Posts

റിട്ടയറ് ചെയ്തു കഴിഞ്ഞു ജോലി ചെയ്യുന്ന ഡോക്ടറ് മാറ്

ഞങ്ങളുടെ കാമ്പസ് ഏകദേശം അഞ്ഞൂറു കുടുംബങ്ങള് താമസിക്കുന്നതാണു. അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും വിദ്യാറ്ത്ഥികളും ഉള്പെടെ രണ്ടായിരത്തിലധികം ആള്കാറ് താമസം ഉണ്ടാവും, കുറഞ്ഞതു. അത്യാവശ്യം ചികിത്സക്കു വേണ്ടി ഒരു ചെറിയ ആശുപത്രി ഞങ്ങള്കുണ്ടു. രണ്ടു ഡോക്ടറ് മാരും രണ്ടു നര്സന്മാരും ഒരു ഫാറ്മസിസ്റ്റും സഹായിയും. അഞ്ചു കിടകകളും ഉണ്ടു. സാധാരണ അസുഖങ്ങള്കു കൊടുക്കാനുള്ള മരുന്നുകളും ഉണ്ടു. ഒരു ഡോക്ടറ് കാമ്പസില് തന്നെ താമസിക്കുന്നു. ആറ് എം ഓ എന്നു വിളിക്കുന്നു. മറ്റൊരാള് ദിവസേന വന്നു പോകുന്നു. പലപ്പോഴും ഇവിടെ സ്ഥിരമായി ജോലി നോക്കാന് ആളെ കിട്ടാന് വിഷമമാണു, ശമ്പളം . കുറവായതു കൊണ്ടാകാം. ആദ്യകാലത്തു ഇവിടെക്കു വരാന് സംസ്ഥാന് മെഡിക്കല് സെറ്വീസില് നിന്നും പിരിഞവര് താല്പര്യം കാണിച്ചിരുന്നു. പിരിയുന്നതിനു മുമ്പു ഡി എം ഓ യെപോലെയുള്ള കൂടുതല് ചികിത്സാ രംഗവുമായി അല്പം വിട്ടു നിന്നവരായിരിക്കും പലരും. കിട്ടുന്ന ശമ്പളത്തെക്കാള് കൂടുതല് ഒരു പകുതി വിശ്രമ ജീവിതം നയിക്കാന് വരുന്നവര്. പിന്നെ പൊതുവേ വിദ്യ്ഭ്യാസസ്ഥാപനമായതു കൊണ്ടു വലിയ ബുദ്ധിമുട്ടില്ലാതെ പണി ചെയ്യുകയും ആവാമല്ലോ. അങ്ങനെയാണു ഞങ്ങള്കു ഒരു ഡോക്ക്ടറ് ദമ്...

ജനകീയ വിചാരണ ചോദിച്ചു വാങ്ങുന്ന ഡോക്റ്ററ്മാര് .

ഞാന് കോഴിക്കോട്ടു ജോലി ചെയ്യുന്നതിനിടയില് ആണു. ഹെറ്ണിയ എന്ന രോഗം വന്നു പെട്ടതു. കുടലിറക്കം എന്നു മലബാറില് പറയുന്ന ഈ അസുഖത്തിനു ശസ്ത്രക്രിയ മാത്രമേ ചികിത്സയുള്ളൂ എന്നു പലരും പറഞ്ഞു. പ്രത്യേകിച്ചും ആരംഭ ദിശയില് കൂടുതല് പ്രശ്നം ഉണ്ടാകാന് സാദ്ധ്യത ഉണ്ടത്രേ. മനസ്സിലാകിയതില് നിന്നു നമ്മുടെ ഉദരഭിത്തിയുടേ താഴ് ഭാഗത്തുള്ള പേശികളുടെ ബലക്കുറവു മൂലം അതില് ഒരു ചെറിയ സുഷിരം ഉണ്ടാവുന്നു. കുടലിന്റെ ഒരു ഭാഗം ജനനേന്ദ്രിയത്തിന്റെ വശത്തുള്ള ആ സുഷിരത്തില് കൂടി താഴോട്ടു ഇറങ്ങുന്നതാണു കുടലിറക്കം. ആദ്യം ആ സുഷിരം ചെറിയതായിരിക്കും. കൂടുതല് ഭാരം എടുക്കുമ്പോഴോ , മല വിസറ്ജനം ചെയ്യുമ്പോള് മുക്കുന്നതു കൊണ്ടൊ പെട്ടെന്നു കൂടലിന്റെ ഭാഗം താഴേക്കിറങ്ങുന്നു. തീവ്രമായ വേദന ആ സമയത്തുണ്ടാവുന്നു. ജീവിതത്തില് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വേദന. വേദനയുടെ ശക്തിയില് വിയറ്ത്തു കൂളിച്ചു വല്ലാതെ തളരുന്നു. സുഷിരം വളരെ ചെറുതാണെങ്കില് കുടലിന്റെ പുറത്തേക്കു ചാടുന്ന ഭാഗം രക്ത ഓട്ടം നിലച്ചു നീല നിറം ആവുക ആണെങ്കില് ആ ഭാഗം മുറിച്ചു കള്യേണ്ടി വന്നേക്കുമത്രേ. ഇതിനാണു സ്ട്രാങുലേറ്റഡ് ഹെറ്ണിയ എന്നു പറയുന്നതു. ശ്രദ്ധിക്കാതിരുന്നാല് ജീവാപായ...

സ്പെഷ്യലിസ്റ്റിന്റെ ടോന്സില് ഓപെരേഷന് – ഞാന് കണ്ട ഡോക്ടര് മാര് രണ്ടു

ഞാന് കൊല്ലത്തു ഡിഗ്രീക്കു പഠിച്ചു കൊണ്ടിരുന്ന കാലം. മാസത്തില് ഒരാശ്ചയെങ്കിലും പനി ആയി ക്ലാസ്സില് പോകാന് കഴിയാറില്ല. കാരണം പനി. പനി എന്നാല് വലിയ പനി. 102-103 ഡിഗ്രി വരെ വരും. കാരണം ടോന്സിലൈറ്റിസ് എന്ന അസുഖം. തൊണ്ടയുടെ രണ്ടു വശത്തും ഉള്ളില് ചെറിയ നെല്ലിക്കാ വലിപ്പത്തില് ഉള്ള മാംസക്കഷണം. മിക്കവറ്കും ആള്കാറ്ക്കു നിരുപദ്രവി ആയ ഒരു ഉപകരണം. പക്ഷേ എനിക്കു രണ്ടാഴ്ച കൂടുമ്പോഴെങ്കിലും അവന് ഉള്ള വിവരം അറിയിക്കും. ഉഗ്രന് ഇന്ഫക്ഷന്. എത്ര വലിയ ആന്റി ബയോറ്റിക്സു കഴിച്ചാലും നാലു ദിവസമെങ്കിലും കടുത്ത പനി. അതുകഴിഞ്ഞു കലശലായ ക്ഷീണവും. എഞ്ചിനീയറിങ്ങു പഠിത്തവും ഇതും കൂടി ഒരുമിച്ചു കൊണ്ടുപോകാന് ആവില്ല എന്നുറപ്പായി. പല ഡോക്റ്ററ്മാരും പറഞ്ഞു. “ ഓപെരേഷന് നടത്തി അവനെ മുറിച്ചു കളഞ്ഞേരേ” എന്നു. നിവൃത്തി ഇല്ലാത്തതായപ്പോള് ഒരു അവധിക്കാലത്തു എന്റെ ടോന്സില് മുറിച്ചു കളയാന് തീരുമാനിച്ചു. അന്നു ആലപ്പുഴ മെഡിക്കല് കോളെജില് ഒരു വിദഗ്ദ്ധ്നായ ഒരു ഇ എന് ടി സറ്ജന് ഉണ്ടു എന്നു കേട്ടു. ആസ്ട്രിയായില് നിന്നു വിദഗ്ധ പരിശീലനം കഴിഞു വന്ന ആള്. പക്ഷേ ആള് ‘മുതിര കൊടുത്തു പഠിച്ചതല്ല ‘ എന്നുള്ളതു കൊണ്ടു ഓപെരേഷന് വെറുതെ ചെയ്യുകയില്ല. അന്നത...

പേറെടുക്കാന് പോയ പതിച്ചി ഇരട്ട പെറ്റു. – എനിക്കു പറ്റിയ മറ്റൊരമളി

(ആമുഖം: പ്രസവം എടുക്കാന് ഞങ്ങളുടെ നാട്ടില് പണ്ടു സ്ഥിരം ആയി ചില സ്ത്രീകള് ഉണ്ടായിരുന്നു. ഇവര് ‘പതിച്ചി’ എന്നാണു അറിയപ്പെട്ടിരുന്നതു. പരിചയ സമ്പന്നരായവര് , വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ പ്രസവം എടുക്കുകയും ചെയ്തിരുന്നു, സിസേറിയനും ഒന്നും ഇല്ലാതെ. അന്നു പിന്നെ പെണ്ണുങ്ങള്കു പ്രസവ വേദന അനുഭവിക്കാതിരിക്കാനും ഭാഗ്യമുള്ള നക്ഷത്രം തിരഞെടുക്കാനും ആരും തത്രപ്പെട്ടിരുന്നില്ല. ഇന്നത്തെ പോലെ പത്തില് ഒമ്പതും കുട്ടികളെ കീറി എടുക്കേണ്ട ആവശ്യവും ഇല്ലായിരുന്നു, പ്രസവം ഒരു സ്വാഭാവിക പ്രക്രിയ ആയി എല്ലാവരും കണക്കാക്കിയിരുന്നു. ) ഇനി എനിക്കു പറ്റിയ അമളി. പറ്റിയതു ദന്ത ഡോക്ടറുടെ അടുത്തു പോയപ്പോഴാണു. എന്റെ ഒരു സഹപ്രവറ്ത്തകന്റെ പല്ലെടുക്കണം. ആള് ഭയങ്കര പേടിത്തൊണ്ടന്. പല്ലെടുക്കാന് ആരെങ്കിലും കൂടെ പോകണം. അദ്ദേഹത്തിന്റെ കൂടെ ഞാന് പോകാമെന്നേറ്റു. ഡോക്ടര് വളരെ മിടുക്കനാണു, പ്രത്യേകിച്ചും പല്ലു പറിക്കുന്നതില്. ഇന്നത്തെപ്പോലെ പല്ലില് കമ്പി കെട്ടുന്നതിലും റൂട് കനാല് പരിപാടിയും, ഭംഗി വര്ദ്ധിപ്പിക്കാനുള്ള കുറുക്കുവഴികളും പഠിക്കാത്ത ഒരു സാധാരണ ദന്ത ഡോക്ടറ്. പക്ഷേ എടുക്കുന്നതില് അസാമാന്യമായ കഴിവുള്ള ആള്. എന്റെ സുഹൃത്തുക്...

ഞാന് കണ്ട ചില ഡോക്ടറ്മാറ് – ഒന്നു സ്വാമി

(ഒരു ഡോക്ടറുടെ തൊഴില് ഏറ്റവും മഹത്തായ ഒരു സേവനമായി ഞാന് കണക്കാക്കുന്നു, അക്കരണത്താല് തന്നെ ഒരു കാലത്തു ഞാന് ഒരു ഡോക്ടറ് ആവാന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല് എന്തോ കാരണങ്ങളാല് ഞാന് ഒരു മെഡിക്കല് (മേടിക്കല് അല്ല) ഡോക്ടറ് ആയില്ല. എന്നാലും പലപ്പോഴായി ഞാന് കണ്ടു മുട്ടിയ ചില ഡോകടര്മാരെപറ്റി എഴുതുന്നു.) സ്വാമി എന്ന ‘അര‘ ഡോക്ടര് ഞങ്ങളുടെ നാടു അന്നു ഒരു വെറും കുഗ്രാമമായിരുന്നു. ഞങ്ങളുടെ നാട്ടിലെ ഒരേ ഒരു ഡോക്ടറു സ്വാമി ആയിരുന്നു. തെക്കേകരയിലെ ഒരാള്കും മറക്കാന് വയ്യാത്ത ഒരാള്. അദ്ദേഹത്തിന്റെ മെഡികല് യോഗ്യ്തയെപ്പറ്റി കൃത്യമായി അറിയില്ല, എങ്കിലും കേട്ടറിഞ്ഞതനുസരിച്ചു അദ്ദേഹം എം ബി ബി എസിനു ചേര്ന്നു എന്നും പഠിത്തം പൂറ്ണമാക്കാതെ തിരിച്ചു വീട്ടില് വന്നു എന്നും ആണു കേട്ടിട്ടുള്ളതു. അച്ഛന് പ്രസിദ്ധനായ ഡോക്ടര് ആയിരുന്നു. സ്വാഭാവികമായും മകനും അങ്ങനെ തന്നെ ആകണമെന്നു അദ്ദേഹം ആഗ്രഹിച്ചു . പക്ഷേ മെഡിക്കല് വിദ്യാഭ്യാസത്തിന്റെ കാഠിന്യമോ വിരസതയോ എന്തോ കൊണ്ടോ സ്വാമി പഠിത്തം പൂറ്തിയാകിയില്ല. അച്ചന്റെ കൂടെ നിന്നു കുറച്ചൊക്കെ പ്രായോഗിക പരിചയം നേടി. അച്ഛന് മരിച്ചപ്പോള് ഒരു ലൈസന്സുമായി (പഴയ എല് എം പി) സ്...

എഞ്ചിനീയറും പ്രൊഗ്രാമറും

ഒരു എഞ്ച്നീയറും പ്രോഗ്രാമറും വിമാനത്തില് തൊട്ടടുത്ത സീറ്റുകളില് ആയിരുന്നു ഇരുന്നതു. വിമാനം പറന്നുയറ്ന്നപ്പോള് തന്നെ എഞ്ചിനീയറ് അല്പം ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. പ്രൊഗ്രാമറ്കു ഉറക്കം വരുന്നില്ല എന്നു മാത്രമല്ല അല്പം സംഭാഷണം ആകാമെന്നുണ്ടു. അയാള് എഞ്ചിനീയറെ ഒരു കളിക്കുക്ഷണിച്ചു. എഞ്ചിനീയറ് താല്പര്യം പ്രകടിപ്പിച്ചില്ല. അയാള് പറഞ്ഞു. “ ഇതു വളരെ എളുപ്പമുള്ള കളി ആണു. ഞാന്‍ നിങ്ങളോടു ഒരു ചോദ്യം ചോദിക്കും. നിങ്ങള്കു ഉത്തരം പറയാന്‍ കഴിഞില്ലെങ്കില് നിങ്ങള്‍ എനിക്കു നൂറു രൂപാ തരണം. നിങ്ങള് എന്നോടു ചോദിക്കുന്ന ചോദ്യത്തിനു എനിക്കു ഉത്തരം പറയാന്‍ കഴിഞില്ലെങ്കില്‍ ഞാന്‍ നിങ്ങള്കു 100 രൂപാ തരാം.”. എഞ്ച്നീയറെന്നിട്ടും താല്പര്യം പ്രകടിപ്പിച്ചില്ല. പ്രോഗ്രാമറ് ക്ഷമ നശിച്ചു പറഞ്ഞു. “ശരി എന്റെ ചോദ്യത്തിനു നിങ്ങള്‍ ഉത്തരം പറഞില്ലെങ്കില്‍ 100 രൂപാ തന്നാല്‍ മതി. എന്നാല്‍ നിങ്ങളുടെ ചോചോദ്യത്തിനു ഞാന്‍ ഉത്തരം പറഞില്ലെങ്കില് ഞാന് 1000 രൂപാ നിങ്ങള്കു തരാം.“ എഞ്ചിനീയറ് ചെറുതായി തിരിഞ്ഞിരുന്നു. പ്രൊഗ്രാമ്മറ് ചോദിച്ചു: “ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം എന്തു?” എഞ്ചിനീയര് പറഞ്ഞു “ എനിക്കറിയില്ല". അദ്ദേ...

തത്വ ചിന്താ പ്രൊഫസ്സറുടെ ക്ലാസ്

ഒരിക്കല് ഒരു പ്രൊഫെസ്സറ് തന്റെ തത്വചിന്താ ക്ലാസ് എടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മേശപ്പുറത്തു ചില സാധനങ്ങള് കിടന്നിരുന്നു. അദ്ദേഹം നിശ്ശബ്ദമായി അവയില് നിന്നു ഒരു വലിയസ്ഫടിക ഭരണി എടുത്തു. അദ്ദേഹം ആ ഭരണി അവിടെകിടന്ന കുറെ സ്ഫടിക ഗോലികള് കൊണ്ടു നിറക്കാന് തുടങ്ങി. ഭരണി ഗോലികള് കൊണ്ടു നിറച്ച ശേഷം അദ്ദേഹം കുട്ടികളോടു ചോദിച്ചു “കുട്ടികളേ ഈ ഭരണി നിറഞ്ഞിട്ടുണ്ടോ?” എല്ലാവരും ഒരേ സ്വരത്തില് പറഞ്ഞു, ‘ശരി സാര്, ആ ഭരണി നിറഞ്ഞിരിക്കുകയണു” പ്രൊഫെസ്സര് അപ്പോള് ഒരു പാത്രത്തില് നിന്നു കുറച്ചു നല്ല മണല് (പൂഴി) എടുത്തു അതു മെല്ലെ ഭരണിയിലേക്കു പകറ്ന്നു. ഭരണി ചെറുതായി കുലുക്കിയപ്പോള് ആ മണല് മുഴുവന് ഗോലികളുടെ വിടവുകളിലേക്കു ഇറങ്ങി അപ്രറത്യ്ക്ഷമായി. അദ്ദേഹം വീണ്ടും ചോദിച്ചു “ ഭരണി നിറഞിട്ടുണ്ടോ?” എല്ലാവരും ഒരിക്കല് കൂടി ഉച്ചത്തില് പറഞ്ഞു: “തീര്ചയായും, സാറ് . അതു പൂറ്ണമായും നിറഞ്ഞിരിക്കുന്നു.” പ്രൊഫെസ്സര് അവിടെയും നിന്നില്ല. അദ്ദേഹം ഒരു കപ്പു വെള്ളം എടുത്തു ഗ്ലാസിലേക്കൊഴിച്ചു. ഒന്നിനു പുറകെ ഒന്നു കൂടി. രണ്ടു കപ്പു വെള്ളം കൂടി ആ ഭരണിയില് സുഖമായി ഒഴിച്ചു. കുട്ടികള് ചിരിച്ചു. അദ്ദേഹം പറഞ്ഞു: കുട്ടികളേ ഞ...