Posts

Showing posts from July, 2013

പറക്കുന്ന വിജയ പ്രതിമ – സമോത്രെസിലെ

Image
ഗ്രീക് പ്രതിമകളും മോണാ ലിസാ പോലുള്ള  ചിത്രങ്ങളും വച്ചിട്ടുള്ള ഹാളിന്റെ പ്രവേശന കവാടത്തിനു മുമ്പില്‍ വച്ചിട്ടുള്ള പ്രതിമയാണ് ഇത്. ഭൂമി കുലുക്കത്തിലോ മറ്റോ തകര്‍ന്നുപോയ ഈ പ്രതിമ 1863 ല്‍ അസംഖ്യം കഷണങ്ങളായി സമോത്രെസ് എന്ന ഈജിയന്‍  ദ്വീപില്‍ നിന്ന് കിട്ടിയതാണ്. ഇതിന്റെ നിര്‍മാണത്തിലെ പ്രത്യേകതകള്‍ നോക്കി വിദഗ്ദ്ധര്‍ പറയുന്നത്, രോഡിയക്കാര്‍ അവരുടെ കപ്പല്‍ യുദ്ധത്തിലെ വിജയം ആഘോഷിക്കുന്നതിനു വേണ്ടി 200 - 190 ബി സി ക്കടുത്ത്  ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞു  നിര്മിച്ചതായിരിക്കാം എന്നാണ്.    8  അടി ( 2.44 മീറ്റര്‍) നീളമുള്ള ഈ പ്രതിമ സമോത്രെസിലെ  ഒരു ക്ഷേത്ര സമുച്ചയത്തിലെ  മറ്റു ദൈവങ്ങളുടെ പ്രതിമയോടൊപ്പം സ്ഥാപിച്ച വിജയത്തിന്റെ ദൈവം ആണത്രേ. ഒരു കൈ പോലെ തന്നെ പ്രതിമയുടെ തലയും  കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, 1950 ല്‍ ആണ് കാള്‍ ലേമാന്‍ ( Karl Lehmann) നേത്രുത്വത്തില്‍ ഒരു  ഭൂഗര്‍ഭ ഗവേഷണ സംഘം പ്രതിമയുടെ പ്രധാന ഭാഗങ്ങള്‍  മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത്. വിരലുകള്‍ ഇല്ലാത്ത ഒരു കൈ പ്രതിമ ആദ്യം കണ്ടെത്തിയ സ്ഥലത്തിനടുത്  ഒരു കല്ലിന്റെ അടിയില്‍ മറഞ്ഞിരിക്കുകയായിരുന്നു. തിരിച്ചു കൊണ്ടു വന്നപ്പോള്‍ ലേമാന

ലൂവ്രേ മ്യൂസിയം – പാരീസിലെ അത്യത്ഭുതം: ഭാഗം ഒന്ന്

Image
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നാണ് പാരീസിലെ സീന്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലൂവ്രേ  മ്യൂസിയം. വലിപ്പത്തിലും, പ്രദര്ശന വസ്തുക്കളുടെ എണ്ണത്തിലും  വര്‍ഷാവര്‍ഷം വന്നുപോകുന്ന കാഴ്ച്ചക്കാരിലും ഈ മ്യൂസിയം  മുമ്പന്തിയില്‍ തന്നെ നില്കുന്നു. പാരീസിലെ പഴയ രാജകൊട്ടാരങ്ങളില്‍ ഒന്നാണ്  ഈ മ്യുസിയം ആയി രൂപാന്തരപ്പെടത്. ഒരു  വര്ഷം ഏകദേശം 80 ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശകരായി ഇവിടെ എത്തുന്നു.   60600 ച മീറ്ററില്‍  വ്യാപിച്ചു കിടക്കുന്ന ഇവിടെ പ്രധാനപ്പെട്ട    35000 ലധികം പ്രദര്‍ശനവസ്തുക്കള് ഉണ്ട്.   . അല്പം ചരിത്രം ചരിത്രം നോക്കിയാല്‍ ലൂവ്രേ കൊട്ടാരത്തിന്റെ പണി 12 ആം നൂറ്റാണ്ടില്‍ തന്നെ തുടങ്ങിയിരുന്നതായിക്കാനാം. ഫിലിപ്പ് അഗസ്റ്റെ എന്ന രാജാവിന്റെ ( 1180-1233 ) കാലത്താണ് സീന്‍ നദിയുടെ തീരത്ത് പാരീസ് നഗരം തന്നെ വിപുലമായി നിര്‍മിക്കപ്പെട്ടത്.ഫിലിപ്പെയുടെ ഭരണകാലത്ത് പാരീസ് നഗരത്തിനു ചുറ്റും ഉള്ള ഒരു കോട്ടയായാണ് ലൂവ്രേ നിര്‍മ്മിച്ചത്‌. 78 മീടര്‍ നീളവും  72 മീടര്‍ വീതിയും ഉള്ള കോട്ടയുടെ  വാതിലുകള്‍ ചെറുതായിരുന്നു. ഈ ചത്വരത്തിന്റെ മദ്ധ്യ ഭാഗത്ത്‌ 15 മീടര്‍ ചുറ്റളവും 18

അപുര്‍ സന്സാര്‍ ( അപുവിന്റെ ലോകം)

Image
സത്യജിത്രേയുടെ  ചലചിത്രത്രയത്തിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രം  ആണ്  അപുവിന്റെ ലോകം. അച്ഛനും അമ്മയും നഷ്ടപ്പെട്ട അപു ( സൌമിത്ര ചാറ്റര്‍ജി) ഒരു വിധം കഷ്ടപ്പെട്ടു തന്റെ വിദ്യാഭ്യാസം പൂര്‍ണമാക്കുന്നു. വിദേശപഠനം ആഗ്രഹിച്ചെങ്കിലും ഒരു ഡിഗ്രി കിട്ടി എന്ന സമാധാനത്തില്‍ ജോലി അന്വേഷിക്കുന്നു. എന്നാല്‍ ജോലി ഒന്നും തരമാവുന്നില്ല. അഭ്യസ്ത വിദ്യരായ അനേകം തോഴിലില്ലാത്തവരുടെ കൂടെ അയാളും. റെയില്‍വേ യാര്‍ഡിനു അടുത്തു ഒരു ചെറിയ മുറിയില്‍ താമസിക്കുന്ന അയാള്‍ക്ക്‌ മുറിയുടെ വാടക കൊടുക്കാന്‍ പോലും തന്റെ പുസ്തകങ്ങള്‍  വില്‍ക്കേണ്ടിവരുന്നു. തൊഴില്‍ അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കെ അയാള്‍ തന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഈ നോവല്‍ എഴുതി പ്രസിദ്ധീകരിച്ചാല്‍ താന്‍ പ്രശസ്തനാകുമെന്നും തന്റെ വിഷമങ്ങള്‍ തീരുമെന്നും അയാള്‍ വിശ്വസിക്കുന്നു. തന്റെ പഴയ സുഹൃത്ത്‌ പുലുവിനെ വീണ്ടും കണ്ടു മുട്ടുന്നതോടുകൂടി   കൂടി അയാളുടെ ജീവിതത്തില്‍ ഒരു വ്യതിയാനം ഉണ്ടാക്കുന്നു, പുലു അപുവിനെ തന്റെ നാട്ടുംപുറത്തുള്ള പൂര്‍വിക ഗൃഹത്തില്‍ തന്റെ ബന്ധുവിന്റെ വിവാഹത്തിന് കൂട്ടിക്കൊണ്ടു പോകുന്നു. നാട്ടിലേക്

ല്യൂവേ മ്യൂസിയതിലേക്കുള്ള പ്രവേശന കവാടം

Image
ലൂവ്രേ  മ്യൂസിയത്തിന്റെ പ്രവേശന ഭാഗത്തുള്ള കൂറ്റന്‍ പിരമിഡ് നിര്‍മ്മിച്ചത്‌ 1981 ല്‍ ആണ്. ഫ്രെഞ്ച്പ്രെസിഡണ്ട് ഫ്രാന്‍സിസ് മിത്തെരാണ്ടിന്റെ ഭരണകാലത്ത് മ്യുസിയം ആധുനികവത്കരി ക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ചതാണിത്. 1970 മുതല്‍  തന്നെ മ്യൂസിയത്തിലെ വര്‍ദ്ധിച്ചുവന്ന തിരക്ക് നിയന്ത്രിക്കാന്‍ വളരെ വിഷമം അനുഭവച്ചിരുന്നു പ്രവേശനദ്വാരം വളരെ ചെറുതായിരുന്നു, ഓരോ ഭാഗത്തേക്കും വേറെ വേറെ വാതിലുകള്‍   ആയിരുന്നു , പലപ്പോഴും സന്ദര്‍ശകര്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ ബുദ്ധിമുട്ടിയിരുന്നു. മ്യൂസിയത്തിന്റെ ഒരു ഭാഗത്ത്‌ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍  ധനവകുപ്പിന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ലൂവ്രേ കെട്ടിടത്തിന്റെ മുഴുവന്‍ ഭാഗവും മ്യൂസിയതിനു വിട്ടു കൊടുക്കുവാന്‍   പ്ര സിഡണ്ട് തീരുമാനിച്ചു .   ലൂവ്രേ  പ്രവേശന കവാടം പിരമിഡ്  മത്സര ടെണ്ടര്‍ വിളിച്ചു ജോലി ഏല്പിക്കുന്നത് വേണ്ടെന്നു വച്ച്  ചൈനയില്‍ ജനിച്ചു അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇയൊ മിന്‍ പെയ് (  Ieoh Ming Pei )   എന്നശില്പിയെ മ്യുസിയത്തിന്റെ  ആധുനിക വത്കരണവും വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനവും  ചെയ്യാനുള്ള ഉള്ള

അപരാജിതോ – പരാജയം അറിയാത്തവന്‍

Image
സത്യജിത് റെയുടെ  ചലച്ചിത്രത്രയത്തിലെ രണ്ടാമത്തെ ചിത്രമാണ് അപരാജിതോ. കാലം 1920. നാട്ടിന്‍പുറത്ത് നിന്നു ജീവിക്കാന്‍ മാര്‍ഗം തേടി ബെനാറസില്‍ എത്തുന്ന   ഹരിഹര്‍ റായിയും ഭാര്യ സരബ്ജയയും പത്തു വയസ്സായ മകന്‍ അപുവും. അവര്‍ ഗംഗാനദിയുടെ തീരത്തുള്ള ബനാറസില്‍ ജീവിതം കഴിക്കാന്‍ തുടങ്ങുന്നു. മതഗ്രന്ഥങ്ങള്‍ മറ്റുള്ളവരെ വായിച്ചു കേള്‍പ്പിച്ചു സംഭാവനയായി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു ഒരു വിധം കഴിഞ്ഞു കൂടുന്നു. ചിത്രം തുടങ്ങുന്നത് അപു താന്‍ കണ്ട പുതിയ നഗരത്തിലെ കാഴ്ചകള്‍ കണ്ടു ചുറ്റി നടക്കുന്നതാണ്. ഒരു ചെറിയ ഇടവഴിയിലെ മൂന്നു നിലയിലുള്ള ഒരു പൊട്ടിപൊളിഞ്ഞ മാളികയുടെ താഴത്തെ നിലയിലാണ് അവരുടെ താമസം, ചുറ്റുപാടും  താമസിക്കുന്നവര്‍ ഇവരെപോലെ തന്നെ പാവപ്പെട്ടവര്‍ മുകളില്‍ താമസിക്കുന്ന നന്ദബാബു തനിച്ചാണ്, അയാള്‍ സരബ് ജയയെ വൃത്തികെട്ട കണ്ണുകൊണ്ടു ശ്രദ്ധിക്കുന്നു. 1920 ലെ ബനാറസ്  അപു താഴെ നടക്കുന്നതു നോക്കുന്നു.                കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു അവര്‍ മൂന്നുപേരും സന്തോഷമായി    കഴിയുന്നു, പക്ഷെ വിധി അവരെ വെറുതെ വിടുന്നില്ല. ഹരിഹര്‍ റോയ്  പനി പിടിച്ചു കിടപ്പിലാവുന്നു. ശരീരസു

ഒരു കമ്പിയുടെയും അല്പം നന്മയുടെയും കഥ

കാലം 1969. ഇന്നത്തെപോലെ ‘എല്ലാവരുടെയും കയ്ക്കുള്ളില്‍  ദുനിയാവ്’ ( Reliance ad : Duniya Mutti Meim दुनिया  मुट्टी मे   :) ഇല്ലാത്ത കാലം . .ഞാന്‍ ആര്‍ ഈ സി യില്‍ ജോലിക്ക് ചേര്‍ന്നിട്ട് ഏതാനും മാസമേ  ആയിട്ടുള്ളൂ. എല്ലാവരെയും പരിചയമായി വരുന്നെ ഉള്ളൂ. ഒരു ദിവസം എന്റെ പേരില്‍ ഒരു കമ്പി വന്നു : ‘അമ്മ മരിച്ചു ( Mother Expired) ’ ഇതാണ് വിവരം.അന്നത്തെ  പോസ്റ്റ്‌ മാസ്റ്റര്‍ ശ്രീ നോര്‍മല്‍ മൂളിയില്‍ ഈ കമ്പി എഴുതിയെടുത്തപ്പോള്‍ അദ്ദേഹത്തിന് ഒരു വിഷമം, എങ്ങനെ ഒരാളിന് ഇത് നേരിട്ട് കൊടുക്കും, അദ്ദേഹം തന്നെ കമ്പിയുമായി എന്റെ ഡിപ്പാര്ട്ടുമെന്റില്‍ എത്തി. ഞങ്ങളുടെ ഏറ്റവും സീനിയര്‍ ആയ സഹപ്രവര്‍ത്തകന്‍ ഭരതന്‍ സാറിനെ വിളിച്ചു, ഈ കക്ഷിയെ അറിയാമോ, വിവരം സാര്‍ എങ്ങനെയെങ്കിലും അയാളെ ധരിപ്പിക്കുക എന്ന് പറഞ്ഞു കമ്പി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു. ഭരതന്‍ സാര്‍ മെഷീന്‍സ് ലാബില്‍ ഉണ്ടായിരുന്ന എന്നെ മെല്ലെ വിളിച്ചു,] ‘ എടാ വാ, നമുക്ക് ഒരു ചായ കുടിക്കാം’ എന്ന് പറഞ്ഞു പാപച്ചന്റെ കടയിലേക്ക് നടന്നു. പോയ വഴി വീട്ടിലെ വിവരം എല്ലാം ചോദിച്ചു, അങ്ങനെ അമ്മയില്‍ എത്തി. ‘എങ്ങനെയുണ്ട് നിന്റെ അമ്മയ്ക്ക് ‘എന്ന് ചോദ്യം. ഞ

പതേര്‍ പാഞ്ചാലി

Image
                                                    സംവിധായകന്‍ സത്യജിത് റോയ് സത്യജിത് റോയ് എന്ന ബെന്ഗാളി സംവിധായകന്‍ 1955 ല്‍  നിര്‍മിച്ച പാതെര്‍ പാഞ്ചാലി, അപൂര് സന്‍സാര്‍, അപരാജിതോ എന്നീ മൂന്നു ചിത്രങ്ങള്‍ അടുത്തു വീണ്ടും കാണുകയുണ്ടായി. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഇവ വീണ്ടും കാണുമ്പോള്‍ ഉണ്ടായ അനുഭവം പറഞ്ഞറിയിക്കാന്‍ വയ്യ. ഇന്നത്തെ സിനിമകളുടെ  സാംകേതിക മികവൊന്നും ഇല്ലെമ്കിലും പുതുമുഖങ്ങളായ   നടീനടന്മാരെ വച്ച് നിസ്സാരമായ ചിലവില്‍ നിര്‍മിച്ച ഈ ചിത്രം യഥാര്‍ത്ഥജീവിതത്തെ എങ്ങനെ ചിത്രീകരിക്കാം എന്ന് കാണിക്കുന്നു. ഇന്നും ഇത്തരത്തില്‍ ജീവിക്കുന്ന ആള്‍ക്കാരെ നമ്മുടെ നാട്ടുമ്പുറങ്ങളില്‍ കാണാം.  കഥാസാരം ബെന്ഗാളിലെ ഒരി ചെറിയ ഗ്രാമം. കാലം 1920  ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗങ്ങള്‍ ആണ്, ഗൃഹനാഥന്‍ ഹരിഹര്‍റായി , ഭാര്യ സര്ബജയ, മകള്‍ ദുര്ഗ, മകന്‍ അപു, ഇവരുടെ കൂടെ താമസിക്കുന്ന പടുവൃദ്ധയായ അമ്മുമ്മ  ഇന്ദിര താകൃന്‍ എന്നിവര്‍. അല്പം കവിതയും നാടകം എഴുതലും ചെറിയതോതില്‍  പൂജയും മറ്റുമായി തന്റെ പൂര്‍വികരുടെ വീട്ടില്‍ കഴിയുന്ന ഹരിഹര്‍ റായിക്ക് കുടുംബം പുലര്‍താനുള്ള വരുമാനം ഇല്ല. ചെയ്യുന്ന ജോ

നോതൃഡാം പള്ളി – പാരീസ്

Image
നോതൃഡാം പള്ളിയെപ്പറ്റി  പലരും അറിയുന്നത്   വിക്തോര്‍  യൂഗോയുടെ   അനശ്വര കഥാപാത്രങ്ങള്‍ ആയ കൂനന്‍  ക്വാസിമോദോയുടെയും നാടോടി എസ്മേരാല്‍ഡായുടെയും  പ്രേമ കഥയില്‍ കൂടിയാണ്. ശില്പ ചാതുരിയും  കലാസംവിധാനമികവും ഒരു ആരാധനാലയത്തില്‍ എങ്ങനെ സമന്വയിപ്പിക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഈ പള്ളി. 850 ആം  വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്ഷം തന്നെ അത് കാണാന്‍ കഴിഞ്ഞു എന്നത് വളരെ സന്തോഷകരം തന്നെ. പൂര്‍ണ ചിത്രം , സീന്‍ നദിയില്‍ നിന്ന്  'പാരീസിലെ നമ്മുടെ മാതാവ് ' ( ‘ Notre Dame of Paris - Our Lady of Paris)  എന്നറിയപ്പെടുന്ന ഈ  ദേവാലയം ഒരു റോമന്‍ കത്തോലിക്കാ പള്ളി ആണ് .  സന്ദര്‍ശകരേ അനുവദിക്കുന്നതിനോടോപ്പം തന്നെ അവിടെ  കുര്‍ബാനയും നടക്കുന്നു. ഭാഷ ലാറ്റിന്‍ ആണെന്ന് തോന്നുന്നു. വിശ്വാസികള്‍ക്ക് പ്രാര്‍ഥനയില്‍ ചേരാം.    അല്ലാത്തവര്‍ക്ക്  കാഴ്ചകള്‍ കാണുകയും ഫോട്ടോ എടുക്കുകയോ (ഫ്ലാഷ് ഇല്ലാതെ) വിഡിയോ എടുക്കുകയോ ആവാം, ഇഷ്ടം പോലെ. പാരീസ് ആര്‍ച് ബിഷപ്പിന്റെ കീഴില്‍ ഉള്ള  ദേവാലയമാണ് ഇത്. ഫ്രഞ്ച് ഗോതിക്  ശില്പകലയുടെ ഇന്ന് നിലനില്കുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ഒന്നും, അറിയപ്പെടുന്ന കൃസ്ത്യന്‍ ദേ