Posts

Showing posts from February, 2012

പുറപ്പാട് – കഥകളി

Image
കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ എട്ടു ഘടകങ്ങൾ ഉണ്ടത്രെ. അതിൽ ആദ്യ ഘട്ടത്തിൽ ഉള്ള കേളികൊട്ട് , പുറപ്പാടു, തോടയം, മേളപ്പദം എന്നിവ ഇന്നത്തെ ക്യാപ്സ്യൂൾ കഥകളിയിൽ നിന്നു തികച്ചും അപ്രത്യക്ഷമായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ദുര്യോധന വധം കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ പ്രാരംഭത്തിൽ നാലു മുടി വേഷങ്ങൾ ചേറ്ന്നു പുറപ്പാട് അവതരിപ്പിച്ചു.ഇരട്ട ചെണ്ടയും മദ്ദളവും പാട്ടും എല്ലാം കൂടി ഒരു പുതിയ അനുഭവമായി. പുറപ്പാട് കഥയുടെ ഭാഗമല്ല. ദൈവാനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാറ്ത്ഥനയാണു. കഥാപാത്രങ്ങളുടെ വേഷം തന്നെ ആവണമെന്നില്ല. സാധാരണ മുടി (ശ്രീകൃഷ്ണൻ , ശ്രീരാമൻ എന്നിവരുടെ വേഷം) വേഷമാണു പുറപ്പാട് അവതരിപ്പിക്കുക. ഇവിടെ നാലു മുടി വേഷം ഒന്നിച്ചാണു പുറപ്പാടു അവതരിപ്പിച്ചതു. സദനം ഹരികുമാറിന്റെ സംഗീതവും ഇരട്ട മദ്ദള ചെണ്ട ഇവയും കൂടിയപ്പൊൾ ഗംഭീരമായി.വിഡിയോ കാണുക :

മധ്യമ വ്യായോഗം -

Image
മധ്യമ വ്യായോഗം എന്നതു ഭാസൻ ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പു രചിച്ച ഒരു സംസ്കൃത നാടകമാണു. അതിന്റെ പുനരാഖ്യാനം കാവാലം നാരായണ പണിക്കരുടെ നിറ്ദേശത്തിൽ ചിന്മയാഞ്ജലി ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. തോടയം കഥകളി യോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരിപാടി. ഒരാഴ്ച നീണ്ടു നിന്ന കഥകളി, മോഹിനിയാട്ടം, നൃത്തങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയായിരുന്നു ആട്ട സപ്തകത്തിൽ നടന്നതു. മാധ്യമവ്യായോഗത്തിൽ ഒരു മാധ്യമ പുത്രനു വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണു പ്രതിപാദിക്കുന്നതു. പാണ്ഡവരിൽ മധ്യമനായ ഭീമസേനൻ വനവാസ കാലത്തു ഹിഡുംബി എന്ന കാട്ടാള സ്ത്രീയുമായി പ്രേമത്തിൽ ആകുന്നു. അവർക്കു ഘടോട്കചൻ എന്ന പേരിൽ ഒരു പുത്രനുണ്ടായി. കഥ തുടങ്ങുന്നതിങ്ങനെ. ഹിഡുംബി അവളുടെ വൃതത്തിനു പാരണ വീടുന്നതിനായി ഒരു മനുഷ്യനെ കൊണ്ടുവരാൻ മകനോടു ആവശ്യപ്പെടുന്നു. മകൻ കാട്ടിൽ അന്വേഷിച്ചു നടക്കുമ്പോൾ ഒരു ബ്രാഹ്മണ കുടുംബം അതിലേ പോകുന്നു. അച്ഛനും അമ്മയും മൂന്നു പുത്രന്മാരും. ശരി നിങ്ങളിൽ ആരാണു ഒരാൾ എന്റെ അമ്മക്കു ഭക്ഷണം ആവുക എന്നു ഘടോട്കചൻ ചോദിക്കുന്നു. ആദ

അംബയുടെ ചരിത്രം മോഹിനിയാട്ട രൂപത്തിൽ

Image
മഹാഭാരതത്തിലെ അംബയുടെ കഥ പല പ്രത്യേകതകളും ഉള്ളതാണല്ലോ. ശന്തനു പുത്രനായ ഭീഷ്മർ തന്റെ സഹോദരനായ വിചിത്ര വീര്യനു വേണ്ടി സ്വയംവര വേദിയിൽ നിന്നു അംബ, അംബിക, അംബാലിക എന്നീ മൂന്നു സഹോദരിമാരെ ബലം പ്രയോഗിച്ചു കൊണ്ടു പോകുന്നു. അംബയുടെ കാമുകനായ ശാല്യരാജാവു എറ്തിക്കുന്ന്കിലും അയാളെ ഭീഷ്മർ തോല്പിക്കുന്നു. വിചിത്രവീര്യന്റെ അടുക്കൽ എത്തിയ കുമാരിമാരിൽ മൂത്തവളായ അംബ താൻ ശാല്യ രാജാവിനെ പതിയായി മനസാ വരിച്ചതാണെന്നു അറിയിക്കുന്നു. രാജാവു അവളെ തിരിച്ചു പോകാൻ അനുവദിക്കുന്നു. എന്നാൽ തിരിച്ചു ചെന്ന അംബയെ ശാല്യ രാജാവു സ്വീകരിക്കുന്നില്ല. നിന്റെ കൈ ആദ്യം പിടിച്ച ഭീഷ്മർ തന്നെ ആണു നിന്റെ ഭറ്ത്താവു എന്നു പറഞ്ഞു നിരസിക്കുന്നു. അംബ ഭീഷ്മരുടെ അടുത്തു തിരിച്ചെത്തുന്നു. “നിങ്ങൾ ആണു എന്റെ കൈ ആദ്യം പിടിച്ചതു, അതുകൊണ്ടു എന്റെ ഭറ്ത്താവും നിങ്ങൾ തന്നെ.. എനിക്കു ഒരു ജീവിതം തരൂ“ എന്നു അപേക്ഷിക്കുന്നു. എന്നാൽ താൻ നിത്യബ്രഹ്മ ചാരിയാണെന്നും അംബയെ സ്വീകരിക്കാൻ നിവൃത്തി ഇല്ലെന്നും പറയുന്നു. അംബ തന്റെ നിസ്സഹായാവസ്ഥക്കു കാരണമായ ഭീഷ്മരോടു പ്രതികാരം ചെയ്യുവാൻ പ്രതിജ്ഞ എടുക്കുന്നു. പരമശിവനെ തപസ്സു ചെയ്തു അടുത്ത ജന്മം ഭീഷ്മരെ വധിക്കുവ

കാരട്ടും കോഴിമുട്ടയും കാപ്പിക്കുരുവും : ഒരു കഥ ( സ്വാമി ഉദിത് ചൈതന്യജി പറഞ്ഞതു)

ഒരു യുവതി തന്റെ അമ്മയുടെ അടുത്തെത്തി തന്റെ ജീവിതം വളരെ കഷ്ടത്തിൽ ആണെന്നും ഈ ജീവിതം തനിക്കു മതിയായി എന്നു പറഞ്ഞു. ‘അമ്മേ എനിക്കിതു മതിയായി, ഞാൻ ഇതു അവസാനിപ്പിക്കുകയാണു. ഒരു പ്രശ്നത്തിനു പരിഹാരം കാണുമ്പോൾ മറ്റൊന്നു ഉണ്ടാകുന്നു.എനിക്കു വയ്യ.“ അമ്മ മകളെ അടുക്കളയിലേക്കു കൊണ്ടു പോയി. അവിടെ മൂന്നു പാത്രങ്ങൾ എടുത്തു മൂന്നിലും വെള്ളം നിറച്ചു അടുപ്പത്തു വച്ചു. ആദ്യത്തേതിൽ അമ്മ കുറച്ചു കാരട്ടു ഇട്ടു. രണ്ടാമത്തെതിൽ ഒരു കോഴിമുട്ടയും മൂന്നാമത്തെതിൽ കുറച്ചു കാപ്പിക്കുരുവും . ഇരുപതു മിനുട്ടു എല്ലാ പാത്രവും തിളപ്പിച്ചു. പാത്രങ്ങൾ വാങ്ങി വച്ചു. ആദ്യത്തെ പാത്രത്തിൽ നിന്നു കാരട്ടു ഒരു പ്ലേറ്റിൽ എടുത്തു വച്ചു., രണ്ടാമത്തെ പാത്രത്തിൽ നിന്നു മുട്ടയും എടുതു വച്ചു. മൂന്നാമത്തെ പാത്രത്തിൽ നിന്നു കാപ്പി ഒരു കപ്പിൽ ഒഴിച്ചു വച്ചു. മകളോടു ചോദിച്ചു, നീ എന്താണു കാണുന്നതു? മകൾ; കാരട്ടും മുട്ടയും കാപ്പിയും. അമ്മ മകളെ അടുത്തു വിളിച്ചു ആദ്യം കാരട്ടു തൊട്ടു നോക്കുവാൻ പറഞ്ഞു. കാരട്ടു നല്ലവണ്ണം വെന്തിരുന്നു. അതു കൊണ്ടു നല്ല മാറ്ദവം ഉള്ളതായി മാറിയിരുന്നു. അമ്മ രണ്ടാമത്തെ പാത്രത്തിലെ മുട്ട പൊട്ടിച്ചു നോക്കാൻ പറഞ