Posts

ബക്കറ്റ്‌ലിസ്റ്റ് – മറ്റൊരു നല്ല ചിത്രം

Image
ഇങ്ങ്ലീഷ്‌ ഭാഷയില്‍ ഒരു പ്രയോഗം ഉണ്ട്, ഒരാളിന്റെ ബക്കറ്റ് തട്ടിയിടുക (kicking one’s bucket – refer : http://www.phrases.org.uk/meanings/218800.html ) എന്ന് പറഞ്ഞാല്‍ അയാള്‍ മരിക്കുക എന്നാണു പ്രയോഗം. ബക്കറ്റ്‌ ലിസ്റ്റ് എന്ന് പറയുന്നത് ഒരാളുടെ മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹങ്ങളുടെ ലിസ്റ്റ് ആണ്. ഈ സിനിമയിലെയും പ്രധാന പ്രതിപാദ്യവും അത് തന്നെ. 200 7 ല്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തത്.  റോബ് രേയിനര്‍ സംവിധാനം ചെയ്ത ഒരു അമേരിക്കന്‍ ഹാസ്യസിനിമയാണിത്‌. ജാക്ക് നിക്കോള്‍സനും മോര്‍ഗന്‍ ഫ്രീമാനും പ്രധാന വേഷങ്ങള്‍. മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രങ്ങള്‍ എനിക്ക്  വളരെ ഇഷ്ടമുള്ളവയാണ്. മില്ല്യന്‍ ഡോളര്‍ ബേബിയാണ് അടുത്തു കണ്ട ചിത്രം. നല്ല അഭിനയവും അല്പം പരുക്കന്‍ സംഭാഷണവും അദ്ദേഹത്തിന്റെ  പ്രത്യേകതകളാണ്. ബോക്സ് ഓഫീസില്‍ വളരെ വിജയമായ ഈ ചിത്രത്തില്‍ ഫ്രീമാന്‍ ഒരു ആട്ടോ മെക്കാകാനിക് ആണ് പേരു കാര്‍ട്ടര്‍. വലിയ ഒരു ആശുപത്രി മുതലാളിയുമായ എഡവാര്‍ഡ്‌ കോള്‍ എന്ന കോടീശ്വരന്‍ അയാളുടെ സ്വന്തം  ആശുപത്രിയില്‍ ഒരു മുറിയില്‍ പോലും ഒറ്റയ്ക്ക് ഒരു രോഗിയെ കിടത്തരുത് എന്ന് നിര്‍ബന്ധം ഉള്ളയാളാണ്...

ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു സംഭാഷണം

Image
ആണ്‍കുട്ടി: : ഹലോ എങ്ങനെയുണ്ട് ഇന്ന് “ പെണ്‍കുട്ടി: . ഓ കുഴപ്പമൊന്നുമില്ല.' ആ. കൂടുതല്‍ തണൂപ്പുണ്ടോ? പെ: ഇല്ല, സുഖം നല്ല സുഖം ആ:  വിശക്കുന്നുണ്ടോ തനിക്കു?“ പെ. അതെന്താ നമുക്ക് ഭക്ഷണം ട്യൂബില്‍ കൂടി അല്ലെ, നേരിട്ട് നമ്മുടെ വയറ്റിലേക്ക്. പിന്നെങ്ങനാ വിശക്കുന്നതു? ആ:: അതു ശരിയാണല്ലോ?  അപ്പൊ എന്നാ നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നത്? പെ: എന്താ സ്വാതന്ത്ര്യമോ ? അതെന്തിനാ ഇവിടെ സുഖം അല്ലെ? ആ: അത് കൊള്ളാം , ഇവിടെ എന്നും താമസിക്കാന്‍ അമ്മ സമ്മതിക്കുമോ, നമ്മളെ പത്തുമാസം ചുമക്കാനെ അമ്മക്കാവൂ. അതുകഴിഞ്ഞാന്‍ നമ്മളെ പുറത്തു വിടും. പെ: അമ്മ അതാരാ , ഞാന്‍ കണ്ടിട്ടില്ലല്ലോ ആ: അമ്മ, അമ്മയുടെ ഉള്ളില്‍ ആണ് നമ്മള്‍ ഇപ്പോള്‍ കിടക്കുന്നത്. പെ; ഇവിടെ എന്താ ഇത്ര വെള്ളപ്പൊക്കം, കേരളമാണോ ഇത്? ആ: അതോ, ഈ വെള്ളത്തിലാണ് നാം ആദ്യം ഉണ്ടായത്. പെ: നമ്മള്‍ ഉണ്ടായതു ? അതെങ്ങനെ? ആ; അച്ഛനും അമ്മയും കൂടി അല്ലെ നമ്മളെ ഉണ്ടാക്കിയത് ? പെ; അച്ഛന്‍? അതാരാ ? ആ: അയാളെ കാണാന്‍ ഇപ്പോള്‍ കഴിയില്ല, നമുക്ക് പുറത്തു വന്നാല്‍ കാണാം. ഏതായാലും അമ്മയെപോലെ നമ്മോടു സ്നേഹം ഉണ്ടെന്നു ...

White Mughals: A story of Love and Betrayal in 18th Century India

Image
By William Dalrymple : Published by Harper Perennial (2002) This is the story of eighteenth century India, in the early stages of establishing the British rule. Written by a British citizen born in Scotland, who moved to Delhi in 1989 and lived there for six years this book has been written after significant research into the communications between the British citizens who were living in India to those who returned home during the period 1790 to 1889. In the early part, the East India Company with its headquarters in Calcutta had their representatives in New Delhi ( Mughal rule in the last phase), Hyderabad, (under Nizam), Pune (Maratha) and Madras. The book is an unbiased and detailed historical report on the happenings in Hyderabad under the rule of Nizam. The war between the Tipu Sultan of Mysore with support from French and Marathas of Pune along with the defeats of the rulers with clever manipulation and connivance of the British have been brought about. The Shia Musl...

ഡൈവിംഗ് ബെല്ലും ചിത്രശലഭങ്ങളും

Image
വളരെ അസാധാരണമായ ഒരു  സംഭവം അടിസ്ഥാനമാക്കി നിര്‍മിച്ച ഒരു ഫ്രെഞ്ച് ചിത്രമാണിത്. 2007 ല്‍ ജൂലിയന്‍ സ്നാബേല്‍ ( Jooliyan Snabel) സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആസ്പദം  ജീന്‍ ബോബി ഡോമിനിക് എന്ന 43  വയസ്സുകാരന്റെ ജീവിതമാണ്. 1998 ഡിസംബര്‍ 8 നു ഉണ്ടായ ഒരു മസ്തിഷ്ക സ്ട്രോക്കില്‍ അയാള്‍  കോമയില്‍ ആകുന്നു. കഴുത്തു മുതല്‍ പാദം വരെ തളര്‍ന്നു പോയ അയാളുടെ ഒരു കണ്ണും കുത്തിക്കെട്ടി അടയ്ക്കേണ്ടി വരുന്നു. സംസാര ശേഷി തീരെ ഇല്ലെങ്കിലും അയാളുടെ ബുദ്ധിക്കും ഓര്മ ശക്തിക്കും യാതൊരു തകരാറും ഇല്ലായിരുന്നു.   ലോക്ക്ഡ് ഇന്‍ സിണ്ട്രോം എന്നാണു ഈ അവസ്ഥക്ക് പറയുക. ഒരു കണ്ണിന്റെ ചലനശേഷി മാത്രം  ഉള്ള അയാള്‍ക്ക് ആശുപത്രിയില്‍ ന്യൂറോളജിസ്റ്റ് വിദഗ്ദ്ധ ചികിത്സ നിര്‍ദേശിക്കുന്നു. മറ്റുള്ളവരുമായി ആശയവിനിമയത്തിന് ആരോഗ്യമുള്ള കണ്ണിന്റെ ഇമ വെട്ടുന്നതില്‍ കൂടി  ഒരു പ്രത്യേക ഭാഷയില്‍ ആശയ വിനിമയം ചെയ്യാനുള്ള പരിശീലനം അയാള്‍ക്ക്‌ നല്‍കുവാന്‍ ശബ്ദ ചികിത്സ നല്‍കുന്ന നര്‍സ് സഹായിക്കുന്നു. അങ്ങനെ അയാള്‍ പുറം ലോകവുമായി ബന്ധപ്പെട്ടു അയാളുടെ ജീവിത കഥ അവതരിപ്പിക്കുന്നു. സംവിധായകന്‍ ജൂലിയന്‍ ഷാന...

തുരുമ്പും എല്ലും (RUST AND BONE ) - മറ്റൊരു ഇങ്ങ്ലീഷ്‌ ചിത്രം

Image
ഒരു ഫ്രഞ്ച് ബെല്ജിയന്‍  പ്രേമ കഥയാണ് ഈ ചിത്രത്തിലെ ഇതിവൃത്തം. ജാക്വസ് ആഡിയാറഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ മാരിയോണ്‍ കൊട്ടിലാര്‍ഡും മതിയാസ് ഷോനെര്ട്ട്സുമാണ്. ക്രെയിഗ് ഡേവിഡ്‌സന്‍ എഴുതിയ ഇതേ പേരിലുള്ള ഒരു ചെറുകഥയെ അടിസ്ഥാനമാക്കി ഉണ്ടാക്കിയതാണ് ഈ സിനിമ. 25 വയസ്സുള്ള ഒരു ചെറുപ്പക്കാരനും അയാള്‍ പ്രേമിക്കുന്ന ഒരു തിമിംഗലങ്ങളുടെ പരിശീലകയായ സ്ത്രീയുമായുള്ള പ്രേമമാണ് ചിത്രീകരിച്ചിരിക്കുന്നത്. 2012 ല്‍ റിലീസ് ചെയ്ത ഈ ചിത്രം കാനെ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു, ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ അവാര്‍ഡ് , രണ്ടു സുവര്‍ണ ഗ്ലോബ് അവാര്‍ഡ് , രണ്ടു ബാഫ്ട അവാര്‍ഡ് , ഒന്‍പതു സീസര്‍ അവാര്‍ഡ് എന്നിവയ്ക്ക് നോമിനേഷന്‍ ലഭിച്ച ഈ ചിത്രത്തിന് നാല് അവാര്‍ഡുകള്‍ കിട്ടുകയുണ്ടായി. കഥാസാരം അലി എന്ന 25 കാരനായ ചെറുപ്പക്കാരന് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല, അവനും മകന്‍ സാമും ജോലി തേടി ഫ്രാന്‍സിലെ ആന്റെബ്സ്എന്ന പട്ടണത്തില്‍ എത്തുന്നു. മറ്റു ഗതി ഒന്നും ഇല്ലാതെ അലി തന്റെ സഹോദരിയായ ആനിയുടെ വീട്ടില്‍ അഭയം തേടുന്നു. ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ചെറിയ ജോലി ചെയ്യുന്ന ആനിക്ക...

ഹ്യൂഗോ – ഒരു നല്ല ചിത്രം

Image
ഇന്ഗ്ലീഷ് ഭാഷയിലുള്ള ചിത്രങ്ങള്‍ പതിവായി കാണാറില്ലെങ്കിലും  നല്ല ചിത്രങ്ങള്‍ എന്ന് ആരെങ്കിലും പറയുമ്പോള്‍ കാണാന്‍ തോന്നും. അങ്ങനെയാണ് മകള്‍ കുട്ടികളുടെ  ഐപാഡില്‍ ആമസോണ്‍ വിഡിയോയില്‍  ഈ പടം കാണാന്‍  പറഞ്ഞപ്പോള്‍ കണ്ടതു. അടുത്തു കണ്ട പാരീസ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കഥയാണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ താല്പര്യം ഉണ്ടായി. 2011 ല്‍ പിടിച്ച ഒരു ഫ്രെഞ്ച്  സാഹസിക നാടക സിനിമയാണ് ഇത്. ത്രിമാന സിനിമയാണെങ്കിലും കണ്ടത് ഐപാഡില്‍.. അതുകൊണ്ടു സിനിമയിലെ ദൃശ്യങ്ങളുടെ പ്രത്യേക തകള്‍ മുഴുവനും ആസ്വദിക്കാന്‍ കഴിഞ്ഞില്ല  എന്ന് തോന്നുന്നു, എങ്കിലും കണ്ടത് മറ്റുള്ളവരും ആയി പങ്കുവെക്കണമെന്ന് തോന്നി ഇതെഴുതുന്നു. പാരീസിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ജീവിക്കുന്ന പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ – പേര്‍ ഹ്യുഗോ – കഥയാണിത്. മാര്‍ട്ടിന്‍ സ്കൊര്സേസ് സംവിധാനം ചെയ്തു ജോണ് ലോഗനുമായി സംയുക്തമായി പിടിച്ച പടം ആണിത്. ജി കെ ഫിലിംസ്  റിലീസ് ചെയ്ത ഈ ചിത്രം നവംബര്‍ 23, 2011 ല ആണ് പുറത്തു വന്നത്, പാരമൌണ്ട് പിക്ചെര്സിന്റെ  ബാനറില്‍. അഞ്ചു ഓസ്കാര്‍ അവാര്‍ഡും ( ഏറ്റവും...