Posts

Showing posts from 2015

ചക്കയും ബുക്കും

Image
ഞങ്ങള്‍   കോഴിക്കോട്ടുകാര്‍  പല രീതിയിലും പ്രതേകതകള്‍  ഉള്ളവരാണെന്നറിയാമല്ലോ. ബിരിയാണിയും  അലുവയും മാത്രമല്ല, ഒരു തെരുവ് തന്നെ മുട്ടായി തെരുവാക്കിയവരാണ് ഞങ്ങള്‍.  രാവിലെ  കോഴിക്കോടന്‍   സുലൈമാനിയും ഉണക്കയല  പൊരിച്ചതും  പ്രാതലാക്കുന്നതും ഞങ്ങളില്‍  ചിലര്‍ക്കെങ്കിലും   പ്രിയം. കോഴിക്കോടന്‍ കുലുക്ക്(ക്കി) സര്‍ബത്തും പൊറോട്ടയും  ഇപ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും   എല്ലായിടത്തും കിട്ടുമെങ്കിലും.  പക്ഷെ  ഇതാണ് ഞങ്ങളുടെ   ഏറ്റവും  നൂതനമായത് : ചക്കയും ബുക്കും . ചക്കയും ബുക്കും നല്ല കൂട്ട് അല്ലെ?  ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ ദൂരത്തില്‍  സരോവരം ബയോപാര്‍ക്കിന്റെ  എതിര്‍ വശം  കുറച്ചു ദിവസമായി നടക്കുന്ന ഒരു ഉത്സവം ആണ്  ചക്കയും ബുക്കും ഉത്സവം. ഒലിവ് ബുക്ക്സിന്റെ ബിബ്ലിയോ  എന്ന് വിളിക്കുന്ന ബുക്ക്   പ്രദര്ശനവും  അതോടൊപ്പം  ചക്ക മഹോത്സവവും. ഒരു വശത്തു   പുസ്തക പ്രദര്ശനവും എംടിയെയും മുകുന്ദനെയും പോലുള്ള മഹാരഥന്മാരായ  പുസ്തക രചയിതാക്കള്‍  പങ്കെടുക്കുന്ന ചര്‍ച്ചകളും  പുസ്തക പ്രകാശനവും മറ്റും. മറ്റൊരു ഭാഗത്ത്‌ കുടുംബ ശ്രീയിലെ  സഹോദരിമാര്‍  ഉണ്ടാക്കിയ  ചക്ക വിഭവങ്ങളും ഫുഡ്കോര്‍ട

ട്രാഫിക് അപകടം - രണ്ടു സംഭവങ്ങള്‍

കുറച്ചു നാള്‍ മുന്പാണു , എന്റെ അനുജന്‍ കുവൈറ്റില്‍ ജോലിയില്‍ ആയിരുന്നു. അല്പം സാഹസികന്‍ ആയിരുന്നു (ഇന്നു ജീവിച്ചിരിപ്പില്ല). ഒരിക്കല്‍ അയാള്‍ കമ്പനി വാഹനത്തില്‍ കേബിള്‍ പരിശോധന കഴിഞു വരുന്ന വഴി ഈജിപ്തുകാരന്‍ ഡ്റൈവറെ മാറ്റി സ്വയം ഡ്റൈവു ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു വൃദ്ധന്‍ കാറിനു മുന്പില്‍ ചാടി. അവന്‍ വണ്ടി നിറ്ത്തി നോക്കി. ഭാഗ്യത്തിനു ജീവന്‍ ഉണ്ട്. ഞങ്ങളുടെ അച്ഛന്റെ പ്രായം വരും. എന്തും ആവട്ടെ എന്നു കരുതി രണ്ടു പേരും കൂടി അയാളെ പൊക്കി വണ്ടിയില്‍ കിടത്തി ഏറ്റവും അടുത്ത ആശുപത്റിയില്‍ എത്തിച്ചു. വൃദ്ധനെ അത്യാഹിത വിഭാഗത്തില്‍ ഉടനെ കൊണ്ടു പോയി , അയാള്‍ കുവൈറ്റു പൌരന്‍ ആണു. ബോധം ഇല്ലാത്തനിലയില്‍ അയാളെ തീവ്റ പരിചരണ വിഭാഗത്തിലാക്കി. പോലീസ് എത്തി. അനുജനെ ഉടന്‍ തന്നെ അറസ്റ്റു ചെയ്തു കൊണ്ടു പോയി , ഡ്റൈവറെ വിട്ടു. കേട്ടറിഞ്ഞതനുസരിച്ചു മണിക്കൂറുകള്ക്കകം ജയില്‍ മൂന്നെണ്ണം മാറ്റിക്കഴിഞിരുന്നു. അനുജന്റെ ഭാര്യയും കുഞ്ഞുങ്ങളും വിവരം അറിയാന്‍ യാതൊരു മാര്ഗിവുമില്ലാതെ വിഷമിച്ചു. ഇന്ത്യക്കാരന്‍ ഒരു നാട്ടുകാരന്‍ വൃദ്ധനെ വണ്ടി ഇടിച്ചു കൊന്നാലുള്ള ശിക്ഷ അറിയാമല്ലൊ. പക്ഷെ നേരം പുലരുന്നത്തിനു മുന്പുു വൃ

കേരളാ സദ്യ വിളമ്പാനും ഉണ്ണാനും !

Image
മലയാളികള്‍ സദ്യ ഉണ്ണുന്നത് വാഴയിലയില്‍ ആണ്. വാഴയിലയില്‍ ചൂടുള്ള ഭക്ഷണം വിളമ്പി കഴിക്കുമ്പോള്‍ പോഷക ഗുണം കൂടുതല്‍ ഉണ്ടെന്നു പറയുന്നു. ഏതായാലും നമ്മുടെ ഓണത്തിനും വിഷുവിനും പിറന്നാളിനും ഉണ്ടാക്കുന്ന 25 ഓളം വിഭവങ്ങള്‍ വിളമ്പാന്‍ വാഴയില തന്നെ വേണം. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് , സദ്യ വിളമ്പാന്‍ സന്നദ്ധരായി വരുന്ന ആണ്കുട്ടികള്ക്കും വളരെ ബുദ്ധിമുട്ടി പാകം ചെയ്യുന്ന പെണ്കുട്ടികള്ക്കും, ഇവ എല്ലാം ഇലയില്‍ എങ്ങനെ വിളമ്പാം എന്നറിയില്ല എന്നതൊരു സത്യമാണ്. വാഴയിലയില്‍ നമ്മുടെ കറികള്‍ യഥാസ്ഥാനത്തു വിളമ്പിയാല്‍ കഴിക്കാന്‍ ആസ്വാദ്യത കൂടുന്നു , കാണാനും ഭംഗി ആയിരിക്കും. സദ്യയ്ക്ക് എല്ലാ കറികളും വിളമ്പിയതിനു ശേഷമേ ആള്ക്കാരെ ഇരുത്താവൂ. കറികള്‍ വിവിധ തരം : 1. പെറുക്കി തിന്നുന്നവ : ഉപ്പേരി , ശര്ക്കര(ഉപ്പേരി)പിരട്ടി , പപ്പടം , 2. തൊട്ടു കൂട്ടുന്നവ : പ്രധാനമായും വിവിധ തരം അച്ചാറുകള്‍ ആണിവ: ഇഞ്ചിക്കറി , പുളിയിഞ്ചി , നാരങ്ങാ അച്ചാര്‍ , മാങ്ങാ അച്ചാര്‍ എന്നിവ . 3. കൂടുതല്‍ കഴിക്കുന്ന കറികള്‍ : അവിയല്‍ , തോരന്‍ , കിച്ചടി , ഓലന്‍ , കൂട്ടുകറി , സ്ട്യൂ മുതലായവ . 4. ഒഴിച്ചുകറികള്‍ : പരിപ്പ് , സാമ്പാര്

എന്താണ് ജീവിതം ? രാമകൃഷ്ണ പരമഹംസനും വിവേകാനന്ദനുമായുള്ള അപൂര്‍വ സംഭാഷണം

വിവേകാനന്ദന്‍: ഗുരുജി, എനിക്ക് തീരെ സമയം കിട്ടുന്നില്ല, ജീവിതം വല്ലാതെ തിരക്ക് പിടിച്ചതായി തോന്നുന്നു.ഞാനെന്താണ് ചെയ്യുക? രാമകൃഷ്ണ പരമ ഹംസന്‍ : പ്രവര്‍ത്തനം നിന്നെ തിരക്ക് പിടിച്ചവനാക്കുന്നു, എന്തെങ്കിലും നിര്‍മ്മിച്ചാല്‍  നീ സ്വതന്ത്രനാകുന്നു. വിവേ: ജീവിതം വളരെ ദുര്‍ഘടം പിടിച്ചതും സന്കീര്‍ണവുമായി തോന്നുന്നു, രാമ: ജീവിതത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കാതിരിക്കുക, അത് കൊണ്ടാണ് ജീവതം സന്കീര്‍ണമാവുന്നത്  ജീവിതം ജീവിക്കുവാനുള്ളതാണ് .. വിവേ: എന്താണ് നമ്മള്‍ ഇപ്പോഴും ദുഖിതരാകുന്നത് ? രാമ: മകനെ,  വെറുതെ വിഷമിക്കുക എന്നുള്ളത് നിന്റെ ശീലമായിരിക്കുന്നു. അത് കൊണ്ടാണ് നീ ദു:ഖിതനാകുന്നത്. വിവേ: നല്ല ആളുകള്‍ക്കെപ്പോഴും വിഷമങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളോ  ഗുരോ ? രാമ: ഉരസി മിനുസപ്പെടുതാതെ വജ്രം ഉണ്ടാവുകയില്ല, സ്വര്‍ണം ശുദ്ധീകരിക്കാന്‍ അഗ്നി അത്യാവശ്യമാണ്. നല്ല ആള്‍ക്കാര്‍ പരീക്ഷണങ്ങളില്‍ കൂടി കടന്നു പോകുന്നു, പക്ഷെ അവര്‍ വിഷമിക്കുന്നില്ല. അനുഭവത്തില്‍ കൂടി അവരുടെ ജീവിതം കൂടുതല്‍ മധുരിക്കുന്നതാവുന്നു, കയ്പെരിയതല്ല.  വിവേ: അപ്പോള്‍ അത്തരം തിക്താനുഭവങ്ങള്‍ പ്രയോജനകരമാണ് ? രാമ: തീര്‍ച്ചയാ

ദാരിദ്ര്യം അമേരിക്കയില്‍: ബി പി എല്ലും ഏ പി എല്ലും

നമ്മുടെ നാട്ടില്‍ ജനങ്ങളെ  ഏ പി എല്‍ , (ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ) ഉള്ളവര്‍,  ബി പി എല്‍ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ) എന്ന് തരം തിരിക്കുകയാണല്ലോ പതിവ്. നമ്മുടെ ചില നേതാക്കന്‍മാര്‍  "ദാരിദ്ര്യം ഒരു മനോഭാവം" ആണെന്ന് പറയുന്നുണ്ട് എങ്കിലും ഇന്ത്യയില്‍ അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. നമ്മുടെ നാട്ടില്‍ ഇങ്ങനെ തരം തിരിക്കുന്നത്  കുടുംബത്തിന്റെ   ആകെ വരുമാനം നോക്കി മാത്രമാണെന്ന് നമുക്കെല്ലാം അറിയാം. ദാരിദ്ര്യം അമേരിക്കയിലും ഉണ്ട്. പക്ഷെ കണക്കാക്കുന്ന രീതിയില്‍ കാര്യമായ വ്യത്യാസമുണ്ട്. ആദ്യമായി ഒരു കുടുംബത്തില്‍ ഉള്ള അംഗങ്ങള്‍ക്ക് ആവശ്യമായ  ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റവശ്യ സാധനങ്ങള്‍ എന്നിവയ്ക്ക് ഒരു വര്ഷം എന്ത് ചിലവാകുന്നു  എന്ന് കണക്കാക്കുന്നു. അതേപോലെ തന്നെ കുടുംബത്തിലെ അംഗങ്ങള്‍ക്കുള്ള ആകെ വരുമാനം എന്ത് എന്നും  കണക്കാക്കുന്നു. വാര്‍ഷിക വരുമാനം മുമ്പ് കണക്കാക്കിയ ചിലവുകള്‍ക്ക് വേണ്ട തുകയില്‍ കൂടുതല്‍ ആണെങ്കില്‍ അവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ (ഏ പി എല്‍)  ആവും, മറിച്ചാണെങ്കില്‍  ബി പി എല്ലിലും. തികച്ചും ന്യായമായ കണക്കാക്കല്‍. നമ്മുടെ ആദായ നികുതി കണക്കാക്കുന