നമ്മുടെ ക്ഷേത്രങ്ങള് എവിടെ ? സുവറ്ണ ക്ഷേത്രം എവിടെ?

ഞാന് ഒരു ദൈവ വിശ്വാസി ആണു. ജനിച്ചതു ഹിന്ദു മതത്തില് ആണെങ്കിലും എല്ലാ മതത്തിലെയും നന്മയില് വിശ്വസിക്കുന്നു, അതു കൊണ്ടു ഒരു പ്രത്യേക ക്ഷേത്രത്തിനൊടോ ദൈവത്തിനൊടോ മമതയില്ല. ശീലങ്ങള് കൊണ്ടു കുടുംബത്തിലെ മറ്റംഗങ്ങളോടൊപ്പം കൂടുതലും ഹിന്ദു ക്ഷേത്രങ്ങളില് പോകുന്നു എന്നു മാത്രം.

പലപ്പോഴും നമ്മുടെ നാട്ടിലെ തിരക്കുള്ള ക്ഷേത്രങ്ങളില് തനിക്കു വിശ്വാസം ഉള്ള ഭഗവാനെ കാണാന് ദൂരസ്ഥലങ്ങളില് നിന്നും എത്തുന്ന ഭക്തന്മാരോടു ക്ഷേത്രത്തിലെ ജോലിക്കാരുടെ മര്യാദകെട്ട പെരുമാറ്റത്തില് വേദനയും തികചും വ്യാപാര മനസ്ഥിതിയോടുകൂടിയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും പ്രതിഷേധവും തോന്നിയിട്ടുണ്ടൂ. തമിഴ് നാട്ടിലെയും ഒറീസ്സയിലെയും പോലെയുള്ള പ്രസിദ്ധ ക്ഷേത്രങ്ങളുടെ പരിസരത്തെ ദുറ്ഗന്ധ മലീമസമായ സാഹചര്യവും കണ്ടു സംകടപ്പെട്ടിട്ടും ഉണ്ടൂ.

എന്നാല് അടുത്തു ഞാനും ശ്രീമതിയും കൂടി അമ്രിത്സറിലെ സുവറ്ണ ക്ഷേത്രത്തില് ദറ്ശനത്തിനു പോയിരുന്നു. അവിടെ ഞങ്ങള് കണ്ട അടുക്കും ചിട്ടയും സേവന മനോഭാവവും ഞങ്ങളെ ചിന്തിപ്പിച്ചു. തിരക്കു നമ്മുടെ ഗുരുവായൂര് ക്ഷേത്രത്തില് ഉള്ളതിനെക്കാള് കുറവൊന്നും ഇല്ല. എന്നാല് ചെരിപ്പു സൂക്ഷിക്കാനും ഭക്തരെ സഹായിക്കാനും എവിടെയും സേവകര് ധാരാളം. ഗുരുവായൂര് ക്ഷേത്രത്തിലെ പോലെ ഭക്തന്മാരെ “പോ പോ“ പറഞ്ഞു തള്ളുന്നില്ല, അവരവരുടെ സൌകര്യം പോലെ സാവകാശം നീങ്ങിയാല് മതി. ആരും നിങ്ങളെ വഴക്കു പറയാനില്ല, ഭീഷണിപ്പെടുത്താനില്ല. ക്ഷേത്ര വളപ്പില് ചെരിപ്പു മാത്രം പാടില്ല, നിങ്ങളുടെ വിഡിയോ ക്യാമെറയൊ സാധാരണ ക്യാമറായൊ എന്തും കൊണ്ടു പോകാം , മാത്രമല്ല ചെരിപ്പു സൂക്ഷിക്കുന്നതിനും പ്രത്യേക ഫീസൊന്നും വാങ്ങുന്നില്ല. ശിരസ്സു തുണിയിട്ടു മറച്ചിരിക്കണം, സ്ത്രീകള്‍ സാരിയും, പുരുഷ്നമാര്‍ കയ്യിലെ തൂവാലയും കൊണ്ടും മതിയാവും. പ്രസാദം ആയി നമ്മുടെ പായസം പോലെ ഒന്നു തരുന്നു. ചിലര് അതു ഒരു തളികയില് വാങ്ങി ശ്രീകോവിലില് കൊണ്ടു പോയി തിരിച്ചു കൊണ്ടു വന്നു ഭക്ഷിക്കുന്നു. അല്ലാതവര്ക്കു ദറ്ശനം കഴിഞ്ഞു വരുമ്പൊള് പല ഇടങ്ങളില് ആയി പ്രസാദം വിതരണം ചെയ്യുന്നു. തിക്കും തിരക്കുമില്ല, ഗുരുവായൂരിലെ പോലെ പ്രസാദം ഊട്ടിനുള്ള ഇടിയും തൊഴിയും ഇല്ല. എല്ലാം ശാന്തം. ശ്രീകോവിലനകത്താകട്ടെ കൊണ്ടുവന്ന ഭക്ഷണസാധനം അവരവറ് തന്നെ അവിടെ കാണിച്ചു മടങുന്നു, പൂജാരി ഇല്ല, ദക്ഷിണ ഇല്ല, എന്നാലും ജനങ്ങള് ധാരാളം പണം അവിടെ നിക്ഷേപിക്കുന്നു. ശ്രീകോവിലില് സിക്കു മത വിശ്വാസികളുടെ ഗുരു ഗ്രന്ധ സാഹിബ് നല്ല വസ്ത്രത്തില് പൊതിഞ്ഞു വച്ചു ഭജന് പാടുക മാത്രമേ ചെയ്യുന്നുള്ളൂ. ദൈവങ്ങള് ഇല്ല, പൂജാരികള് ഇല്ല.
മാറ്ബിളില് നിര്മിച നടപ്പാത ഉച്ച വെയിലിലും നല്ല തണുപ്പു തരുന്നു, കാരണം ഓരോ അഞ്ചു മിനിട്ടിലും സേവകര് വെള്ളം തൊട്ടു തുടക്കുന്നു. ഇതു ചെയ്യുന്നതു ദേവസ്വം ശമ്പളക്കാര് അല്ല, സാധരണ ഭക്ത ജനങ്ങള് തന്നെ, ചീഫ് സെക്രെട്ടറിവരെ യുള്ള ഉയറ്ന്ന ഉദ്യോഗത്തില് ഇരിക്കുന്നവര് ആവാം, സാധാരണ കൂലിപ്പണിക്കാര് ആവാം. എല്ലാവരും തുല്യ്യറ് തന്നെ.അവനവനാകുന്ന ജോലി, ചെരിപ്പു സൂക്ഷിക്കുന്നതുള്പെടെ, ചെയ്യുന്നു.അവിടെ വരുന്ന ഭക്തന്മാരോടു ആരും കയറ്ത്തു സംസാരികുന്നതു കണ്ടില്ല.

ഞങ്ങള് ആദ്യം ദറ്ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു, പുറത്തോട്ടുള്ള ക്യൂവില്കൂടി. അപ്പോള്‍ ശ്രീമതിക്കു ശ്രീകോവിലിന്റെ രണ്ടാം നിലയില് പോകാന് കഴിയുമോ എന്നു സംശയം. ഞങ്ങള് ഒരു സേവകനോടു ചോദിച്ചു ശ്രീകോവിലിന്റെ മുകളിലോട്ടു കയറാമോ എന്നു. “അതിനെന്താ, നിങ്ങള് ഈ ക്യൂവില് തന്നെ പുറകോട്ടു നടന്നു കൊള്ളൂ, ശ്രീകോവിലിന്റെ പുറകില് കൂടി മുകളിലേക്കു കയറാം” എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ഞങ്ങള് തിരിഞ്ഞു നടന്നു. പുറത്തേക്കുള്ള ക്യൂവില് കൂടി തിരിച്ചു നടക്കുന്നതിനു ആരും ഞങ്ങളെ വഴക്കു പറഞ്ഞില്ല, സൌകര്യമായി ഞങ്ങള് മുകളിലത്തെ നിലയിലും പോയി പ്രാറ്ത്ഥിച്ചു മടങ്ങി.

രണ്ടു വറ്ഷം മുമ്പു ഞങ്ങള്ക്കു പുരി ജഗനാഥ ക്ഷേത്രത്തില് വച്ചു ഉണ്ടായ അനുഭവം കൂടി പറഞ്ഞു നിറുത്തട്ടെ. ഞങ്ങള് ദറ്ശനത്തിനു ക്ഷേത്രദ്വാരത്തിനു അഞ്ഞൂറു മീറ്ററ് ദൂരം മുതല് പൂജ നടത്താന് സഹായിക്കാമെന്നു പറഞ്ഞു സമീപിച്ച പൂജാരികളുടെ ആക്രമണത്തിനു വഴങ്ങാതെ ഒരുവിധംശ്രീകോവിലില് എത്തി. അവിടെ വലിയ തിരക്കില്ല. പൂജാരിമാരില് ഒന്നാമനും രണ്ടാമനും മാത്രം. അതില് രണ്ടാമന് ഞങ്ങളുടെ പേരും നക്ഷത്രവും ചോദിച്ചു ഏതൊ മന്ത്രം ജപിച്ചു രണ്ടു പുഷ്പം കയ്യില് തന്നു. ഞങ്ങള് രണ്ടു പേരും ദക്ഷിണ ആയി നൂറു രൂപ വീതം അയാള്ക്കു കൊടുത്തു. അപ്പൊള് അയാള് “ പാഞ്ച് സൌ രൂപയാ ദേദൊ (അഞ്ഞൂറു രൂപ തരൂ)“ എന്നു ആവശ്യപ്പെട്ടു. ഞാന് പറഞ്ഞു ദക്ഷിണ ഞങ്ങളുടെ ഇഷ്ടം പോലെ അല്ലേ തരുക, അത്രയേ ഉള്ളൂ.” എന്നു പറഞ്ഞു നടക്കാന് തിടങ്ങി. അയാള് ഞങ്ങളെ തടയാനായി ഭാവം. ഞാന് ക്ഷമ കെട്ടു പറഞ്ഞു. “ ആപ് ലോഗ് ഭഗവാന് കോ ബേച് കറ് രഹാ ഹൈ ? ( നിങ്ങള് ഭഗവാനെ വില്ക്കാനാണൊ ഇവിടെ നില്കുന്നതു) “ എന്നു ചോദിച്ചു. ഇതു കേട്ടു കൂടുതലൊന്നും തരമാവില്ല എന്നുറപ്പായപ്പോള് ഒന്നാമന് പറഞ്ഞു “ “ഏ കഞൂസ് ആദ്മി ഹൈ, ഛോടോ “( ഇവന് കഞ്ഞി ആണു, വിട്ടെരേ ) “ എന്നു പറഞ്ഞൊഴിവാക്കി. കൊല്കട്ടായില് കാളി ക്ഷേത്രത്തിലെയും അനുഭവം ഇതുപോലെ തന്നെ ആയിരുന്നു. ഇതു പോലെ എത്ര എത്ര അനുഭവങ്ങള്. ഗുരുവായൂര് ക്ഷേത്രത്തില് വഴിപാടു കഴിക്കല് പണം ഒരു കൌണ്ടറില് പണം കൊടുക്കലും അടുത്ത കൌണ്ടറില്ല് നിന്നും പ്രസാദം വാങ്ങലും മാത്രമല്ലേ? ഇതും സാധാരണ കച്ചവടം പോലെ തന്നെ അല്ലേ. ചില ക്ഷേത്രങ്ങളിലെ പൂജാരികള് ദക്ഷിണ കൊടുത്താല് അനുഗ്രഹിക്കുന്ന രീതി തന്നെ ശ്രദ്ധിച്ചിട്ടില്ല്ലേ? കൊടുക്കുന്ന ദക്ഷിണയുടെ അളവനുസരിച്ചു അനുഗ്രഹത്തിന്റെ നിലവാരവും കൂടുന്നു. അങ്ങനെ എന്തൊക്കെ ഇവിടെ നടക്കുന്നു. വന്തോതിലുള്ള വ്യാപാരവത്കരണം വഴി വിശ്വാസികളെ ചൂഷണം ചെയ്യുകയല്ലേ ഇവിടെ ചെയ്യുന്നതു?പാവം ദൈവം ഇതെല്ലാം കണ്ടു കണ്ണടച്ചു തന്നെ ഇരിക്കുന്നു.

Comments

സുവറ്ണ്ണ ക്ഷേത്രത്തെ കുറിഛുള്ള ലേഖന്മ് നന്നായിരുന്നു.
Kvartha Test said…
ഈ പേക്കൂത്തുകളൊക്കെ കണ്ട് ക്ഷേത്രത്തിലെ ദൈവം കണ്ണടച്ചിരിക്കും, കണ്ണടച്ച് ചിരിക്കും. ഈ ഭക്തന്മാരും പൂജാരിമാരും എന്നെങ്കിലും കണ്ണുതുറന്ന് സ്വയം മനസ്സിലാക്കണമേ എന്ന് ദൈവം പ്രാര്‍ഥിക്കും. അവനവനിലെ ദൈവം മാത്രമേ ഒരു ജീവനെ രക്ഷിക്കൂ. ആത്മ സാക്ഷാത്കാരത്തിനു സഹായിക്കേണ്ടുന്ന കേന്ദ്രങ്ങളാകുന്ന ക്ഷേത്രങ്ങളെ നമ്മള്‍തന്നെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സ്വാര്‍ത്ഥലാഭം മുന്‍നിര്‍ത്തിയുള്ള പൂജകള്‍ ഉണ്ടാക്കിയും മറ്റും നശിപ്പിക്കുന്നു.
Ashly said…
നമ്മുടെ പതമനഭസ്വാമി ക്ഷേത്രതില്ലും ഏതാണ്ട് ഇത് തന്നെ. ചെലുംബോള്‍ തന്നെ ഒരു പൂകൂട തരും, പെസ വാങ്ങൂല്ല. എന്നാല്‍ കുറച്ചു അങ്ങ് ചെന്നാല്‍ ഈ പൂകൂടയ്ടെ പൈസ വാങ്ങാന്‍ ഒരു ഗുണ്ടാ സംഘം. അത് പോലെ, വേറെ ഒരു സെറ്റ്‌ ഒരു ചെറിയ പാത്രത്തില്‍ എണ്ണയും ഇത് പോലെ വില്‍ക്കുന്നു. ഇതിന്റെ ചീത്ത പേര്‍ ഈശ്വരനും. മലയാളി അല്ലാത്തവര്‍ ഇത് അനുഭവിച്ചാല്‍, ചീത്ത പേര്‍ എല്ലാ മലയാളികള്‍ക്കും.
എല്ലാം ഒരു ബിസിനസ് അല്ലേ. ദൈവം ഏറ്റവും മാർക്കറ്റ് ഉള്ള പ്രൊഡക്റ്റ്
Anonymous said…
സത്യത്തില്‍ ഈ പൂജാരികള്‍ വിശ്വാസികളാണോ?
Kvartha Test said…
അതെ Captain Haddock, പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചിലപ്പോള്‍ എനിക്കും അവരോടു സംസാരിക്കേണ്ടിവന്നിട്ടുണ്ട്. അകത്തോട്ടു വഴി നടക്കാന്‍ സമ്മതിക്കില്ല. അതുപോലെ, മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പതിനഞ്ചു രൂപ! അതിനെക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ പരിസരത്തുള്ള ഒരു ഹിന്ദു സംഘടനതന്നെയാണ് ഇതൊക്കെ നിശ്ചയിക്കുന്നത് എന്നാരോ പറഞ്ഞു, സത്യാവസ്ഥ അറിയില്ല, കേട്ടോ. ശിവ...ശിവ...

@Anonymous, ചില ക്ഷേത്രങ്ങളില്‍ കാണുന്ന ധനമോഹികളായ അത്തരക്കാര്‍ വിശ്വാസികളോ സത്യാന്വേഷികളോ ആയിരിക്കാന്‍ കഴിയില്ല. അത്തരക്കാരാണ് ഹിന്ദുമതത്തെ അകത്തുനിന്നുതന്നെ നശിപ്പിക്കുന്ന ഭീകരര്‍‍. ഇവരോടൊക്കെ ഹിന്ദുക്കള്‍തന്നെ പ്രതികരിക്കണം.
Anonymous said…
ചില ക്ഷേത്രങ്ങളില്‍ ചില ആചാരങ്ങള്‍ നിലവില്‍ ഉണ്ടു, ഇവയില്‍ പലതിനും ഒരു പക്ഷേ വിശദീകരണവും കാണും, ഉദാഹരണത്തിനു ശിവ ക്ഷേത്രത്തില്‍ ഓവു കുറുക്കിനു കടക്കരുതു എന്നു , അതു ഗംഗാ സ്ഥാനം ആയതു കൊണ്ടാണത്രേ. പക്ഷേ ഈ ആചാരങ്ങളുടെയും മറ്റും പേരില്‍ നിഷ്കളങ്കരായ ഭക്തന്മാരെ പീഡിപ്പിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും നിറുത്തേണ്ട കാലം ആയി. എന്തിനു, നമ്മുടെ നാട്ടില്‍ ലക്ഷങ്ങള്‍ കയ്കൂലി കൊടുത്തും പിന്‍വാതിലില്‍ കൂടി കയറിയ രാഷ്ട്രീയത്തൊഴിലാളികളുടെ ശിങ്കിടികളില്‍ നിന്നു ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍, മനുഷ്യറ്ക്കും ദൈവങ്ങള്‍ക്കും,
വിശ്വാസ അനുഭവങ്ങള്‍ പകര്‍ത്തിയത് ഒരു നല്ല അറിവായി. നന്ദി.
Kalavallabhan said…
ഈ അടുത്ത കാലത്ത് കുടുംബസമേതം “അജ്മേർ ദർഗ്ഗ” ദർശനത്തിനു പോയിരുന്നു. പുരിയിലും കൊല്ക്കത്തയിലും ലേഖകൻ അനുഭവിച്ച് അതേ അനുഭവം. പ്രധാന ദർശനസ്ഥാനത്തിനു ചുറ്റും നിന്ന് നല്ല സുമുഖന്മാർ പണമാവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയാണു.
ഗുരുവായൂരിൽ ഭഗവാനെ നേരെ ദർശിക്കാൻ കിട്ടുന്ന ആ സെക്കന്റിൽ തന്നെ സോപാനത്തോട് ചേർന്നു നില്കുന്ന ജീവനക്കാരൻ ശ്രദ്ധ തിരിച്ചു വിടുന്നു. അതോടെ നീണ്ട 3, 4 മണിക്കൂറുകളുടെ കാത്തു നില്പ് വെറുതെ ആവുന്നു.
Sreenath said…
നമ്മുടെ ക്ഷേത്രങ്ങള്‍ ഒരു കച്ചവട സ്ഥാപനം ആയി മാറുന്നതിന്റെ സൂചന ആയി മാത്രം ഇതിനെ കണ്ടാല്‍ മതി എന്ന് തോനുന്നു . ഈ ക്ഷേത്രത്തില്‍ പറഞ്ഞ ആളുകളെ ഒന്നും ഒരു ക്ഷേത്രത്തിന്റെയോ ആചാര അനുഷ്ടനങ്ങലുടെയോ ഭാഗം ആയി കാണേണ്ടതില്ല. ഗുരുവായൂരില്‍ അമ്പലത്തിനു പുറത്തു പലരും കച്ചവടം ചെയ്യുന്നു. അതിനകത്ത് വേറെ ചിലരും. അതിലും അപ്പുറം ഒരു പരിഗണന അതിനു കൊടുക്കേണ്ടതുണ്ടോ?
ഒരു പക്ഷേ ഈ പ്രവണതകള്‍ ഒക്കെ ആവാം ആല്‍ ദൈവങ്ങളിലെക്കും മറ്റും ഒക്കെ ആളുകളെ തള്ളിവിടുന്നത്

ശ്രീനാഥ്
തട്ടിപ്പുകാരായ ആള്‍ ദൈവങ്ങള്‍ പണ്ടും ഉണ്ടായിട്ടുണ്ട്. അവരുടെ നിലനില്പ് , തട്ടിപ്പ് പുറത്താകുന്നത് വരെയേ ഉണ്ടാവൂ. എന്നാല്‍ മനുഷ്യന് നല്ല കാര്യം സ്വന്തം പ്രവര്‍ത്തിയില്‍ കൂടി പറഞ്ഞു കൊടുക്കുന്നവരും മനുഷ്യ നന്മയെ കരുതി പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും ആയ ചില ആത്മീയ ഗുരുക്കന്മാരെ 'ദൈവീ'കരിക്കാന്‍ ശിഷ്യ സമുച്ചയങ്ങള്‍ കുറേപ്പേര്‍ മറ്റൊരു ഭാഗത്ത്. ചുരുക്കത്തില്‍ അടുത്ത് തന്നെ ദൈവം ചെകുത്താന് സ്ഥലം ഒഴിഞ്ഞു കൊടുക്കുമെന്നാണ് തോന്നുന്നത്. ഈശ്വരോ രക്ഷതു എന്നതിന് പകരം 'ഈശ്വരനെ രക്ഷിക്കേണ്ട നിലയിലെക്കെത്തി യിരിക്കുന്നു.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി