Posts

Showing posts from 2011

സ്വാമി ഉദിത് ചൈതന്യജി പറഞ്ഞതു :

ദാനം എന്ന കല നദികൾ അവയിലെ വെള്ളം കുടിക്കുന്നില്ല, വൃക്ഷങ്ങൾ അവയിലെ പഴങ്ങൾ ഭക്ഷിക്കുന്നില്ല, മഴ മേഘങ്ങൾ അവ മൂലം വളരുന്ന ധാന്യങ്ങൾ ആഹരിക്കുന്നില്ല. മാന്യന്റെ ധനം മറ്റുള്ളവറ്ക്കു വേണ്ടി ഉള്ളതാണു. ദാനം കൊടുക്കുന്നതു നല്ല കാര്യം ആണെന്നും എല്ലാവരും കൊടുക്കുവാൻ ശീലിക്കണം എന്നും അംഗീകരിച്ചാലും ചില ചോദ്യങ്ങൾക്കു ഉത്തരം കാണേണ്ടതുണ്ടു. 1.എപ്പോഴാണു കൊടുക്കേണ്ടതു? മഹാഭാരതത്തിലെ കഥ ഓർമിക്കുന്നില്ലേ? യുധിഷ്ടിരന്റെ സമീപം ഒരു യാചകൻ ഭിക്ഷ ചോദിച്ചു ചെല്ലുന്നു. നിങ്ങൾ നാളെ വരൂ എന്നു പറഞ്ഞു യുധിഷ്ടിരൻ അയാളെ മടക്കുന്നു. അപ്പോൾ ഭീമ സേനനൻ ചിരിച്ചു കൊണ്ടു പറയുന്നു “ അല്ല, നമ്മുടെ ജ്യേഷ്ടൻ മരണത്തെ കീഴടക്കി കഴിഞ്ഞല്ലൊ. കാരണം നാളെ ഭിക്ഷ കൊടുക്കാൻ അദ്ദേഹം ജീവിച്ചിരിക്കും എന്നു ഉറപ്പാക്കിയതു പോലെ.” അതുകൊണ്ടു ഭിക്ഷ കൊടുക്കാൻ സമയം നോക്കെണ്ടതില്ല. 2. എത്രമാത്രം കൊടുക്കാം ? ചരിത്രത്തിൽൽ നിന്നു ഒരേടു. റാണാ പ്രതാപ് സിങ് മുഗളന്മാരുമായി യുദ്ധത്തിൽ തോറ്റു എല്ലാം നഷ്ടപ്പെട്ടു. ധനവും എല്ലാം, പ്രത്യേകിച്ചു പ്രതീക്ഷ പോലും നഷ്ടമായിരുന്ന സമയത്തു അദ്ദേഹത്തിന്റെ മുൻ മന്ത്രി ഭമാഷ തന്റെ ധനം മുഴുവൻ രാജാവിന്റെ കാ

നമ്മുടെ ഉന്നത വിദ്യാഭ്യാസ നായകന്മാര്‍ എങ്ങനെ നിയമിക്കപ്പെടുന്നു?

നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഇന്ന് നിയന്ത്രിക്കുന്നതാര്? യൂനിവെര്സിടികളില് വൈസ്‌ ചാന്സടലര്മാര്‍, എന്‍ ഐ ടി കളിലും മറ്റും ഡയരക്ടര്‍ മാര്‍ എന്നിങ്ങനെ പല പ്രധാനപ്പെട്ട സ്ഥാപനങ്ങളും നിയന്ത്രിക്കാന്‍ നിയമിക്കപ്പെടുന്നവരുടെ യോഗ്യതകള്‍ എന്താണ്?. ആലോചനാ വിഷയമാകേണ്ടതാണ്. ആദ്യം വൈസ്‌ ചാന്സലര്‍മാര്‍ തന്നെ ആകട്ടെ. നമുക്ക് ഏറ്റവും അറിയാവുന്ന കേരളത്തില്‍ തന്നെ. ആകെ അഞ്ചു പ്രധാന യൂനിവേര്സിടികള്‍ കേരള, കോഴിക്കോട്‌, മഹാത്മാ ഗാന്ധി , കണ്ണൂര്‍ കൊച്ചി എന്നിങ്ങനെ. എങ്ങനെയാണ് അവിടത്തെ വൈസ്‌ചാന്സലരെ നിയമിക്കുന്നത്. ഒന്നിന് മുസ്ലിം, മറ്റൊന്നിനു നായര്‍, മൂന്നാമത്തെതിനു ക്രിസ്ത്യന്‍, പിന്നെ ഈഴവ തീയര്‍ അങ്ങനെ പോകുന്നു. ഓരോ രാഷ്ട്രീയ പാര്ട്ടിക്കും വിട്ടു കൊടുക്കുകയാണ് ഏറ്റവും പുതിയ രീതി. അതിനു ഒരു കമ്മറ്റിയും ഉണ്ടാക്ക്കിയിട്ടുന്ടു. മൂന്നു പേരടങ്ങുന്ന കമ്മറ്റി. പക്ഷെ കമ്മറ്റി പറയുന്നത് പാര്ട്ടി ആപ്പീസില്‍ നിന്ന് പറയുന്ന ആളിന്റെ പേര്‍ മാത്രം. ഏറ്റവും അടുത്തു സ്കൂള്‍ മാസ്ടര്ക്കാന് കോഴിക്കോട്‌ വൈസ്‌ ചാന്സറലര്‍ ആകാനുള്ള നറുക്ക് വീണിരിക്കുന്നത്. സുകുമാര്‍ അഴീക്കോടും മുഹമ്മദ്‌ ഗനിയും മറ്റും ഇരുന്ന കസേരയില്‍ അറബിക് ടീ

ദക്ഷയാഗം കഥകളി

Image
ശ്രീ ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗം കഥകളി അതിന്റെ പൂര്ണത രൂപത്തില്‍ സോപാനം ചാരിറ്റെബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തളി സാമൂതിരി സ്കൂള്‍ അന്കണത്തില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു. തോടയം പുറപ്പാട് ഇവ ആടി ആണ് കളി തുടങ്ങിയത് തന്നെ. സാധാരണ ദക്ഷയാഗം പൂര്ണചമായി അവതരിപ്പിക്കാറില്ലല്ലോ. കലാമണ്ടലം ഗോപി ആശാന്റെ ആദ്യകാല ദക്ഷന്റെയും (ശാന്തസ്വഭാവി) കലാമന്ഡപലം ബാലസുബ്രമണിയന്റെ പില്കാഷല(ക്രുദ്ധനായ) ദക്ഷനെയും ഒരേ കളിയരങ്ങില്‍ കാണാന്‍ സാധിക്കുകയും ചെയ്തു. കഥാസാരം ബ്രഹ്മദേവന്റെ പുത്രനായ ദക്ഷന്‍ പത്നി വേദവല്ലിയുമായി ഒരു ദിവസം യമുനയില്‍ കുളിക്കാന്‍ പോയി. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ താമരയിലയില്‍ ഒരു ശംഖു ഒഴുകി വരുന്നത് അവര്‍ കണ്ടു. വേദവല്ലിയുടെ ആവശ്യപ്രകാരം ദക്ഷന്‍ ആ ശംഖു കയ്യില്‍ എടുക്കുന്നു. അപ്പൊല തന്നെ ആ ശംഖു അതീവ സുന്ദരി ആയ ഓരോ പെണ്കുടട്ടി ആയി മാറുന്നു. സന്തോഷ പൂര്വംആ അവര്‍ ആ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയി സ്വന്തം പുത്രി ആയി വളര്ത്തു ന്നു. സതി എന്ന് പേരിട്ട ആ കുട്ടി അതീവ സുന്ദരിയും സുശീലയും ആയി വളര്ന്നു . ആദ്യം മുതല്‍ തന്നെ ശിവഭക്ത ആയി വളര്ന്നര അവള്‍ യൌവനയുക്തയായപ്പോള്‍ സാക്ഷാല്‍ പരമശ

ഭഗവദ്‌ ഗീത അദ്ധ്യായം പത്തൊന്പതു

അര്ജു്നന്‍ ഉവാച : ഹേ വാസുദേവ! എനിക്ക് ഇന്‍റെര്‍നെറ്റിലെ ഇമെയില്‍ , വാട്ട്സാപ് , ഫെയ്സ്ബുക്ക്  തുടങ്ങിയ സാമൂഹ്യശ്രുംഖലകള്‍  വഴി  കിട്ടുന്ന  സന്ദേശങ്ങള്‍ ‍എന്റെ മാതൃപിതൃസമാനരായ മുതിര്ന്നവര്ക്കും മറ്റുള്ളവര്‍ക്കും ഫോര്‍വാര്‍ഡ് ചെയ്യുക എന്ന നീചവും ഹീനവുമായ പ്രവൃത്തി എനിക്ക് എങ്ങിനെ ചെയ്യാന്‍ കഴിയും ? ഭഗവാന്‍ ഉവാച : പാര്‍ത്ഥ , ഈ നിമിഷം അവരാരും നിന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ബന്ധുക്കളോ മുതിര്‍ന്നവരോ ഇളയവരോ നല്ലവരോ ചീത്തയായവരോ അല്ല. നിനക്ക് നിന്റെ ധര്‍മ്മം  ചെയ്തേ മതിയാവൂ. ഒട്ടും സമയം കളയാതെ നീ നിനക്ക് കിട്ടിയ സന്ദേശങ്ങള്‍ നിന്റെ ഗ്രൂപ്പില്‍  ഉള്ള എല്ലാവര്‍ക്കും സമയം കളയാതെ അയക്കുക. നീ ഇപ്പോള്‍ ചെയ്യേണ്ട കര്‍മ്മം  ഇതു മാത്രമാണ്. ഇതാണ് നിന്റെ ധര്‍മ്മവും. അര്ജൂാനന്‍   : ഹേ മുരാരീ , എന്റെ മനസ്സാക്ഷിക്കു നിരക്കാത്തതും ആത്മാവിനെ വിഷമിപ്പിക്കുന്നതുമായ ഈ കാര്യം ചെയ്യാന്‍ അങ്ങെന്നെ എന്തിനു നിര്‍ബന്ധിക്കുന്നു ? ഭഗവാന്‍ : ഹേ കുന്തീപുത്ര , നീ മായയുടെ ദൂഷിതവലയത്തില്‍ പെട്ടിരിക്കുകയാണ്. ഈ ഭൌതികലോകത്തില്‍ നീ നിന്നോടു മാത്രം കടപ്പെട്ടവനാണ്. നിന്റെ ധര്‍മ്മവും നിന്റെ കമ്പ്യുട്ടര്‍ മൌസും മൊബൈല്‍ ടച്പ

വെള്ളം, വെള്ളം, സര്വത്ര തുള്ളി കുടിക്കാന്‍ ?

Image
ഇന്ന് ലോക ജല ദിനം ആണ് . ജലം, ജീവജലം അത് എത്ര പ്രധാനം ആണ്. ജലം ഇല്ലാതെ ഭൂമിയിലെ ഒരു ജീവജാലത്തിനും ജീവിക്കാന്‍ കഴിയുകയില്ല. ഇന്നു ലോക ജല ദിനം ആയി ആഘോഷിക്കുന്നതിന് കാരണം ഇത് തന്നെ ആവാം. ഭൂമിയില്‍ കുടിക്കാന്‍ യോഗ്യമായ ജലത്തിന്റെ അളവ് കുറഞ്ഞു വരുന്നു എന്നത് ഭാവിയിലെ ജീവികളുടെ നിലനില്പിന് തന്നെ ഭീഷണി ആവുകയാണ്. ഭൂമിയുടെ എഴുപത്തൊന്നു ശതമാനം വെള്ളമാണ്. ഭൂമിയില്‍ ഉള്ള വെള്ളത്തിന്റെ 97% വെള്ളവും സമുദ്രത്തില്‍ ആണ്. അന്ടാര്റ്റിിക്കിലെ മഞ്ഞുപാളികളില്‍ ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ 60% കട്ടയായി കിടക്കുന്നു. ഒരു പൂര്ണരവളര്ച്ച എത്തിയ മനുഷ്യ ശരീരത്തില്‍ 61% വെള്ളമാണ്. തലച്ചോറില്‍ 85% വും, എന്തിനു അസ്ഥികളില്‍ പോലും 10-15% വെള്ളമാണ്. വെള്ളത്തിന്റെ അത്യപൂര്വ്മായ സ്വഭാവ വിശേഷങ്ങള്‍. 1. വെള്ളം അപൂര്വം ആയ ഒരു ലായകമാണ്. മിക്കവാറും എല്ലാ വസ്തുക്കളും വെള്ളത്തില്‍ ലയിക്കുന്നു. ഇക്കാരണത്താല്‍ വെള്ളത്തെ ഒരു സര്വവ ശേഷിയുള്ള (universal solvent) ലായകമായി കണക്കാക്കുന്നു. 2. സാധാരണ താപനിലയില്‍ വെള്ളം മൂന്നവസ്തയിലും , ദ്രവ, ഖര, വാതക രൂപങ്ങളില്‍ കാണപ്പെടുന്നു. മറ്റുവസ്തുക്കളുടെ രൂപാന്തരണത്തിന് ധാരാളം ചൂടു ആവ

ഉത്തരാ സ്വയംവരം കഥകളി – കോഴിക്കോട്ട്

Image
ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളി കഴിഞ്ഞ ദിവസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗായത്രി കല്യാണ മണ്ഡപത്തില്‍ അവതരിപ്പിച്ചു. കഥകളി പ്രേമികള്ക്ക് വല്ലപ്പോഴുമെന്കിലും ഇത്തരം അസുലഭ അവസരങ്ങള്‍ ഉണ്ടാക്കി തന്ന സംഘാടകരോട് നന്ദി പറയുന്നു. കഥ മുമ്പ് : പാണ്ഡവരുടെ അജ്ഞാതവാസ കാലം. വിരാടരാജവിന്റെ രാജകൊട്ടാരത്തില്‍ വിവിധ വേഷങ്ങളില്‍ പഞ്ചപാണ്ഡവരും പാഞ്ചാലിയും വസിച്ചു. രാജാവിന്റെ ഇഷ്ട തോഴനായി ധര്മപുത്രരും, വലലന്‍ എന്ന പേരില്‍ മുഖ്യ പാചകക്കാരനായി ഭീമനും, ഉര്‍വശീശാപം കൊണ്ടു നപുംസകമായി തീര്ന്നഭ അര്ജുുനന്‍ ബ്രുഹന്നള എന്ന നൃത്താധ്യാപിക ആയും നകുല സഹദേവന്മാര്‍ കുതിര സൂക്ഷിപ്പുകാരായും പാഞ്ചാലി, രാജ്ഞിയുടെ ദാസി സൈരന്ധ്രി ആയും ജോലിചെയ്തു. രാജ്ഞിയുടെ സഹോദരന്‍ കീചകന്റെ കാമാഭ്യര്ത്ഹന അസഹനീയമായപ്പോള്‍ പാഞ്ചാലി ഭീമന്റെ സഹായം ആവശ്യപ്പെട്ടു. രാത്രിയില്‍ നൃത്തഗൃഹത്തില്‍ രഹസ്യമായി സന്ധിക്കാംഎന്നു പറഞ്ഞു പാഞ്ചാലിക്ക് പകരം പുതച്ചു മൂടിക്കിടന്ന ഭീമനെ പ്രാപിക്കാന്‍ എത്തിയ കീചകനെ ഭീമന്‍ ഞെരിച്ചു കൊല്ലുന്നു. രംഗം ഒന്ന്: ഹസ്തിനപുരത്തിലെ ഉദ്യാനം. ദുര്യോധന മഹാരാജാവും പത്നി ഭാനുമതിയും ശ്രുംഗാ

വാഴപ്പഴം കഴിക്കൂ, ഡോക്ടറെ ഒഴിവാക്കൂ

Image
വാഴപ്പഴം , സാധാരണക്കാരന്റെ പഴം, പെട്ടെന്ന് ഉഉര്ജം ലഭിക്കുന്ന ഒരു ഭക്ഷണം ആണ്. പഞ്ചസാരയുടെ സ്വാഭാവിക രൂപമായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂകോസ് ഇവ മൂന്നും പഴത്തില്‍ അടങ്ങിയിരിക്കുന്നു. വെറും രണ്ടു പഴം കഴിച്ചാല്‍ തൊണ്ണൂറു മിനുട്ട് നേരത്തേക്കു കഠിനമായ അദ്ധ്വാനതിനു വേണ്ടത്‌ര ഉഉര്ജം കിട്ടുമത്രേ. ടെന്നീസ് കളിക്കാരും മറ്റും പഴം കഴിക്കുന്നതില്‍ ഒരത്ഭുതവും ഇല്ല. പതിവായി വാഴപ്പഴം കഴിക്കുന്നതുകൊണ്ട് പല അസുഖങ്ങളും വരാതെ സൂക്ഷിക്കാന്‍ കഴിയും. വിഷാദ രോഗം ഇന്നത്തെ പല വിധമായ മാനസിക പിരിമുറുക്കത്തില്‍ നിന്നും പലര്ക്കും ഏറിയ തോതിലും കുറഞ്ഞും ഉള്ള വിഷാദ രോഗത്തിന് ഒരു പഴം കഴിച്ചാല്‍ താല്കാംലിക ആശ്വാസം കിട്ടുമെന്നു ഒരു പഠനത്തില്‍ കണ്ടിരിക്കുന്നു. പഴത്തില്‍ ഉള്ള ട്രിടോഫാന്‍ എന്ന ഒരു പ്രോടീന്‍ ശരീരത്തില്‍ സെരോടോനിന്‍ ആയി മാറുന്നതു കൊണ്ടാണ് മനസ്സിന് സന്തോഷം ഉണ്ടാ്കുന്നത്. ഇതില്‍ ഉള്ള ബി-12 വിറ്റാമിന്‍ പ്രയോജനകരമാണ്. വിളര്ച്ച പഴത്തില്‍ ഇരുമ്പിന്റെ അംശം ധാരാളം ഉണ്ട്. ഇക്കാരണത്താല്‍ ഹീമോഗ്ലോബിന്‍ രക്തത്തില്‍ ഉണ്ടാകി വിളര്ച്ച ഒഴിവാക്കുന്നു. . രക്താതി സമ്മര്ദംട കുറയ്ക്കാന്‍ പൊട്ടാഷ്യം ധാരാളം ഉള്ളതു

കുചേലവൃത്തം കഥകളിയും സഹകരണ ബാങ്കും

Image
സഹകരണബാങ്കും കഥകളിയുമായി എന്താണ് ബന്ധം? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്താ കാര്യം ? എന്നാല്‍ ഇതാ കോഴിക്കോട്ട് ഒരു സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചു ഒരു കഥകളി അവതരിപ്പിക്കുക ഉണ്ടായി. പാവപ്പെട്ടവരുടെ (?) സഹകരണ ബാങ്ക് ആയതുകൊണ്ടാവാം കുചേല വൃത്തം കഥ തന്നെ തിരഞ്ഞെടുത്തത്. തോടയം കഥകളി യോഗത്തിന്റെ സഹകരണത്തോടെ ആയിരുന്നു ഈ പരിപാടി. ജനുവരി ഇരുപതാം തീയതി വൈകുന്നേരം ഏഴു മണിക്ക് ചാലപ്പുറത്തു വച്ചു. കുചേലവൃത്തം കഥകളിയുടെ പ്രത്യേകതകള്‍ പലതാണ്. ഒന്നാമതായി കഥയുടെ പ്രത്യേകത. സുഹൃത്തുക്കള്‍ തമ്മില്‍ എങ്ങിനെ ആയിരിക്കണം എന്ന് കാണിക്കുന്ന കഥ. പച്ചയായ സ്നേഹത്തിന്റെയും ഭക്തിയുടെയും സഹതാപത്തിന്റെയും കഥ. നടത്തിപ്പുകാരെ സംബന്ധിച്ചു കുറച്ചു കഥാപാത്രങ്ങള്‍ മതി എന്നത് നേട്ടം തന്നെ. ശ്രീകൃഷ്ണനും (മുടി) കുചേലനും(മിനുക്കു), രുഗ്മിണിയും(സ്ത്രീ–മിനുക്കു) കഥാപാത്രങ്ങള്‍ മാത്രം മതിയാവും. കത്തിയില്ല, ചുവന്ന താടിയുടെ ഗോഗ്വാ വിളികള്‍ ഇല്ല. സ്വച്ഛസുന്ദരമായ കഥയും അവതരണ രീതിയും. ലളിതവും സുന്ദരവുമായ സംഗീതവും കൂടി ആയപ്പോള്‍ ഇത് ശരിക്കും നല്ല ഒരു കലാ വിരുന്നു തന്നെ ആയി.മുരിക്കുര്‍ ശങ