴെ വച്ചു പോന്നു. ജോലി സമയം കഴിഞ്ഞു വീട്ടില് വച്ചുള്ള കണ്സല്ടെഷനു ന്യായമായ തുക വാങ്ങുന്നതില് വലിയ തെറ്റൊന്നും ഇല്ലല്ലോ.
ചുരുക്കത്തില് തന്റെ അദ്ധ്യക്ഷതയിലുള്ള വാറ്ഡില് തന്റെ അസ്സിസ്റ്റന്റ് ഓപെറേഷന് ചെയ്ത രോഗി ആരെന്നു പേരുപോലും ചോദിക്കാതെ പണം വാങ്ങിയ തലവന് ഒരു ഡോക്ടറ്, ശസ്ത്രക്രിയ ഭംഗി ആയി ചെയ്തിട്ടും ഒരു പൈസ പോലും വാങ്ങാത്ത മറ്റൊരു ഡോക്ടറ്. ആദ്യത്തെ ആളിനെ പിന്നീടു ജനകീയ വിചാരണ ചെയ്യുക തന്നെ ചെയ്തു, ഞാന് ഇല്ലായിരുന്നു എങ്കിലും. പത്രത്തില് വായിച്ചപ്പോള് ഇത്തരം ആള്കാറ് അതു അര്ഹിക്കുന്നു എന്നു തന്നെ തോന്നി.ആരാണെന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക.
കുറിപ്പു: ഇവര് രണ്ടുപേരും ഇന്നും കോഴിക്കോട്ടുണ്ടു, ഒരാള് മുടങ്ങാതെ ഗീതാപാരായണവും മറ്റുമായി ക്ഷേത്രങ്ങള് കയറി ഇറങ്ങുന്നു. മറ്റെയാള് സുഖമായി ഇന്നും പ്രാക്ടീസ് ചെയ്യുന്നു.
ഏതായാലും കൂടുതല് ചിന്തിക്കാതെ ഓപ്പേറേഷനു തന്നെ തീരുമാനിച്ചു. പലപ്പോഴായി അനുഭവിച്ചവന്ന വേദനയുടെ ശക്തി അത്ര ഉണ്ടായിരുന്നു. കോഴിക്കോട്ടു മെഡിക്കല് കോളേജിലെ നല്ല ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനെന്നറിയപ്പെടുന്ന ഒരു അസിസ്റ്റന്റ് പ്രൊഫസ്സറെയാണു കാണിച്ചതു. വളരെ നല്ല മനുഷ്യന്. വീട്ടില് പോയി കണ്ടു കാര്യമായി സംസാരിച്ചു. കൂടുതല് പരിചയപ്പെട്ടപ്പോള് സാധാരണയുള്ള കണ്സല്ട്ടേഷന് ഫീസുപോലും വാങ്ങിയില്ല. ഭാര്യയോടു ഞാന് പറഞ്ഞു വീട്ടില് അറിയിക്കേണ്ട, കുഞ്ഞുങ്ങള് രണ്ടു പേരെയും സഹപ്രവറ്തകരുടെ കൂടെ ആക്കി, ഞാനും ഭാര്യയും ആശുപത്രിയില് ഒരു പേയ് വാറ്ഡുമുറി കിട്ടിയതനുസരിച്ചു ഓപെറേഷനു തയാറായി. കൂട്ടിനായി മംഗലാപുരത്തു ജോലിചെയ്യുന്ന അളിയനെയും കൂട്ടി. സ്വന്തവേ പേടി കൂടുതല് ആയ ശ്രീമതി പലരോടും അന്വേഷിച്ചപ്പോള് പേവാറ്ഡില് താമസം സുഖമാണെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞുള്ള ദിവസങ്ങളില് ചില ബുദ്ധിമുട്ടുകളുണ്ടാകാം. തീവ്ര പരിചരണം ആവശ്യമുള്ള ആ ദിവസങ്ങളില് പേ വാറ്ഡില് വേണ്ടത്ര നഴ്സിങ്ങ് പരിചരണം കിട്ടുമോ എന്നു ശ്രീമതിക്കു വലിയ ശങ്ക. അതുകൊണ്ടു ഒന്നു രണ്ടു ദിവസം ശസ്ത്രക്രിയാ വാറ്ഡില് തന്നെ കിടക്കണമെന്നു അയാള്കു നിറ്ബന്ധം. വാറ്ഡില് കിടക്കുന്നവറ്ക്കു യൂണിറ്റ് തലവന്റെ അനുവാദം വേണം. എന്റെ ഓപെറെഷന് ചെയ്യാന് തീരുമാനിച്ച സറ്ജന് തന്നെ തലവനെ കാണുന്നതു നല്ലതു എന്നു പറഞ്ഞു.
തലവന് കുപ്രസിദ്ധനായ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്. കൈക്കൂലിവാങ്ങുന്നതില് യാതൊരു വൈമനസ്യവും ഇല്ലാത്ത ആള്. അന്നു കോഴിക്കോട്ടു അഴിമതിക്കാരും മനുഷ്യത്വം ഇല്ലാത്തവരുമായ ചില ഡോക്ടറ്മാരെ ജനകീയവിചാരണ നടത്തിയതായി കേട്ടിരുന്നു. ഈ ഡോക്ടറും അവരുടെ ലിസ്റ്റില് പെട്ടതായിരുന്നു. ഏതായാലും അളിയന്റെ കയ്യില് കുറച്ചു പണവുമായി തലവനെ വീട്ടില് പോയി കാണാന് പറഞ്ഞുവിട്ടു.. അദ്ദേഹം രോഗി ആരാണെന്നു പോലും ചോദിക്കാതെ പണം എണ്ണിനോക്കി പോക്കറ്റില് ഇട്ടു. പിറ്റേ ദിവസം ശസ്ത്രക്രിയ നടന്നു . വാറ്ഡിന്റെ ഒരു മൂലയില് പകുതി ഭാഗം പൊളിഞ്ഞ ഒരു കട്ടിലില് എനിക്കു കിടക്കാന് തന്നു. ഒരു ഭാഗം നാല്പത്തഞ്ച് ഡിഗ്രീയോളം മുകളിലേക്കു ചെരിഞ്ഞു നില്കുന്ന ഒരു കട്ടില്. തലവനെ പ്രത്യേകം കണ്ടതിനുള്ല സംഭാവന ആവാം. എന്നു സമാധാനിച്ചു.
പക്ഷേ എനിക്കു അന്നു രാത്രി കാളരാത്രി ആയിരുന്നു. കാരണം മൂത്രശങ്ക തീറ്കാന് ഒരു മാറ്ഗവുമില്ല. വാറ്ഡിലേ മൂത്രപ്പുരയിലെ വൃത്തികേടില് മൂത്രം ഒഴിക്കാന് നല്ല ആരോഗ്യം ഉള്ള സാധാരണ ആള്കാറ്ക്കു തന്നെ വലിയ വിഷമണു, പിന്നാണോ വയറിന്റെ താഴ്ഭാഗം നാലിഞ്ചു പിളാറ്ന്നു കുത്തിക്കെട്ടിയിരിക്കുംപോഴു. അല്ലാതെ തന്നെ പ്രൈവസി കുറഞ്ഞാല് മൂത്രം വീഴ്ത്താന് അല്പം ശങ്ക കൂടുതലുള്ള ഞാന്. ടാപു തുറന്നിട്ടു നോക്കി, ചൂടുവെള്ളം വയറിനു മുകളില് വച്ചു നോക്കി, ഒരു പ്രയോജനവും ഇല്ല. പന്ത്രണ്ടു മണിക്കൂറികളോളം മൂത്രം പോകാന് കഴിഞ്ഞില്ലെങ്കില് ഉള്ള ബുദ്ധിമുട്ടുകള് അനുഭവിച്ചവര്ക്കെ അറിയൂ. രക്തത്തില് യൂറിയായുടെ അംശം കൂടിയാല് ആളു ഇപ്പോള് മരിക്കുമോ എന്നു വരെ തോന്നാം ( ഡോക്ടറ് മാറ് ഡിസ്ട്രസ്സ് ലക്ഷണങ്ങള് distress symptoms എന്നു പറയുന്ന നിലയിലേക്കു ഞാന് നീങ്ങി. അവസാന കാലത്തേ ശ്വ്വാസം വലിക്കുമ്പോളുള്ള വിഷമം ഇതുപോലാണത്രേ. ) കാരണം മനസ്സിലാക്കിയപ്പോള് ഡോക്ടര്മാറ് പേ വാറ്ഡിലേക്കു പൊയ്കൊള്ളാന് അനുവാദം തരുകയും ചെയ്തു. അവിടെ എത്തി ഏതാനും മിനുട്ടുകള്കകം മൂത്രം ഒഴിച്ചപ്പോള് എന്റെ വിഷമം മാറുകയും ചെയ്തു.
കുറച്ചു ദിവസങ്ങള് കഴിഞ്ഞു ആശുപത്രിയില് നിന്നു വീട്ടിലേകു പോന്നു. അതിനു ശേഷം ഒന്നു രണ്ടു പ്രാവശ്യം വയറ്റില് ഗ്യാസ് നിറഞ്ഞതുകൊണ്ടു ചെറിയ ബുദ്ധിമുട്ടുകള് ഉണ്ടായി, നമ്മുടെ ഓപെറേഷന് ചെയ്ത ഡോക്ടറുടെ അടുത്തു പോയി. ഒരിക്കല് പോലും അദ്ദേഹം ഒരു പൈസാ സ്നേഹപൂറ്വം കൊടുത്തിട്ടും അദ്ദേഹം വാങ്ങിയില്ല. അവസാനത്തെ ചെക്കപ് കഴിഞ്ഞു പോരുമ്പോള് അദ്ദേഹം അറിയാതെ ഞാന് കുറച്ചു പണം അദ്ദേഹത്തിന്റെ മേശവിരിയുടെ താഴെ വച്ചു പോന്നു. ജോലി സമയം കഴിഞ്ഞു വീട്ടില് വച്ചുള്ള കണ്സല്ടെഷനു ന്യായമായ തുക വാങ്ങുന്നതില് വലിയ തെറ്റൊന്നും ഇല്ലല്ലോ.
ചുരുക്കത്തില് തന്റെ അദ്ധ്യക്ഷതയിലുള്ള വാറ്ഡില് തന്റെ അസ്സിസ്റ്റന്റ് ഓപെറേഷന് ചെയ്ത രോഗി ആരെന്നു പേരുപോലും ചോദിക്കാതെ പണം വാങ്ങിയ തലവന് ഒരു ഡോക്ടറ്, ശസ്ത്രക്രിയ ഭംഗി ആയി ചെയ്തിട്ടും ഒരു പൈസ പോലും വാങ്ങാത്ത മറ്റൊരു ഡോക്ടറ്. ആദ്യത്തെ ആളിനെ പിന്നീടു ജനകീയ വിചാരണ ചെയ്യുക തന്നെ ചെയ്തു, ഞാന് ഇല്ലായിരുന്നു എങ്കിലും. പത്രത്തില് വായിച്ചപ്പോള് ഇത്തരം ആള്കാറ് അതു അര്ഹിക്കുന്നു എന്നു തന്നെ തോന്നി.ആരാണെന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക.
കുറിപ്പു: ഇവര് രണ്ടുപേരും ഇന്നും കോഴിക്കോട്ടുണ്ടു, ഒരാള് മുടങ്ങാതെ ഗീതാപാരായണവും മറ്റുമായി ക്ഷേത്രങ്ങള് കയറി ഇറങ്ങുന്നു. മറ്റെയാള് സുഖമായി ഇന്നും പ്രാക്ടീസ് ചെയ്യുന്നു.
Sunday, October 18, 2009
ഞാന് കണ്ട ചില ഡോക്റ്റാര്മാര് : 1
ഒരു ഡോക്ടറുടെ ജോലി ഏറ്റവും മാന്യമായതാണെന്നു കരുതുന്ന ഒരാളാണു ഞാന്. മറ്റുള്ളവരുടെ വേദന കുറയ്ക്കാനും ഒരു പക്ഷേ ജീവന് തന്നെ നിലനിറുത്താനും ഒരു ഡോക്ക്ടറ്ക്കു മാത്രമേ കഴിയുകയുള്ളൂ. എന്നാല് ഇന്നു നമ്മുടെ സമൂഹത്തില് പ്രവറ്ത്തിക്കുന്ന ഡോക്ടറ്മാരില് എത്ര പേര് ഈ കാര്യം മനസ്സിലാക്കുന്നു. കഴിവുള്ള, മനുഷ്യത്വമുള്ള , ദയയുള്ള ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം പണം അയാള് ചോദിക്കാതെ തന്നെ, ആള്ക്കാര് കൊടുക്കും, തീര്ചയാണു, എന്നാല് ഇന്നു ഇത്തരം എത്ര ഡോക്ടറ്മാര് ഉണ്ടു?
രംഗം ഒന്നു:
കാലം 1960-61. എന്റെ ഒരമ്മാവനു ശ്വാസം മുട്ടലായി തിരുവനന്തപുരം മെഡിക്കല് കോള്ളേജില് പ്രവേശിപ്പിച്ചു. ഇന്നത്തെ ആധുനിക രോഗ നിറ്ണയ മാറ്ഗമൊന്നും അന്നു ഇല്ല എന്നോറ്ക്ക്ക്കണം. എന്നാല് അവിടത്തെ ഒരു കൂട്ടം ഡോക്ടറ്ര്മാര് പരിശോധിച്ചു അമ്മാവനു ഹൃദയത്തിനാണു തകരാറ് എന്നു കണ്ടുപിടിച്ചു. അപകടസാദ്ധ്യത കൂടുതലാണെങ്കിലും ഹൃദയ ശസ്ത്രക്രിയ മാത്രമേ ജീവന് രക്ഷിക്കാന് മാറ്ഗമുള്ളൂ എന്നു തീരുമാനിച്ചൂ. അന്നത്തെ പരിമിതമായ സൌകര്യങ്ങളില് ഏതാണ്ടു പത്തു മണിക്കൂറ് കൊണ്ടു ശസ്ത്രക്രിയ വിജയകരമായി പൂറ്ത്തിയാക്കി, ഒന്നു രണ്ടാഴ്ച വിശ്രമം കഴിഞ്ഞു അമ്മാവന് വീട്ടിലേക്കു പോന്നു. സാധാരണ ജീവിതം നയിച്ചു വന്നു.
രംഗം രണ്ടു.
1980-81. കോഴിക്കോട്ടു മെഡിക്കല് കോള്ളേജു. അന്നത്തെ അമ്മാവനെ ചികിത്സിച്ച പ്രധാന ഡോക്ടറ് റ്റി ഡി ഗോപാലകൃഷ്ണപിള്ള കോഴിക്കോട്ടു മെഡിസിന് പ്രഫസ്സര് ആണു.അമ്മാവനു ചില സമയത്തു എക്കിട്ടം(എക്കിള് ) തുടര്ച്ചയായി വരുന്നു. അദ്ദേഹത്തിനു പഴയ ഡോക്ടരെ തന്നെ കാണണമെന്നു വാശി. ഞാന് കോഴിക്കോട്ടു ജോലിയില് ഉണ്ടു എന്നുള്ള വിവരം അറിഞ്ഞു ഒരു രാത്രിയില് , എന്റെ അടുത്തെത്തി. ഡോക്ടറെക്കാണണം , എന്താണു വഴി. അന്നും ഇന്നും കോഴിക്കോട്ടു ഒരു നല്ല ഡോക്ടരെകാണണമെങ്കില് രണ്ടാഴ്ചമുന്പു ബുക്കു ചെയ്യണം. ഞാന് അന്വേഷിച്ചു. റ്റി ഡി ജി വീട്ടില് വച്ചു രോഗികളെ പരിശോധിക്കാറില്ല,അമ്മാവന്റെ കയ്യില് പഴയ കടലാസുകള് ഒന്നും ഇല്ല, ഓ പി യില് കാണിച്ചു ഡോക്ടറെകാണാനും ചീട്ടു വാങ്ങാനും . എനിക്കു മറ്റു ഡോക്ടാറ്മാരെ ആരെയും പരിചയവും ഇല്ല.. ആരോ പറഞ്ഞു ഡോക്ടര് എട്ടു മണിക്കു കൃത്യമായി വരും . വരുമ്പോള് അദ്ദേഹത്തിന്റെ ആഫീസ് മുറിയുടെ വാതില്ക്കല് നിന്നാല് ഒരു പക്ഷേ എന്താണെന്നു ചോദിക്കുമായിരിക്കും എന്നു. ഏതായാലും ഭാഗ്യം പരീക്ഷിക്കാന് തന്നെ ഞങ്ങള് തീരുമാനിച്ചു. പുലറ്ച്ചെ ഞങ്ങള് രണ്ടു പേരും കുളിച്ചു ചാത്തമംഗലത്തു നിന്നു ബസ്സില് കയറി 730 മണിക്കു തന്നെ ഡോക്ടറുടെ ആഫീസിന്റെ മുന്പില് നിലയുറപ്പിച്ചു. സമയം 755. ഏതാണ്ടു നൂറു മീറ്ററ് അകലെ എത്തി ഡോക്ടറ്. ഞങ്ങള് അവിടെ നിന്നതു ശ്രദ്ധിച്ചു, പെട്ടെന്നു അദ്ദേഹം അമ്മാവന്റെ അടുത്തേക്കു ഓടി തന്നെ വന്നു “ കൈമളെ, നിങ്ങള് ഇപ്പൊഴും ഉണ്ടോ?, എന്തൊക്കെ ആണു വിശേഷം?” എന്നു പറഞ്ഞു നേരെ മുറിയിലെക്കു കൊണ്ടു പോയി. എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു, “സാരമില്ല, എല്ലാം ശരിയാക്കാം, കൈമള് ഒരാഴ്ച കഴിഞ്ഞു വീട്ടില് പോയാല് മതി” എന്നു പറഞ്ഞു പ്യൂണിനെ വിട്ടു ഒ പി ടിക്കറ്റു വരുത്തി ഒരാഴ്ച മെഡിക്കല് വാറ്ഡില് പ്രവേശിപ്പിച്ചു, പൂറ്ണ സസ്യാഹാരി ആയ അമ്മാവനു മുട്ടയും ആട്ടിന് കരളും എല്ലാം ഉള്പെട്ട പ്രത്യ്യേക ഭക്ഷണവും നല്കാന് നിറ്ദേശം കൊടുത്തു. അടുത്ത ഒരാഴ്ച അമ്മാവനെ അദ്ദേഹം അവിടെ താമസിപ്പിച്ചു. (എല്ലാ ദിവസവും വൈകുന്നേരം ഞാന് അമ്മാവനെ കാണാന് ചെല്ലുമ്പോല് കോഴിമുട്ടയും പൊരിച്ച ആട്ടിന് കരളും അമ്മാവന് കുഞുങ്ങള്ക്കു കൊടുക്കാന് സൂക്ഷിച്ചു വച്ചു എന്നെ ഏല്പിച്ചിരിരുന്നു, അങ്ങനെയാണു ഞാന് മനസ്സിലാക്കിയതു.)
20 വറ്ഷം മുമ്പു താന് ചികിത്സിച്ച ആ രോഗിയെ തന്റെ വിദ്യാറ്ത്ഥികള്ക്കു അഭിമാന പൂറ്വം കാണിച്ചു കൊടുക്കാനും അവറ്ക്കു ക്ലാസ് എടുക്കാനും വേണ്ടി ആയിരുന്നു അതു. മുമ്പു ചികിത്സിച്ച ഒരു സാധാരണ രോഗിയെ അടുത്തൂണ് പറ്റാറായ കാലത്തും ഓറ്മിക്കാനും സ്നേഹപൂറ്വം പര്രിചരിക്കാനും തയ്യാറായ ആ ഡോക്ടറ്ക്കു എന്തു തന്നെ നല്കിക്കൂടാ. ഇത്തരം ഡോക്ക്ടറ്മാറ് പ്രത്യ്ക്ഷ ദൈവങ്ങള് തന്നെ അല്ലേ?
രംഗം ഒന്നു:
കാലം 1960-61. എന്റെ ഒരമ്മാവനു ശ്വാസം മുട്ടലായി തിരുവനന്തപുരം മെഡിക്കല് കോള്ളേജില് പ്രവേശിപ്പിച്ചു. ഇന്നത്തെ ആധുനിക രോഗ നിറ്ണയ മാറ്ഗമൊന്നും അന്നു ഇല്ല എന്നോറ്ക്ക്ക്കണം. എന്നാല് അവിടത്തെ ഒരു കൂട്ടം ഡോക്ടറ്ര്മാര് പരിശോധിച്ചു അമ്മാവനു ഹൃദയത്തിനാണു തകരാറ് എന്നു കണ്ടുപിടിച്ചു. അപകടസാദ്ധ്യത കൂടുതലാണെങ്കിലും ഹൃദയ ശസ്ത്രക്രിയ മാത്രമേ ജീവന് രക്ഷിക്കാന് മാറ്ഗമുള്ളൂ എന്നു തീരുമാനിച്ചൂ. അന്നത്തെ പരിമിതമായ സൌകര്യങ്ങളില് ഏതാണ്ടു പത്തു മണിക്കൂറ് കൊണ്ടു ശസ്ത്രക്രിയ വിജയകരമായി പൂറ്ത്തിയാക്കി, ഒന്നു രണ്ടാഴ്ച വിശ്രമം കഴിഞ്ഞു അമ്മാവന് വീട്ടിലേക്കു പോന്നു. സാധാരണ ജീവിതം നയിച്ചു വന്നു.
രംഗം രണ്ടു.
1980-81. കോഴിക്കോട്ടു മെഡിക്കല് കോള്ളേജു. അന്നത്തെ അമ്മാവനെ ചികിത്സിച്ച പ്രധാന ഡോക്ടറ് റ്റി ഡി ഗോപാലകൃഷ്ണപിള്ള കോഴിക്കോട്ടു മെഡിസിന് പ്രഫസ്സര് ആണു.അമ്മാവനു ചില സമയത്തു എക്കിട്ടം(എക്കിള് ) തുടര്ച്ചയായി വരുന്നു. അദ്ദേഹത്തിനു പഴയ ഡോക്ടരെ തന്നെ കാണണമെന്നു വാശി. ഞാന് കോഴിക്കോട്ടു ജോലിയില് ഉണ്ടു എന്നുള്ള വിവരം അറിഞ്ഞു ഒരു രാത്രിയില് , എന്റെ അടുത്തെത്തി. ഡോക്ടറെക്കാണണം , എന്താണു വഴി. അന്നും ഇന്നും കോഴിക്കോട്ടു ഒരു നല്ല ഡോക്ടരെകാണണമെങ്കില് രണ്ടാഴ്ചമുന്പു ബുക്കു ചെയ്യണം. ഞാന് അന്വേഷിച്ചു. റ്റി ഡി ജി വീട്ടില് വച്ചു രോഗികളെ പരിശോധിക്കാറില്ല,അമ്മാവന്റെ കയ്യില് പഴയ കടലാസുകള് ഒന്നും ഇല്ല, ഓ പി യില് കാണിച്ചു ഡോക്ടറെകാണാനും ചീട്ടു വാങ്ങാനും . എനിക്കു മറ്റു ഡോക്ടാറ്മാരെ ആരെയും പരിചയവും ഇല്ല.. ആരോ പറഞ്ഞു ഡോക്ടര് എട്ടു മണിക്കു കൃത്യമായി വരും . വരുമ്പോള് അദ്ദേഹത്തിന്റെ ആഫീസ് മുറിയുടെ വാതില്ക്കല് നിന്നാല് ഒരു പക്ഷേ എന്താണെന്നു ചോദിക്കുമായിരിക്കും എന്നു. ഏതായാലും ഭാഗ്യം പരീക്ഷിക്കാന് തന്നെ ഞങ്ങള് തീരുമാനിച്ചു. പുലറ്ച്ചെ ഞങ്ങള് രണ്ടു പേരും കുളിച്ചു ചാത്തമംഗലത്തു നിന്നു ബസ്സില് കയറി 730 മണിക്കു തന്നെ ഡോക്ടറുടെ ആഫീസിന്റെ മുന്പില് നിലയുറപ്പിച്ചു. സമയം 755. ഏതാണ്ടു നൂറു മീറ്ററ് അകലെ എത്തി ഡോക്ടറ്. ഞങ്ങള് അവിടെ നിന്നതു ശ്രദ്ധിച്ചു, പെട്ടെന്നു അദ്ദേഹം അമ്മാവന്റെ അടുത്തേക്കു ഓടി തന്നെ വന്നു “ കൈമളെ, നിങ്ങള് ഇപ്പൊഴും ഉണ്ടോ?, എന്തൊക്കെ ആണു വിശേഷം?” എന്നു പറഞ്ഞു നേരെ മുറിയിലെക്കു കൊണ്ടു പോയി. എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു, “സാരമില്ല, എല്ലാം ശരിയാക്കാം, കൈമള് ഒരാഴ്ച കഴിഞ്ഞു വീട്ടില് പോയാല് മതി” എന്നു പറഞ്ഞു പ്യൂണിനെ വിട്ടു ഒ പി ടിക്കറ്റു വരുത്തി ഒരാഴ്ച മെഡിക്കല് വാറ്ഡില് പ്രവേശിപ്പിച്ചു, പൂറ്ണ സസ്യാഹാരി ആയ അമ്മാവനു മുട്ടയും ആട്ടിന് കരളും എല്ലാം ഉള്പെട്ട പ്രത്യ്യേക ഭക്ഷണവും നല്കാന് നിറ്ദേശം കൊടുത്തു. അടുത്ത ഒരാഴ്ച അമ്മാവനെ അദ്ദേഹം അവിടെ താമസിപ്പിച്ചു. (എല്ലാ ദിവസവും വൈകുന്നേരം ഞാന് അമ്മാവനെ കാണാന് ചെല്ലുമ്പോല് കോഴിമുട്ടയും പൊരിച്ച ആട്ടിന് കരളും അമ്മാവന് കുഞുങ്ങള്ക്കു കൊടുക്കാന് സൂക്ഷിച്ചു വച്ചു എന്നെ ഏല്പിച്ചിരിരുന്നു, അങ്ങനെയാണു ഞാന് മനസ്സിലാക്കിയതു.)
20 വറ്ഷം മുമ്പു താന് ചികിത്സിച്ച ആ രോഗിയെ തന്റെ വിദ്യാറ്ത്ഥികള്ക്കു അഭിമാന പൂറ്വം കാണിച്ചു കൊടുക്കാനും അവറ്ക്കു ക്ലാസ് എടുക്കാനും വേണ്ടി ആയിരുന്നു അതു. മുമ്പു ചികിത്സിച്ച ഒരു സാധാരണ രോഗിയെ അടുത്തൂണ് പറ്റാറായ കാലത്തും ഓറ്മിക്കാനും സ്നേഹപൂറ്വം പര്രിചരിക്കാനും തയ്യാറായ ആ ഡോക്ടറ്ക്കു എന്തു തന്നെ നല്കിക്കൂടാ. ഇത്തരം ഡോക്ക്ടറ്മാറ് പ്രത്യ്ക്ഷ ദൈവങ്ങള് തന്നെ അല്ലേ?
Subscribe to:
Posts (Atom)
Blog Archive
-
▼
2009
(29)
-
►
March
(9)
- സിംഗപൂരിലേക്കു ഒരു യാത്ര – കുറച്ചു വറ്ഷങള്കു ശേഷം
- സിംഗപൂരിലേക്കു ഒരു യാത്ര – രണ്ടാം ദിവസം.
- സിംഹപുരത്തേക്കുള്ള യാത്ര- മൂന്നാം ദിവസം ( ഒന്നാം ഭ...
- സിംഹപുരത്തേക്കുള്ള യാത്ര- ഡോള്ഫിന് ലഗൂണ്
- സിംഹപുര ത്തിലെ - അന്തര്സമുദ്ര അക്ക്വേറിയം
- കടലിന്റെ സംഗീതം – സിംഗപൂറ് സെന്റോസ
- കറ്ണ ശപഥം കഥകളി
- കൂടിയാട്ടം , കഥകളി വിരുന്നു കോഴിക്കോട്ടു
- നരകാസുര വധം കഥകളി
-
►
March
(9)
About Me
- Malathi and Mohandas
- ഞങ്ങള് രണ്ടു പേര്‍. ആദ്യത്തെ ആള്‍ വിട്ടമ്മ. മറ്റെയാള്‍ അധ്യാപകന്‍, ഇലക്റ്റികല് എഞ്ചിനീയറിങ്ങില്‍. കുട്ടനാട്ടുകാരാണ്. കോഴിക്കോട്ടു ജോലി ചെയ്യുന്നു, കഴിഞ്ഞ നാല്പതു വര്‍ഷമായി. ആദ്യതെയാളിനു ധാരാളം സമയം. രണ്ടാമത്തെയാളിനു തീരെ സമയം ഇല്ല. എങ്കിലും കിട്ടുന്ന സമയം കൊണ്ടു പലതും കുത്തിക്കുറിക്കുന്നു. യാത്ര ധാരാളം ചെയ്യുന്നത് കൊണ്ടു എഴുതാന്‍ ധാരാളം. സ്വന്തം അനുഭവങ്ങളും പ്രതികരണങ്ങളും ആണ്. വായിക്കുക, വിമര്‍ശിക്കുക. ബോറടിക്കുന്നെന്കില്‍ ക്ഷമിക്കുക.