Posts

Showing posts from August, 2013

സംശയം - Doubt (2008 film): മെറില്‍ സ്ട്രീപിന്റെ മറ്റൊരു നല്ല ചിത്രം

Image
സംശയം ഒരു മഹാരോഗമാണ്, അതിനോടൊപ്പം അല്പം നുണയും കൂടിയായാലോ? അതാണ്‌   ഈ ചിത്രത്തിന്റെ പ്രമേയം. അസാധാരണമായ അഭിനയ ശേഷിയുള്ള മെറില്‍ സ്ട്രീപിന്റെ മറ്റൊരു   നല്ല ചിത്രമാണ് ഇത്. ഒരു സ്കൂളിലെ പ്രിന്സിപാലും മദര്‍ സുപീരിയരുമായ കന്യാസ്ത്രീയുടെ സംശയം ഒരു സ്നേഹനിധിയായ വികാരിയെ വേദനിപ്പിക്കുന്നതാണ് വിഷയം. സംവിധാനവും തിരക്കഥയും ജോണ് പാട്രിക് ഷാന്‍ലി, നിര്‍മാതാവ് സ്കോട്ട് റൂബിന്‍. ഇതേ പേരിലുള്ള ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് പടം. പ്രധാന അഭിനേതാക്കള്‍ മെറില്‍ സ്ട്രീപ്, ഫിലിപ്പ് സെയ്മാര്‍ ഹോഫ്മാന്‍, അമി ആദംസ്, വയോല ഡേവിസ്, ജോസഫ്‌ ഫോസ്റ്റെര്‍. 2008 ഡിസംബറില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് അഭിനേതാക്കള്‍ നാലുപേരും മുക്തകണ്ഠമായ അഭിനന്ദനത്തിനു പാത്രമായി, നാല് പേര്‍ക്കും ഓസ്കാര്‍ നോമിനേഷന്‍ കിട്ടുകയും ചെയ്തു. കഥാസാരം ന്യൂ യോര്‍ക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയാണ് സംഭവസ്ഥലം. കാലം 1964. സരസനായ പള്ളി വികാരി ഫാദര്‍ ഫ്ലിന്നിന്റെ ‘സംശയം’ എന്ന വിഷയത്തെപ്പറ്റിയുള്ള പ്രസംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. വിശ്വാസം പോലെ സംശയവും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്വഭാവവിശേഷം ആകാം എന്

വിക്ടര്‍ യൂഗോയുടെ പാവങ്ങളുടെ സംഗീത ചലച്ചിത്രാവിഷ്കരണം

Image
 വിക്ടര്‍ യൂഗോയുടെ പ്രസിദ്ധമായ പാവങ്ങള്‍ (Les Mis’erables – 1862) എന്ന നോവല്‍ പണ്ടു സ്കൂളില്‍ പഠിക്കുന്ന കാലത്ത് വായിച്ചതായി തോന്നുന്നു,. അന്ന് പൂര്‍ണമായൊന്നും മനസിലായിരുന്നില്ല. ബിഷപ്പിന്റെ ‘മെഴുകുതിരിക്കാലുകള്‍’   (Bishop’s candle sticks ) എന്ന ഒരു കഥാഭാഗം പിന്നീട് ഏതോ ക്ലാസില്‍ പഠിക്കാനുണ്ടായിരുന്നു.കുറ്റവാളിയായ ജീന്‍ വാല്ജീന്റെ ( Jean Valjean) കഥ. ഇത് ഒരു സംഗീത നാടകമായി ലണ്ടനില്‍ എണ്‍പതുകളില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ 25 ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിനിമാ  നിര്‍മാതാവായ ക്യാമെരോണ്‍  മകിന്റോഷ് ഈ നാടകം ചലച്ചിത്രമാക്കുന്നതായി പ്രഖ്യാപിച്ചു. യൂണിവേസല് പിക്ചേര്‍സിന്റെ ബാനറില്‍ 2012 ല്‍ പുറത്തുവന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ടോം കൂപ്പറും, തിരക്കഥ വില്യം നിക്കൊല്സനും ആയിരുന്നു. ഹഗ് ജാക്മാന്‍, റസല്‍ ക്രോവ്, ആന്‍ ഹാതെവേ അമന്‍ഡാ സെഫ്രീദ് എന്നിവര്‍   പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2012 ഡിസംബറില്‍ ആണ് ചിത്രം റിലീസ് ചെയ്തത്.    വിക്ടര്‍ യൂഗോയുടെ നോവല്‍ ശരിക്കും പാവപ്പെട്ടവരുടെ  പട്ടിണിയുടെ, വേദനയുടെ, വിരഹത്തിന്റെ, കഷ്ടപ്പാടുകളുടെ, മോഹഭംഗങ്ങളുടെ  കഥയാണ്. ഫ്രെഞ്ച് വ

പ്രതികാരത്തിന്റെ മുന്തിരി (Grapes of Wrath): പഴയ നോവലും ചിത്രവും

Image
ജോണ് സ്റ്റീന്‍ന്ബക്കിന്റെ പ്രഖ്യാതമായ നോവലാണ്   Grapes of Wrath . പ്രതികാരത്തിന്റെ മുന്തിരി എന്ന് തര്ജ്ജമ ചെയ്യാമെന്ന് തോന്നുന്നു. പുലിസ്റ്റര്‍ സമ്മാനം നേടിയ ഈ നോവല്‍ പ്രസിദ്ധീകരിച്ചത് 1930 ഇലാണ്. 1940 നു മുമ്പ് തന്നെ 4,30,000 കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം 1940 ല്‍ തന്നെ ചലച്ചിത്രമാക്കുകയും ചെയ്തു. സ്റ്റീന്‍ന്ബക്കിനു   1962 ല്‍ നോബല്‍ സമ്മാനവും നേടിക്കൊടുത്തു. 1930 ല്‍ ഉണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതികൂല കാലാവസ്ഥയും കാരണം കടം കേറി കൃഷിഭൂമിയും ജീവിതമാര്‍ഗവും നഷ്ടപ്പെട്ട ഒക്ലഹോമാ സംസ്ഥാനം പോലുള്ള അമേരിക്കയിലെ ഉള്നാടുകളില്‍നിന്നു കാലി ഫോര്‍ണി യായിലേക്ക്  ജോലി തേടി പോകുന്നവരുടെ കഷ്ടപ്പാടുകളാണ് പ്രതിപാദ്യ വിഷയം. 1989 ല്‍ ഈ ചിത്രം അമേരിക്കന്‍ ജനതയുടെ സാംസ്കാരിക , ചരിത്ര , കലാ സംഹിതയെ കാണിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി അമേരിക്കന്‍ നിയമസഭ തിരഞ്ഞെടുത്തു സൂക്ഷിക്കുകയുണ്ടായി. ഞാന്‍ ലൈബ്രറിയില്‍ നിന്ന് ഈ ചിത്രം തെരഞ്ഞെടുത്തപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതം തോന്നി, പണ്ടു കേട്ട ഒരു നോവലിന്റെ അടുത്ത കാലത്തെ ചലച്ചിത്രാവിഷ്കാരം ആണെന്നാണ് വിചാരിച്ചത്. പഴയ ബ്ലാക്ക് & വൈറ്റ് ചിത്രമ

മുടി വെട്ടുന്നതിന്റെ സുഖവും ദു:ഖവും

Image
മുടി വെട്ടുന്നതു ആവശ്യമാണെങ്കിലും അത് ഒരു ജോലി തന്നെയാണ്. മാസത്തിലൊരിക്കല്‍ ആ കര്‍മം ചെയ്തില്ലെങ്കില്‍ ഒരു അസൌകര്യം അസ്ക്യത തോന്നാരുന്ടല്ലോ. എവിടെയൊക്കെയോ ഒരു ചൊറിച്ചില്‍, അതുകൊണ്ടു അത് ചെയ്യാതെ പറ്റുകയില്ല. പല കാലത്തും പലയിടങ്ങളിലും വച്ച് ഉണ്ടായ അനുഭവങ്ങള്‍ ഇതാ. 1 . കുട്ടനാട്ടിലെ നാട്ടിന്‍പുറം (1950 കള്‍) പണ്ടൊക്കെ ഞങ്ങളുടെ വീട്ടില്‍ മുടിവെട്ടാന്‍ പതിവായി മാസത്തിലൊരിക്കല്‍ ഒരാള്‍ വരുമായിരുന്നു. എല്ലാവരും അയാളെ മൂപ്പര്‍ എന്ന് വിളിച്ചു. (ക്ഷമിക്കണം പാലക്കാട്ടുകാരുടെ മൂപ്പരല്ല, നാട്ടില്‍ മുടിവെട്ടുന്നവരെ ഇങ്ങനെയാണ് വിളിച്ചിരുന്നത്‌ ) വന്നാല്‍ എല്ലാവരുടെയും തലമുടി വെട്ടിയിരിക്കും. അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ ഉള്ള ദിവസം ആയിരിക്കും അയാള്‍ വരുക, ആദ്യം അച്ഛന്റെ തല  അത് കഴിഞ്ഞു പ്രായം അനുസരിച്ച് ഓരോരുത്തരുടെ, അന്നും ഇന്നും ഞാന്‍ ഇടക്കുള്ളവനായത് കൊണ്ടു പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല. . മൂപ്പരുടെ ഒരു പക്ഷെ ദിവസങ്ങളായി നനക്കാത്ത മുണ്ടിന്റെയും വിയര്‍പ്പിന്റെയും നാറ്റവും സഹിച്ചു ചിലപ്പോള്‍ അയാളുടെ കാലിന്റെ രണ്ടിന്റെയും ഇടയില്‍ ബലം പ്രയോഗിച്ചു പിടിച്ചു ഇരുത്തിയാണ് മുടി വെട്ടുന്നത്. വല്ല