Posts

Showing posts from September, 2023

ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമായി പുന:സമാഗമം

  ദീര്‍ഘകാലം എഞ്ചിനീയറിങ്ങ്  കോളേജില്‍  അദ്ധ്യാപകനായിരുന്ന  എനിക്ക്  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  അധികം  സുഹൃത്തുകളില്ല.  അപൂര്‍വം ഉള്ളവര്‍ ആത്മാര്‍ത്ഥ സുഹൃത്തുകളും  ആണ്.സാധാരണ  അദ്ധ്യാപകര്‍   കുട്ടികളെ  നല്ല  ജോലി കിട്ടാന്‍ സഹായിക്കാറുണ്ടല്ലൊ. എന്നാല്‍ എന്‍റെ  സുഹൃത്തായ  ഒരു വിദ്യാര്‍ത്ഥി എന്‍റെ ആദ്യത്തെ വിദേശജോലിക്ക് വഴിയൊരുക്കി എന്ന്  രേഖപ്പെടുത്താന്‍ സന്തോഷം ഉണ്ട്.   കുറെ  വര്‍ഷങ്ങള്‍ക്ക്  ശേഷം  അയാളെയും  പത്നിയെയും കഴിഞ്ഞ ദിവസം  കാണാന്‍  കഴിഞ്ഞതിനെ  കുറിച്ചാണ് ഈ  കുറിപ്പ് ,   ഞാന്‍ ഐ.ഐ.ടി. ഡല്‍ഹിയില്‍  നിന്ന് 1981 ല്‍ പി.എച്ഡി.  ബിരുദം  നേടിയതിനു  ശേഷം വിദേശത്ത്  പൊസ്റ്റ്  ഡോക്ടോറല്‍ ഗവേഷണം  നടത്താന്‍  പല ശ്രമങ്ങളും  നടത്തി  പരാജയപ്പെട്ട് ഇരിക്കുകയായിരുന്നു. ക്രമേണ കുട്ടികള്‍   രണ്ടു പേരും  ഹൈസ്കൂളിലായി . അവരുടെ ഭാവി വിദ്യാഭ്യാസത്തിനു  ആവശ്യമായ  മാര്‍ഗ നിര്‍ദ്ദേശം  കൊടുക്കാന്‍  ശ്റീമതിക്ക്  തനിയെ ആവില്ല  എന്നു തോന്നിയതു കൊണ്ട് അത്തരം ആഗ്രഹങ്ങളെല്ലാം ഉറക്കി കിടത്തിയിരിക്കുകയായിരുന്നു. അങ്ങനെ  ഇരിക്കുമ്പോഴാണ്  1998 ല്‍ സിംഗപ്പൂര്‍ ഡാറ്റാ സ്റ്റോറേജ്  ഇന്സ്റ്റിറ്റ്യൂട്ടില്‍ ജോലി  ചെ

A Rare Re-union with an old student after 25 years

     I had  been a teacher  in an engineering  college for almost  forty five years.But I have  very few friends among my students, may be because a strict disciplinarian  in my class and may be a ‘ taskmaster ’ for those  who worked under  me as a guide and student. But, people who have understood  me  may  not hesitate to certfy that I had  been fair  to all  my students and have  helped to the extent possible  within my limitations. Very often teachers  help students in getting  suitable  jobs, but here  I am writing about  my friendship with a student  who had been  instrumental in getting my first assignment abroad. The other day  I could  meet him after 25 long years. This  note  is on our reunion.   I had   completed my PhD from   I I T Delhi in 1981   and was trying my best    to get   at least post-doctoral   position   in some   of the universities abroad but nothing really   clicked. Years were   flying by   and   our children   were compketing their   high school   da

ഇന്നത്തെ അദ്ധ്യാപകന്‍ നേരിടുന്ന വെല്ലുവിളികള്‍ - ഒരെത്തിനോട്ടം

 ഞാ ന്‍ ഏതാണ്ട് 45 വര്‍ഷം  ഒരു അദ്ധ്യാപകന്‍ ആയിരുന്നതു കൊണ്ട് ഇന്നു   അദ്ധ്യാപകര്‍ നേരിടുന്ന  ചില  വെല്ലുവിളികളെപ്പറ്റി   സൂചിപ്പിക്കുവാന്‍   ശ്രമിക്കുന്നു. ഞാന്‍  സജീവ അദ്ധ്യാപനസേവനത്തില്‍ നിന്ന്   പിരിഞ്ഞിട്ട് പത്തില്‍  അധികം വര്‍ഷങ്ങളായി എങ്കിലും ഇപ്പൊഴും മനസ്സില്‍  ഒരു അദ്ധ്യാപകനായി  തന്നെ  കരുതി സൂക്ഷിക്കുന്നു , മറ്റുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും. നാല്‍പ്പതോ   അമ്പതോ വര്‍ഷം   മുമ്പത്തെ   അദ്ധ്യാപനം 40 , 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ,   നമ്മില്‍   മിക്കവരും സ്കൂളിലും   കോളേജുകളിലും   പഠിച്ചു    കൊണ്ടിരുന്ന കാലത്ത് ഇന്നത്തെ   അപേക്ഷിച്ച്   അദ്ധ്യാപനം   താരതമ്യേനെ വിഷമം കുറഞ്ഞതായിരുന്നു   എന്നു തോന്നുന്നു.   സ്കൂളിലും കോളെജിലും അന്നത്തെ അദ്ധ്യാപകന്‍റെ ജോലി വിവരങ്ങള്‍   (information) ശേഖരിച്ച്   വിദ്യാര്‍ത്ഥികളില്‍   എത്തിക്കുക   എന്നതായിരുന്നു ,   ടെക്സ്റ്റ് ബുക്കില്‍   നിന്ന്   കിട്ടുന്ന വിവരങ്ങള്‍    കുട്ടികള്‍ക്ക് മനസ്സിലാകുന്ന   ഭാഷയില്‍ , ലളിതമായ രീതിയില്‍   ക്ലാസ്സില്‍   അവതരിപ്പിച്ചാല്‍   മതിയായിരുന്നു. സരസമായി   നര്‍മ്മബോധത്തോടെ   വാഗ്ചാതുരിയൊടെ   ക്ലാസ്   എടുക്കുന്നവര

ന്യൂ യൊര്‍ക്കിലെ ഇരട്ട ഗോപുരം തകര്‍ക്കലും ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യവും- അനുസ്മരണം

Image
  അമേരിക്കയിലെ ന്യൂ യോര്‍ക്ക്  നഗരത്തിലെ , 2002 ല്‍   ലോകത്തിലെ  ഏറ്റവും   ഉയരം കൂടിയ  കെട്ടിടം ആയിരുന്ന ഇരട്ട ഗോപുരം ഭീകര വാദികള്‍ തകര്‍ത്തിട്ടു ഈ സെപ്റ്റംബര്‍  11 നു 21   വര്‍ഷം തികഞ്ഞു.   110   നിലകളുണ്ടായിരുന്ന അംബരചുംബികളായ ഈ ഗോപുരങ്ങളില്‍   ലോക  വ്യാപാര  സംഘടനയുടെ ഓഫീസുകള്‍  ആയിരുന്നു  പ്രവര്‍ത്തിച്ചിരുന്നത്. ആ കെട്ടിടത്തില്‍ ബോസ്റ്റണില്‍   നിന്നും  വന്ന രണ്ട്  കൂറ്റന്‍ വിമാനങ്ങള്‍ 20 മിനുട്ട്  ഇടവിട്ട്  ഇടിച്ചു തകര്‍ക്കുകയായിരുന്നല്ലോ ഭീകരര്‍ ചെയ്തത്. വിമാനത്തില്‍ യാത്ര  ചെയ്തിരുന്നവര്‍ അല്ലാതെ ആ കെട്ടിടം തകര്‍ന്നപ്പോള്‍   മരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്ന് അവിടെ ജോലി ചെയ്തിരുന്ന മൂവായിരത്തിലധികം നിരപരാധികളായ മനുഷ്യ ജീവികള്‍ ആയിരുന്നു.  ഇത്ര ഭീകരമായ മനുഷ്യത്വ ഹീനമായ പ്രവര്‍ത്തിയെ അപലപിക്കുമ്പോള്‍ തന്നെ ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം അഭിനന്ദിക്കാതെ  വയ്യ. കൂട്ടത്തില്‍   പറയട്ടെ , ഈ   കെട്ടിടത്തില്‍   ഈ ഭീകര  സംഭവം നടക്കുന്നതിനു  ഏതാനും ആഴ്ചകള്‍ക്കു   മുമ്പ്   ഈയുള്ളവനും   പത്നിയും    പോകുകയും   കെട്ടിടത്തിലെ  വ്യാപാര  സമുച്ചയത്തിന്‍റെ മുമ്പിലും  പ്രവ