Posts

വീനസ് ഡി മിലോ പ്രതിമ – പാരീസിലെ മറ്റൊരു അത്ഭുതം

Image
നമ്മുടെ ഭാരതീയ സംസ്കാരത്തിലെ പോലെ തന്നെ ഗ്രീക്കുകാര്‍ക്കും പല ദൈവങ്ങളും ഉണ്ടായിരുന്നു, ദേവന്മാര്‍, ദേവതമാര്‍. അതില്‍ പ്രേമത്തിന്റെ ദേവതയാണ്  വീനസ്. 1820 ല്‍ മിലോസ് എന്ന ഗ്രീക്ക് ദ്വീപില്‍ നിന്ന് കിട്ടിയ വീനസിന്റെ പ്രതിമ അത്യപൂര്‍വമായി കിട്ടിയ ഒറിജിനല്‍ തന്നെയാണ്. നഗ്നമായ ഈ രൂപത്തിന്റെ പ്രത്യേകത കൊണ്ടു ഇത്  സൗന്ദര്യത്തിന്റെയും പ്രേമത്തിന്റെയും ദേവത  ആണെന്ന് പെട്ടെന്ന്  തിരിച്ചറിയാന്‍ കഴിഞ്ഞു. ശുദ്ധമായ വെള്ളമാര്ബിളില്‍ല്‍ നിര്‍മിച്ച ഈ പ്രതിമ കൃസ്തുവിനു മുമ്പ്   130   നും   100     നും ഇടയില്‍ ആണ് നിര്‍മിക്കപ്പെട്ടത് എന്ന് കരുതുന്നു. ഗ്രീക്കുകാരുടെ പ്രേമത്തിന്റെ ദേവതയായ വീനസിന്റെ പ്രതിമയാണിത് എന്ന് ഒരഭിപ്രായം. മറ്റൊന്ന് മിലോസ് ദ്വീപില്‍ല്‍ സ്ഥാപിച്ച ഈ പ്രതിമ ജലദേവതയായ     ആഫ്രി ഡ യി റ്റി ന്റെ ആണെന്നു മറ്റൊരു അഭിപ്രായവും നിലനി ല്‍ ക്കുന്നു . ശരീരത്തിന്റെ മുകള്‍ള്‍ ഭാഗം , കാലുകള്‍ , ഇടതു കയ്യ് , എന്നിവ പ്രത്യേകം നിര്‍ര്‍മിച്ചു കൂട്ടി ഘടിപ്പിച്ച ഈ പ്രതിമയുടെ ആകെയുള്ള ഉയരം     ആറടിഎട്ടിഞ്ച്( രണ്ടു മീറ്റര്‍)     ആയി ര...

മോണാ ലിസാ - ലിയനാര്ഡോ ഡാവിഞ്ചിയുടെ അനശ്വര ചിത്രം

Image
മോണാ ലിസാ എന്ന ലോക പ്രശസ്തമായ     ചിത്രം പ്രശസ്ത ചിത്രകാരനായ ലിയനാര്‍ഡോ ഡാ വിഞ്ചി വരച്ചതാണ് .ഏറ്റവും കൂടുതല്‍ല്‍ അറിയപ്പെടുന്ന     ചിത്രം , കൂടുതല്‍     ആളുകള്‍ കണ്ടിട്ടുള്ള ചിത്രം , ഏറ്റവും കൂടുതല്‍ ആളുകള്‍  അനുകരിച്ചു വരക്കാന്‍ ശ്രമിച്ച ചിത്രം എന്നിങ്ങനെ പല നിലയിലും ലോകത്തിലെ ഒന്നാമത്തെ ചിത്രം എന്നറിയപ്പെടുന്ന ചിത്രമാണിത്.   ഈ     ചിത്രത്തെപറ്റി      ഒരുപാടു പേര്‍ എഴുതി , പാടി. എന്താണിതിനിത്ര പ്രത്യേകത ?   അതറിയാന്‍  തന്നെയാണ് പാരീസില്‍ രണ്ടാമത്തെ പ്രാവശ്യവും പോയത്. കഴിഞ്ഞ തവണ അഞ്ചു ദിവസം നീണ്ടു നിന്ന യൂറോപ്പ് ടൂറിന്റെ നാലാം ദിവസം വൈകുന്നേരം പാരീസിലെത്തി. അന്ന് തന്നെ  സീന്‍ നദിയില്‍  കൂടിയുള്ള ബോട്ടുയാത്രയും     രാത്രിയില്‍  ഐഫല്‍  ടവര്‍ കാണുന്നതിലും നഗരപ്രദക്ഷിണത്തിലും അവസാനിച്ചു. പിറ്റേ ദിവസം രാവിലെ ഐഫല്‍ടവറിന്റെ മുകളില്‍ കയറി ഫോട്ടോ എടുക്കുവാന്‍ മാത്രം കഴിഞ്ഞു.     പാരീസിലെ പ്രശസ്തമായ മ്യൂസിയങ്ങളില്‍     ചിലതെങ്കിലും ഇത്തവണ കാണണമെന്നു കരുതി ത...

ചില ചരിത്ര വസ്തുതകള്‍ - ഡോ എം ജി എസ നാരായണന്‍ പറഞ്ഞത്

കേരളത്തില്‍ നിലനിന്നിരുന്ന അനുപമമായ   മത മൈത്രിയെപറ്റി  പ്രസിദ്ധ ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഡോ എം ജി എസ നാരായണന്‍ കുറ്റിപ്പുറം എം ഇ എസ കോളേജിലെ ഈദ്‌ ഓണാഘോഷ വേളയില്‍ സവിസ്തരം പ്രതിപാദിച്ചു. കൂട്ടത്തില്‍ പല ഞെട്ടിപ്പിക്കുന്ന കാര്യങ്ങളും. ഓണാഘോഷത്തെപറ്റി അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക. ആദ്യകാലത്ത്  ഓണം വാമനന്റെ അപദാനങ്ങളെ വാഴ്ത്തുന്നതിനു വേണ്ടി ആണ് ആഘോഷിച്ചിരുന്നത്. വിഷ്ണു ഭഗവാന്റെ അവതാരമായ വാമനന്‍ അസുരനായ മഹാബലിയെ നശിപ്പിച്ചതിന്റെ വാര്‍ഷികം അന്നത്തെ ബ്രാഹ്മണരും മറ്റും ആഘോഷിച്ചിരുന്നു. പ്രധാന ആഘോഷം ബ്രാഹ്മണസദ്യ തന്നെ. കൃഷിക്കാരും മറ്റു സാധാരണക്കാരും കൊണ്ടു വന്ന കാഴ്ച വസ്തുക്കളായിരുന്നു സദ്യക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ അദ്ധ്വാന ഫലം ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രം നടന്നിരുന്ന ഓണാഘോഷം ക്രമേണ സാധാരണക്കാരുടെതായി മാറി. സ്വാഭാവികമായും മഹാബലി അബ്രാഹ്മണരുടെ രാജാവായി അവര്‍ക്ക് നേതാവുമായി.  ഓണപ്പാട്ടിനെപറ്റിയും പ്രഫസര്‍ക്ക് ചിലത് പറയാനുണ്ട്. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു  പോലെ. ആമോദത്തോടെ  വസിച്ചീടും കാലം കള്ളവുമില്...

കടലാസില്ലാത്ത ആപ്പീസ് – അടുത്ത തലമുറക്കു വേണ്ടി.

കടലാസില്ലാത്ത ആപ്പീസ് – ഭൂമിക്കൊരു ആശ്വാസം കടലാസിന്റെ അമിതമായ ഉപയോഗം ഒരിക്കലും മാറ്റാനാവാത്ത നാശമാണ് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്നത്. നാരുകൾ ഉണ്ടാക്കുവാൻ മരങ്ങൾ വെട്ടുന്നതു മുതൽ , മരത്തിൽ നിന്ന് നാരുകൾ ഉണ്ടാക്കി അവസാനം ഉപയോഗിച്ച കടലാസ്‌ നശിപ്പിക്കുന്നത് വരെ പല ഘട്ടങ്ങളിൽ ആണ് ഈ വിഷമസ്ഥിതി ഉണ്ടാകുന്നതു.  പേപ്പറ്  വ്യവസായത്തിൽ  ഉപയോഗിക്കുന്ന മാരകമായ പല ലായിനികളും ജല ജന്തുക്കള്‍ക്കു ജീവഹാനി ഉണ്ടാക്കുന്നു. പുഴകളെ മലീമസമാക്കുന്നു. ഈ വ്യവസായങ്ങളിൽ  നിന്ന് പുറത്തേക്കു വമിക്കുന്ന പുകയിൽ കാര്‍ബണ്‍ ഡയോക്സൈഡ്  കാര്‍ബണ്‍ മോനോക്സൈഡ്  , സള്‍ഫറ് ഡയോക്സൈഡ് , നൈട്രസ് ഓക്സൈഡ് എന്നിവ ഉൾപ്പെടുന്നു. വളരെ അധികം ഊര്‍ജം ഉപയോഗിക്കുന്ന ഒരു വ്യവസായമാണ് പേപ്പര്‍ വ്യവസായം. വളരെ അധികം ജലവും ആവശ്യമാണ്. വന്‍തോതിൽ  വൃക്ഷങ്ങള്‍ നശിപ്പിക്കുന്നതിൽ  നിന്ന് ഉണ്ടാവുന്ന മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപയോഗമുള്ള ജന്തുക്കളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും പ്രശ്നമാണ്.      1. ആഫീസുകളില്‍ കടലാസ്‌ ഉപയോഗം എങ്ങിനെ കുറയ്കാം 1. പ്രിന്റു ചെയ്...

ബലിദാനം എന്ന കഥകളി

Image
രബീന്ദ്രനാഥ ടാഗോറിന്റെ നൂറ്റംപതാം ജന്മദിനം കോഴിക്കോടു തോടയം കഥകളി യോഗം സമുചിതമായി ആഘോഷിച്ചു. ഗുരുദേവന്റെ പ്രസിദ്ധമായ ‘ബിസറ്ജൻ’ എന്ന നാടകത്തിന്റെ കഥകളി രൂപത്തില്‍ ഉള്ള പുനരാഖ്യാനം ആയിരുന്നു അതില്‍ മുഖ്യം. കലാമണ്ഡലം ചെയര്മാന്‍ ആയിരുന്ന പി എം ബി നെടുങ്ങാടി എഴുതിയ കഥകളി, സദനം നാരായണന്‍ നമ്പൂതിരി (നരിപ്പറ്റ  )  ചിട്ടപ്പെടുത്തി ശാന്തിനികേതനത്തില്‍ ഇരുപതു വര്ഷത്തിലധികം പ്രവര്ത്തിച്ച കലാമണ്ഡലം മോഹനകൃഷ്ണന്‍ സംഗീതം നല്കി ആദ്യമായി ഏപ്രില്‍ 29 നു ചൊല്ലിയാട്ടത്തോടെ അവതരിപ്പിച്ചു . കഴിഞ്ഞ വര്ഷ്ങ്ങളില്‍ നടത്തിയ ആട്ടമഹോത്സവം 2010, ആട്ടക്കളരി 2011, ആട്ടസപ്തകം 2012 എന്നിവയ്ക്ക് മകുടം ചാര്ത്തുകന്ന പരിപാടി ആയിരുന്നു ഇത്. കാളിദാസന്റെയും ഷെയ്ക്ക്‌സ്പീയരിന്റെയും സമശീര്ഷ നായ ഗുരുദേവന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്ത്താനവും കൂടി ആയിരുന്നു. ബിസര്ജുന്‍ എന്ന നാടകം അന്ന് ബംഗാളില്‍ നിലനിന്നിരുന്ന ജന്തുബലിയോടുള്ള തുറന്ന ആക്രമണം ആയിരുന്നു. ത്രിപുരയിലെ രാജാവായിരുന്ന ഗോവിന്ദസിംഹനും രാജ്ഞി ഗുണവതിയും ഒരു കുട്ടിയുടെ കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ ഒരു കുട്ടിയെ ദത്തെടുത്തു വള...

കൊക്കോകൊളായ്ക്ക് പുതിയ ഉപയോഗം !!!!

1. ഒരു ക്യാന്‍ കോക്ക് നിങ്ങളുടെ ക്ലോസെറ്റില്‍ ഒഴിക്കു, ഒരു മണിക്കൂര്‍ കഴിഞ്ഞു ഫ്ലഷ് ചെയ്യുക, ഹാര്പിക്കിനെക്കാള്‍ നന്നായി കക്കൂസ്‌ വൃത്തിയാകും. 2.കാറിന്റെ ബംപറിലെ തുരുമ്പു മാറ്റാന്‍ കോക്കില്‍ മുക്കിയ ടിന്‍ ഫോയില്‍ കൊണ്ടു തുടക്കുക. 3. അമേരിക്കയില്‍ പോലിസ്‌ ഹൈവേ പെട്രോള്‍ ഇപ്പോഴും രണ്ടു ഗാലന്‍ കോക്ക് സൂക്ഷിക്കുന്നു., റോഡിലെ രക്തക്കറ മായ്ക്കാന്‍! 4. കാര്‍ ബാറ്റെറി ടെര്മികനലിലെ അഴുക്ക് കളയാന്‍ കുറച്ചു കോക്ക് ടെര്മിടനലിന്റെ മുകളില്‍ ഒഴിക്കുക, 5.തുരുമ്പിച്ച ഒരു ബോള്ട്ട് ഇളക്കാന്‍ അല്പം കോക്ക് അതിന്റെ മുകളില്‍ ഒഴിച്ചാല്‍ മതി. 6.വസ്ത്രങ്ങ്ങ്ങളിലെ കറ കളയാന്‍, ഒരു ക്യാന്‍ കോക്ക് ഒഴിച്ചു നനച്ച വസ്ത്രം സാധാരണ സോപ്പുപൊടി ഉപയോഗിച്ചു വാഷിംഗ് മെഷിനില്‍ ഇട്ടു കഴുകുക. 7. ഒരു എല്ലിന്‍ കഷണം കോക്കില്‍ മുക്കി വച്ചാല്‍ രണ്ടു ദിവസം കൊണ്ട് അത് അലിഞ്ഞ് ഇല്ലാതെയാവും. 8. നിങ്ങളുടെ കാറിന്റെ ഗ്ലാസ്‌ വൃത്തിയാക്കാന്‍ വളരെ നല്ലതാണ് കോക്ക്. മറ്റു ചില വിവരങ്ങള്‍ 1.കോക്കില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഫോസ്ഫോറിക് അമ്ലം ആണ്. ഒരു ആണിയെ രണ്ടു ദിവസം കൊണ്ട് ലയിപ്പിക്കാന്‍ അതിനു കഴിയും. 2.കൊക്കൊകൊളാ( കൊണ്സേന്റ്രെട...

കർണ ശപഥം കഥകളി

Image
രംഗം ഒന്നു; ദുര്യോധനൻ, ഭാനുമതി, കർണൻ മഹാഭാരത്തിലെ അത്ത്യുജ്വല നായകന്മാരിൽ ഒരാളാണല്ലൊ കറ്ണൻ. മഹാഭാരത യുദ്ധം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ ദുര്യോധനന്റെ ഭാര്യ ഭാനുമതി ദു:ഖിതയാകുന്നു. അസംഖ്യം യോദ്ധാക്കൾ മരിച്ചു വീണു കഴിഞ്ഞു, ഇനിയും എത്ര മരിക്കാൻ തയാറായി നിൽകുന്നു. ശൃംഗാര ചേഷ്ടകൾ കാണിച്ചു അടുത്തു നിൽകുന്ന തന്റെ കാന്തന്റെ ജീവൻ തന്നെ എത്ര നാൾ ഉണ്ടാവും എന്നോറ്ത്തു ഭാനുമതി വിലപിക്കുന്നു. എല്ലാം പുച്ഛിച്ചു തള്ളി തന്റെ പത്നിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ശ്രമിക്കുന്നു, എന്നാൽ തന്റെ നല്ല വാക്കുകൾ പത്നിയെ സമാധാനിപ്പിക്കാൻ പര്യാപ്തമാകുന്നില്ലല്ലൊ എന്നു വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രിയ സുഹൃത്തും അംഗരാജാവുമായ കറ്ണൻ അവിടേക്കു വരുന്നു. സ്വാഗതവാക്കുകളോടെ തന്റെ പത്നിയുടെ ബാലിശമായ ചിന്തകൾക്കു സുഹൃത്തു തന്നെ മറുപടി പറയൂ, അവളെ സമാധാനിപ്പിക്കൂ എന്നു പറഞ്ഞു ദുര്യോധനൻ പിൻ വാങ്ങുന്നു. സ്നേഹിതന്റെ പത്നിയുടെ ദു:ഖ കാരണം മനസിലാക്കിയ കർണൻ, താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്നെ താനാക്കിയ, പൊതുസഭയിൽ തന്നെ അംഗരാജാവാക്കി വാഴിച്ചു മാനം രക്ഷിച്ച തന്റെ ആത്മാറ്ത്ഥ സുഹൃത്തിനു ഒന്നും സംഭവിക്കുകയില്ല എന്നുറപ്പുകൊട...